ഇത് 'പുതുയുഗം' ഇന്ത്യ- അമേരിക്ക ബന്ധം വിപുലമാക്കാനൊരുങ്ങി പ്രധാനമന്ത്രി; അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷമുള്ള ബൈഡനുമായുള്ള ആദ്യ കൂടി കാഴ്ച്, ചൈനീസ് വെല്ലുവിളിയെ നേരിടാന്‍ ധാരണ

ബൈഡൻ പ്രസിഡന്റ് ആയതിന് ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്‌ച. ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന് വ്യാപാരബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. മോദി-ബൈഡൻ കൂടിക്കാഴ്‌ച നടന്നത് വൈറ്റ്ഹൗസില്‍ വച്ചായിരുന്നു.
ഇന്‍ഡോ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ- അമേരിക്ക സഹകരണവും സുപ്രധാമാനമാണ്. ആഗോളതലത്തിലെ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ- യുഎസ് സഹകരണം അനിവാര്യമാണെന്നും ജോ ബൈഡന്‍ പറഞ്ഞു. അക്രമരാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.
ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്നു രാത്രി നടക്കും. അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്നലെ നരേന്ദ്ര മോദിയോട് പറഞ്ഞത്.
https://www.facebook.com/Malayalivartha






















