യുദ്ധ കാഹളം മുഴക്കി ചൈന നേരിടാന്‍ ഉറച്ച് തായ്‌വാൻ പടക്കപ്പലും യുദ്ധവിമാനങ്ങളമായി പാഞ്ഞെത്തി അമേരിക്ക
അങ്ങോട്ട് ചെന്ന് പണി വാങ്ങി കൂട്ടും..ചൈനയ്ക്ക് എവിടുന്നെങ്കിലും രണ്ട് കിട്ടിയില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല എന്ന മട്ടാണ്.കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ ഇന്ത്യയെ പ്രകോപിപ്പിക്കാൻ ഉള്ള ബത്തപ്പാടിലായിരുന്നു ചൈന.അതിർത്തിയിൽ മാലപ്പടക്കം കാണിച്ച് ഇന്ത്യയെ വിരട്ടാമെന്നാണ് കരുതിയത്.എന്നാൽ ചൈന മനസ്സിൽ കാണുമ്പോൾ ഇന്ത്യ മാനത്ത് കാണും.
കഴിഞ്ഞ ദിവസം തന്നെ ചൈന മറ്റൊരു രാഷ്ട്രീയ നീക്കം കൂടി നടത്തി.തായ്‌വാൻ പ്രതിപക്ഷ നേതാവ് എറിക് ചൂവിന് പിന്തുണയുമായി ഷീ ജിൻ പിംഗ് രംഗത്തെത്തി.എന്നാൽ ഇതിന് പിന്നിൽ എന്തോ ലക്ഷ്യമുണ്ടന്ന് ചൈനയെ നന്നായി അറിയാവുന്ന മറ്റു രാജ്യങ്ങൾക്ക് അറിയാം.മാത്രമല്ല ചൈന വിചാരിക്കുന്നത്ര മണ്ടന്മാരല്ല തായ്‌വാനിൽ ഉള്ളത്.അവർ ചൈനയെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും നടത്തുന്നുണ്ട്.
അതിർത്തിമേഖലയിലും വാണിജ്യരംഗത്തും ചൈനയുടെ പിടിച്ചെടുക്കൽ നയങ്ങളെ നേരിട്ട തായ് വാൻ കൊറോണ ഉദ്ഭവിച്ചത് ചൈനയിൽ നിന്നു തന്നെയെന്ന് വിളിച്ചു പറഞ്ഞതോ ടെയാണ് അകൽച്ച കൂടിയത്. തുടർന്ന് അമേരിക്കയുമായി പ്രതിരോധ വാണിജ്യ രംഗത്തു ണ്ടാക്കിയ പങ്കാളിത്തം തായ് വാനെ ചൈനയുടെ കടുത്ത ശത്രു എന്ന സാഹചര്യത്തിലേക്കാണ് എത്തിച്ചത്.അതുകൊണ്ട് തന്നെ ശത്രുവായി കണ്ടുകൊണ്ട് ചൈന തായ്‌വാനെ പല രീതിയിലും തകർക്കാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ തായ്‌വാന് പിന്തുണയുമായി ഇപ്പോൾ യൂ എസ് മുന്നോട്ട് വന്നിരിക്കുകയാണ്.ഇനി ചൈന ഒന്ന് പേടിക്കണം.
പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ യു.എസ്.നാവികസേനയ്‌ക്കു പുറമേ വ്യോമസേനയും ഒരുങ്ങുന്നു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. പടിഞ്ഞാറൻ പസഫിക് മേഖല കേന്ദ്രീകരിച്ച് ചൈന നടത്തുന്ന നീക്കങ്ങൾക്കെതിരെ തായ് വാനേയും ജപ്പാനേയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. വ്യോമസേനാ മേധാവി ജനറൽ ചാൾസ് ബ്രൗൺ തുറന്നു പറഞ്ഞു കഴിഞ്ഞു.ചൈനയ്ക്ക് തായ്‌വാനുമായുള്ള ശത്രുത നമുക്കറിയാം..എന്നാൽ ചൈനയുടെ ഭീഷണിയും ജപ്പാന്റെ തലയ്ക്കു മുകളിലുമുണ്ട്. സമുദ്രത്തെ അടക്കിവാഴാൻ ചൈന ശ്രമിക്കുമ്പോൾ ജപ്പാന്റെ ചരക്കുനീക്കവും ഏതാണ്ടു പൂർണമായും ചൈനീസ് നിയന്ത്രണത്തിലാകും. ജപ്പാന്റെ കീഴിലുള്ള ചില ദ്വീപുകൾ തങ്ങൾക്കവകാശപ്പെട്ടതാണെന്ന വാദവുമായി ചൈന നടത്തുന്ന നീക്കങ്ങൾ വേറെ. ഈ ദ്വീപുകളെ കിട്ടിയാൽ കൂടുതൽ മെച്ചപ്പെട്ട സമുദ്ര നിരീക്ഷണവും നാവിക കേന്ദ്രങ്ങളും സജ്ജമാക്കാമെന്നതാണ് ഗുണം.
ചൈന ചില മേഖലകളിൽ സൈനിക വ്യൂഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്. പടിഞ്ഞാറൻ പസഫിക് മേഖലയിലാണ് ചൈനയുടെ ഭീഷണി നിലനിൽക്കുന്നത്. തായ് വാന് മേൽ നിരന്തരം വ്യോമാക്രമണ ഭീഷണിയുമായി മുന്നേറുന്ന ബീജിംഗ് ജപ്പാനെതിരെയും സമുദ്രത്തിൽ വലയം തീർക്കുകയാണെന്ന് അമേരിക്കയ്ക്ക് അറിയാം.അതുകൊണ്ട് അമേരിക്ക ജപ്പാനും തായ്‌വാനും സംരക്ഷണ വലയം തീർക്കാൻ ഒരുങ്ങുമ്പോൾ അത് ചൈനയ്ക്ക് ഒരു വലിയ വെല്ലുവിളിയാണ്.
പസഫിക് മേഖല അന്താരാഷ്‌ട്ര ജലപാതയാണ്. അവിടെ ഒരുശക്തിയുടേയും ആധിപത്യം അനുവദിക്കാനാകില്ല. ചെറുദ്വീപുരാജ്യങ്ങളടക്കം ഉപയോഗിക്കേണ്ട മേഖല ചൈന തങ്ങളുടേതാണെന്ന് സ്ഥാപിക്കാനുള്ള ഏതു നീക്കവും ചെറുക്കാൻ ദീർഘകാല പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വ്യോമസേനാ മേധാവി പറഞ്ഞു.എന്നാൽ തായ്‌വാനും ഒട്ടും പിന്നോട്ടല്ല..കമ്യൂണിസ്റ്റ് ചൈനയുടെ സൈനിക ഹുങ്കിനെ നേരിടാൻ അത്യാധുനിക മിസൈലുകൾ സ്വയം നിർമ്മിചിരിക്കുകയാണ് തായ്‌വാനും.പിഎഫ്ജി-1112 മിംഗ് ചുവാൻ എന്ന പേരിലാണ് മിസൈൽ തായ്‌വാൻ സൈന്യത്തിന് കൈമാറിയത്.
2018 നവംബറിൽ നിർമ്മിക്കാനാരംഭിച്ച മിസൈലുകളാണ് നിലവിൽ പ്രവർത്തനക്ഷമമായത്. തായ്‌വാന്റെ കൗസിയൂംഗ് സോയിംഗ് നാവിക സേനാ ആസ്ഥാനത്താണ് മിസൈലുകൾ വിന്യസിച്ചത്. തങ്ങളുടെ ദ്വീപുരാജ്യത്തെ ആക്രമിക്കാനുള്ള ശക്തമായ സംവിധാനമാണ് ബീജിംഗ് ഒരുക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനകം ഇരുപതിലേറെ വിമാനങ്ങളാണ് തായ് വാന്റെ വ്യോമപാതയിൽ അതിക്രമിച്ചുകയറിയത്. പരമാധികാരം സംരക്ഷിക്കാൻ തങ്ങൾക്ക് മികച്ച ആയുധം കൂടിയേ തീരുവെന്നും പ്രതിരോധ മന്ത്രി ചീ കുവോ ചെംഗ് വ്യക്തമാക്കി.
അടുത്ത അഞ്ചുവർഷത്തേക്ക് 70,000 കോടിക്കുമേലെ തുകയാണ് പ്രതിരോധത്തിനായി തായ് വാൻ നീക്കിവച്ചിരിക്കുന്നത്. പുതിയ മിസൈലുകൾ തയ്യാറാക്കുക എന്നതാണ് പ്രഥമ പരിഗണനയായി തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ വിവിരസാങ്കേതിക മേഖലയേയും റഡാർ സംവിധാനത്തേയും ചൈന ആദ്യം ലക്ഷ്യമിടും എന്നതിനാലാണ് മിസൈലുകൾ വിന്യസിക്കുന്നതെന്നും തായ് വാൻ പ്രതിരോധ മന്ത്രി പറഞ്ഞു. നിലവിൽ സജ്ജമാക്കി യിരിക്കുന്ന മിസൈലുകളുടെ ദൂരപരിധി എത്രയെന്ന് തായ് വാൻ വെളിപ്പെടുത്തിയിട്ടില്ല.എന്തായാലും ചൈന ഇനി തൈവനോട് വലിയ ശത്രുത വെച്ച് പുലർത്തിരട്ടിക്കുന്നതാണ് നല്ലത്.ഇല്ലേൽ ഇവരെല്ലാം കൂടി കേഡറി അങ്ങ് മേയും.
https://www.facebook.com/Malayalivartha