കരുത്താർജ്ജിച്ച് അൽഖ്വയ്‌ദ ഇന്ത്യ ഉൾപ്പടെ മുച്ചൂട് മുടിക്കും അമേരിക്ക ചെയ്ത തെറ്റിന് മാപ്പില്ല ഭയന്നത് തന്നെ സംഭവിച്ചു
അഫ്ഗാൻ താലിബാൻ കീഴടക്കിയത് വലിയ വെല്ലുവിളിയാണ് സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്. താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ അൽഖ്വയ്‌ദ വീണ്ടും സംഘടിച്ചേക്കാമെന്നത് പല രാജയങ്ങളും മുന്നിൽ കണ്ട ഭീക്ഷണിയാണ്.എന്നാൽ അത് കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രെസ്താവനയാണ് ഇപ്പോൾ അമേരിക്കൻ സംയുക്‌ത സൈനിക മേധാവി നടത്തിയിരിക്കുന്നത്.താലിബാൻ പിന്തുണയോടെ അഫ്‌ഗാനിസ്‌ഥാനിൽ അല്‍ഖ്വയ്‌ദ അതിവേഗം കരുത്താർജിക്കുമെന്നും ഒരു കൊല്ലത്തിനകം അല്‍ഖ്വയ്‌ദ അമേരിക്കക്ക് ഭീഷണിയാകുമെന്നും യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ് ചെയർമാൻ മാർക് മില്ലി അമേരിക്കൻ സെനറ്റിൽ പറഞ്ഞു.
അഫ്ഗാനില്‍നിന്നും സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റത്തിനുള്ള ഉപദേശം US പ്രസിഡന്‍റ് ജോ ബൈഡന് നല്‍കിയിരുന്നില്ലെന്നും ആഗസ്റ്റിൽ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കാന്‍ തീരുമാനിക്കുന്ന അവസരത്തില്‍ അഫ്ഗാനിസ്ഥാനിൽ 2500 ട്രൂപ്പ് നിലനിർത്താൻ ശുപാർശ ചെയ്തിരുന്നതാണ്.എന്നാൽ 20 വര്‍ഷം നീണ്ട സൈനിക് നീക്കം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില നിന്ന് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ US പ്രസിഡന്‍റ് ജോ ബൈഡ തീരുമാനമെടുക്കുകയായിരുന്നു . ആഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യത്തെ പൂർണമായി പിൻവലിക്കാൻ ജോ ബൈഡൻ ഏപ്രിലിൽ ഉത്തരവിട്ടിരുന്നു.
താലിബാന്‍ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയിദയുമായി ഉറ്റ ബന്ധമുണ്ട്', US പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക് മില്ലി പറഞ്ഞു.
അഫ്ഗാനില്‍ അതിവേഗം മുന്നേറിയ താലിബാന്‍ ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്തു. അഫ്ഗാൻ സർക്കാരിന്‍റെ തകർച്ചയുടെ വേഗത അമേരിക്കയെ അത്ഭുതപ്പെടുത്തി എന്നും മാര്‍ക് മില്ലി പറഞ്ഞു.അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍മാറ്റത്തിന് ശേഷം രാജ്യത്ത് നടന്നത് ലോകത്തെ ഞെട്ടിച്ചിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്തിനുശേഷം നടത്തിയ ഒരു ദേശീയ വോട്ടെടുപ്പിൽ ബൈഡന്‍റെ ജനസമ്മിതി 43% ആയി കുറഞ്ഞിരുന്നു. ബൈഡൻ വിദേശനയം കൈകാര്യം ചെയ്യുന്ന രീതിയെ ഭൂരിഭാഗം അമേരിക്കക്കാരും അംഗീകരിച്ചില്ല, അതേസമയം വലിയൊരു വിഭാഗം ജനങ്ങളും അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പങ്കിനെ "പരാജയം" എന്നാണ് വിശേഷിപ്പിച്ചത്.
ഇതിന്റെ ആദ്യ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി അറിയിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സിഐഎ ഡെപ്യൂട്ടി ഡയറക്‌ടർ ഡേവിഡ് കോഹൻ പറഞ്ഞു.കാബൂളിലെ യുഎസ് എംബസി അടച്ചുപൂട്ടുന്നതും അഫ്‌ഗാനിസ്‌ഥാനിൽ ഉടനീളമുള്ള സിഐഎ സ്‌റ്റേഷനുകളുടെ ശൃംഖല അടച്ചുപൂട്ടുന്നതും രാജ്യത്തെ സ്‌ഥിതിഗതികൾ മനസിലാക്കുന്നതിന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാകുന്നുണ്ട് എന്ന സത്യം അംഗീകരിക്കുന്നതാണ്.
സമീപ ആഴ്‌ചകളിൽ അഫ്‌ഗാനിലെ അവസ്‌ഥ സംബന്ധിച്ച് ലഭിച്ച വിവരങ്ങളെല്ലാം അഫ്‌ഗാനിസ്‌ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കക്ക് നേരിട്ട് ഭീഷണി ആവുന്ന വിധത്തിൽ അൽഖ്വയ്‌ദ ശക്‌തി പ്രാപിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ആവുമെന്നാണ് യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്റലിജൻസ് കമ്മ്യൂണിറ്റി കണക്കാക്കുന്നത്.അഫ്‌ഗാനിസ്‌ഥാനിലെ അൽഖ്വയ്‌ദയുടെ സാന്നിധ്യമാണ് 2001ൽ അമേരിക്ക അഫ്‌ഗാൻ ആക്രമിച്ചതിന് പിന്നിലെ പ്രധാന കാരണം. എന്നിരുന്നാലും, അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതോടെ, യുദ്ധത്തിൽ തകർന്ന രാജ്യത്ത് അൽഖ്വയ്‌ദ തിരിച്ചുവരവ് നടത്തിയേക്കുമെന്ന ആശങ്കയുണ്ട്.
ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ അൽഖ്വയ്‌ദ 1990കളിലും 2000കളുടെ തുടക്കത്തിലും താലിബാൻ ഉന്നതരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് അമേരിക്കയും പാശ്‌ചാത്യ സഖ്യകക്ഷികളും പുറത്തുപോയ സാഹചര്യത്തിൽ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ആഴത്തിലാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.
അഫ്ഗാനിൽ നിന്ന് അമേരിക്കൻ സേനാ പിന്‍മാറ്റം പൂര്‍ത്തിയായതിന് പിന്നാലെ ഭരണം ഏറ്റെടുത്തതിൽ താലിബാനെ പ്രശംസിച്ച് ഭീകര സംഘടനയായ അൽഖ്വയ്ദ രംഗത്ത് വന്നിരുന്നു. കശ്മീരിനെ കൂടി ഇസ്ലാം വിരുദ്ധരുടെ കയ്യിൽ നിന്ന് അതിവേഗം മോചിപ്പിക്കണമെന്നും അൽഖ്വയ്ദ ആഹ്വാനം ചിതറുന്നു.
കശ്മീരിന് പുറമേ പലസ്തീൻ, ലെവനന്റ്, സൊമാലിയ, യെമൻ എന്നിവയും അൽഖ്വയ്ദയുടെ സ്വതന്ത്രമാകേണ്ട രാജ്യങ്ങളുടെ പട്ടികയിലുണ്ട്. താലിബാനൊപ്പം മറ്റ് ഭീകരസംഘടനകളും ചേർന്ന് ഇന്ത്യയെ ലക്ഷ്യമിടുന്നതായി നേരത്തേ ഇന്റലിജന്റ്സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അൽഖ്വയ്ദയുടെ ആഹ്വാനം വന്നതും ഗൗരവത്തോടെയാണ് ഇന്ത്യയും വീക്ഷിക്കുന്നത്.
പെന്റഗണിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് അഫ്ഗാനിൽ നിന്ന് താലിബാനെ പുറത്താക്കി അമേരിക്കയെത്തിയത്. ഒടുവിൽ താലിബാന് തന്നെ അഫ്ഗാൻ വിട്ടുനൽകി അമേരിക്ക സേനാപിൻമാറ്റവും പൂർത്തിയാക്കി. പഞ്ച്ശീർ താഴ്വരയിൽ അല്ലാതെ മറ്റെങ്ങും താലിബാന് എതിർപ്പും നേരിടേണ്ടി വരുന്നില്ല.അമേരിക്ക വളർത്തിയെടുത്ത താലിബാൻ അവർക്കുതന്നെ തലവേദനയായി എന്നുവേണം കരുതാൻ.
2021 ആഗസ്ത് 15ന് താലിബാൻ സേന കാബൂളിൽ കടന്നു. ഒരു വെടിയൊച്ചപോലും കേൾക്കേണ്ടി വന്നില്ല. അമേരിക്ക പണവും ആയുധവും നൽകി പരിശീലിപ്പിച്ച അഫ്ഗാൻസേന താലിബാന് മുമ്പിൽ കീഴടങ്ങി. കാബൂളിൽനിന്ന് അംബാസഡറെയും ഉദ്യോഗസ്ഥരെയും പെട്ടെന്ന് പിൻവലിച്ചു. റഷ്യൻ എംബസി കാബൂളിൽ ഇപ്പോഴും പ്രവർത്തിക്കുന്നു.
https://www.facebook.com/Malayalivartha