ഡിജിറ്റൽ സൗകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ ; വിവിധമേഖലകളിലെ കൂട്ടായ്മകൾ ഒന്നുകൂടെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി ഇന്ത്യ
ഐക്യരാഷ്ട്രസഭയിൽ തീരുമാനങ്ങൾ തറപ്പിച്ചു പറഞ്ഞ് കസറി ഇന്ത്യ... ഡിജിറ്റൽ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് ഇന്ത്യ വിശദമായി ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചത്....
ഐക്യരാഷ്‌ട്രസഭയുടെ 76-ാം പൊതുയോഗത്തിൽ വിവിധമേഖലകളിലെ കൂട്ടായ്മകൾ ഒന്നുകൂടെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യ നൽകിയത്. ഈ നിർദ്ദേശങ്ങൾക്ക് മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഡിജിറ്റൽ-സൈബർ മേഖലയിലെ കൂട്ടായ്മകൾക്ക് വേണ്ടിയാണ് ഇന്ത്യ നിർദ്ദേശങ്ങൾ ഉന്നയിച്ചത്. ഇതിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്.
ഫ്രം ഓപ്പൺ സോഫ്‌റ്റ്വെയർ ടു ഓപ്പൺ സൊസൈറ്റി എന്ന ആശയത്തെ മുൻനിർത്തിയുള്ള വെർച്വൽ സമ്മേളനമാണ് നടന്നത് . ആഗോളതലത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കൂട്ടായ്മയെ മുൻനിർത്തിയുള്ള നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാഹ്നിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
ഡിജിറ്റൽ സൗകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ ലോകരാജ്യങ്ങൾ അഭിനന്ദിക്കുകയും കുറച്ച് ചെയ്തപ്പോൾ ഇന്ത്യയുടെ ശിരസ്സ് കുറച്ചുകൂടി ഉയർന്ന നിമിഷമാണ് ഉണ്ടായത്. വിവരസങ്കേതിക മേഖലയിലെ നൂതനമായ സൗകര്യങ്ങൾ ദരിദ്രരാജ്യങ്ങൾക്കും ലഭ്യമാക്കാനും ജനങ്ങളിലേക്ക് സേവനം വേഗത്തിലെത്താനും നടപടി ആഗോളതലത്തിൽ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി .
ഭരണകൂടതലത്തിലെ കാര്യക്ഷമതക്കുറവ് പരിഹരിക്കാൻ ഡിജിറ്റൽ ലോകത്തിന് സാധിക്കുമെന്നും ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാനായത് സഹായിക്കുമെന്നും അജയ് പ്രകാശ് പറഞ്ഞു. ഇന്ത്യയുടെ പെയ്‌മെന്റ് ഗേറ്റ് വേ, ആധാർ സംവിധാനം എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
ചികിത്സാ രംഗത്തെ ആപ്പുകളും ഡിജിറ്റൽ കണക്ടിവിറ്റിയും ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റം ഇന്ത്യ അവർക്കു മുന്നിൽ തുറന്നുകാട്ടി. ഐക്യരാഷ്‌ട്രസഭയുടെ 76-ാം സമ്മേളനം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനകൊണ്ടും ശ്രദ്ധനേടിയിരുന്നു.
https://www.facebook.com/Malayalivartha