വീട്ടിൽ നിന്ന് സുഹൃത്തിനെ കാണാൻ ഇറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ക്രൂര കൊലപാതകം; ലണ്ടനിലെ പാർക്കിൽ ഇലകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 38കാരൻ അറസ്റ്റിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
കഴിഞ്ഞ ദിവസം ലണ്ടനിൽ കൊല്ലപ്പെട്ട യുവ അധ്യാപിക സബീന നെസ(28 )യുടെ മരണവുമായി ബന്ധപ്പെട്ട് 38 കാരന്‍ അറസ്റ്റില്‍. പബില്‍ സുഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് അധ്യാപിക കൊല്ലപ്പെട്ടത്.
വീട്ടില്‍ നിന്നും യുവതിയ്ക്ക് സുഹൃത്തിന്റെ അടുത്തെത്താന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു.
എന്നാല്‍ ഈ അഞ്ച് മിനിറ്റിനുള്ളില്‍ യുവതി സുഹൃത്തിന്റെ അടുത്ത് എത്തിയില്ലെന്ന് മാത്രമല്ല പിറ്റേ ദിവസം അടുത്തുള്ള പാര്‍ക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിഡ്ബ്രൂക്കിലുള്ള കാറ്റര്‍ പാര്‍ക്കില്‍ ഇലകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
പാര്‍ക്കില്‍ വെച്ച് അധ്യാപികയെ അജ്ഞാതന്‍ കൊലപ്പെടത്തിയതാണെന്നാണ് കുടുംബം പറയുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ഭാഷ മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്ന മികച്ച അധ്യാപികയെ വീട്ടിലേക്ക് പോകുംവഴി വകവരുത്തുകയാണ് ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
'വീട്ടിലേക്ക് എത്താന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോഴാണ് നടവഴിയില്‍ വെച്ച് അക്രമിച്ചത്. ജോലി ചെയ്യുന്ന സ്‌കൂളിലേക്കും, തിരികെ വീട്ടിലേക്കും പതിവായി നടന്ന് വരുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സൗത്ത് ഈസ്റ്റ് ലണ്ടന്‍ സ്വദേശിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
സബീനയെ വെള്ളിയാഴ്ച വൈകുന്നേരം 8.30ഓടെയാണ് അക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്.
എന്നാല്‍ ഈ സമയത്ത് ഇവിടെ ജോഗിംഗ് ചെയ്യുന്നവരുടെയും, ഡോഗ് വാക്കേഴ്‌സിന്റെയും തിരക്കാണ്. നെസ്സയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസം കൊലപാതകിയെന്ന് സംശയിച്ച് അറസ്റ്റിലായ 40 വയസ്സുള്ള ഒരാളെ പിന്നീട് വിട്ടയച്ചിരുന്നു.
https://www.facebook.com/Malayalivartha