Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

അമേരിക്ക ചെറുതായി തുടങ്ങി... നട്ടെല്ല് തകര്‍ന്ന് പാകിസ്ഥാന്‍..പണികള്‍ വരാനിരിക്കുന്നെ ഉള്ളൂ..

02 OCTOBER 2021 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ അമേരിക്കയെ മണ്ടന്മാരാക്കി എന്നാണ് നിലവില്‍ പാകിസ്ഥാന്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാനെ വിറ്റ കാശ് തങ്ങളുടെ അടുത്ത് ഉണ്ട് എന്ന് വ്യക്തമാക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് അമേരിക്ക.

 

ഈ നടപടികളുടെ സൂചനകള്‍ വന്നു തുടങ്ങിയപ്പോഴേക്കും തന്നെ ആടിയുലഞ്ഞിരിക്കുകയാണ് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയും അവരുടെ സ്റ്റോക്ക് എക്‌സ് ചെയിഞ്ചും. സൂചനകള്‍ വരുമ്പോഴേക്കും ഇതാണ് അവസ്ഥയെങ്കില്‍ യഥാര്‍ത്ഥ അടി കിട്ടുമ്പോള്‍ എന്താകും കാര്യങ്ങള്‍ എന്ന് ആകാംഷയോടെ ഉറ്റു നോക്കുകയാണ് ലോക രാജ്യങ്ങള്‍

 




അഫ്ഘാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലുകള്‍ എത്രയോ കാലമായി അമേരിക്ക സംശയത്തോടെയാണ് കണ്ടു വരുന്നത്. എന്നാല്‍ ഈയടുത്ത കാലത്തായി പാകിസ്ഥാന്റെ കാര്യത്തില്‍ ഊഹാപോഹങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇറങ്ങി കളിക്കുവാന്‍ തന്നെ അമേരിക്ക തീരുമാനിച്ചിട്ടുണ്ട് എന്നതിന്റെ ലക്ഷണങ്ങള്‍ ആണ് പുറത്തു വരുന്നത്. ഇതോടെ 'പെട്ട' അവസ്ഥയില്‍ ആണ് പാകിസ്ഥാന്‍. ചൈന വിചാരിച്ചാല്‍ കൂടി അവര്‍ക്ക് രക്ഷയില്ല എന്നാണ് സാഹചര്യം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്


അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഏറ്റെടുക്കലുമായി ബന്ധപ്പട്ട് ഇസ്ലാമാബാദിന്റെ പങ്ക് അന്വേഷിക്കാന്‍ അമേരിക്കന്‍ സെനറ്റ് ഒരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇത്രയും കാലം അമേരിക്കയെ മണ്ടന്മാര്‍ ആക്കി കൊണ്ടിരുന്ന പാകിസ്ഥാന്റെ കളികള്‍ ഇനി വേണ്ട എന്ന് തന്നെയാണ് ഇതിലൂടെ അമേരിക്ക വ്യക്തമാക്കുന്നത്




ഇതിനെ തുടര്‍ന്ന്, അതായത് ബില്‍ അവതരിപ്പിച്ചതിന് ശേഷം, നിലവില്‍ തന്നെ ശോചനീയാവസ്ഥയില്‍ ആയിരുന്ന പാകിസ്താന്റെ സ്റ്റോക്കുകള്‍ തകര്‍ന്നു തരിപ്പണമായി എന്ന് തന്നെ പറയാം ,

പാകിസ്ഥാന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലയിലാണ് ഇടിഞ്ഞത് . ബെഞ്ച് മാര്‍ക്ക് കെഎസ്ഇ -100 സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞതിനാല്‍ പാകിസ്താനിലെ നിക്ഷേപകര്‍ക്ക് വലീയ ക്ഷീണം തന്നെയാണ് ഉണ്ടായിട്ടുള്ളത് , അതേസമയം പാകിസ്ഥാന്‍ രൂപയുടെ മൂല്യം 0.3 ശതമാനം ഇടിഞ്ഞ് ഡോളറിന് 170.48 എന്ന റെക്കോര്‍ഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു, ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു


അമേരിക്ക അഫ്ഘാന്‍ വിട്ട സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ കോളടിച്ചത് പാകിസ്ഥാന് ആണ് എന്നാണ് കരുതപ്പെടുന്നതും അവര്‍ സ്വയം വിശ്വസിക്കുന്നതും. അമേരിക്കയും പോയി അഫ്ഘാനിസ്ഥാനും കിട്ടി ഇന്ത്യക്കിട്ടും പണിയാം എന്ന് വിശ്വസിച്ച് സുഖിച്ചിരിക്കുന്ന പാകിസ്ഥാന്റെ മൂര്‍ദ്ധാവിനിട്ടു തന്നെ കൊട്ടാനാണ് അമേരിക്ക ഇപ്പോള്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. അമേരിക്കയെ മണ്ടന്മാര്‍ ആക്കിയ അല്ലെങ്കില്‍ അങ്ങനെ ആക്കി എന്ന് കരുതിയ പാകിസ്ഥാന് തെറ്റി എന്ന് അവര്‍ മനസ്സിലാക്കാന്‍ പോകുന്നതേ ഉള്ളൂ


അഫ്ഗാന്‍ താലിബാനും അവരെ പിന്തുണയ്ക്കുന്ന വിദേശ സര്‍ക്കാരുകള്‍ക്കുമെതിരെ ഉപരോധം ആവശ്യപ്പെട്ട് ഒരു കൂട്ടം യുഎസ് സെനറ്റര്‍മാര്‍ ബില്‍ അവതരിപ്പിച്ചതിന് ശേഷം ആണ് തങ്ങള്‍ക്ക് അമേരിക്ക ഇടാന്‍ പോകുന്ന പൂട്ടിനെ കുറിച്ച് ഇപ്പോള്‍ പാകിസ്ഥാന്‍ ബോധവാന്മാര്‍ ആയിരിക്കുന്നത് .


പാക്കിസ്ഥാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത വരെ നില നില്‍ക്കുന്ന സാഹചര്യത്തില്‍ അവിടത്തെ നിക്ഷേപകര്‍ അതീവ ആശങ്കയിലാണ് . കഴിഞ്ഞ മാസം അമേരിക്ക ഈ മേഖലയില്‍ നിന്ന് പെട്ടെന്ന് പിന്‍വാങ്ങിയതിന് ശേഷം യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള 'അഫ്ഗാനിസ്ഥാന്‍ ഭീകരവിരുദ്ധത, മേല്‍നോട്ട, ഉത്തരവാദിത്ത നിയമം' എന്ന പേരില്‍ 20 ലധികം യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആണ് ഒരു പുതിയ നിയമം അവതരിപ്പിച്ചത്. ഇതിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്ന പ്രധാന എതിരാളി പാകിസ്ഥാനും മറ്റ് സമാന രാജ്യങ്ങളും ആണ് എന്ന് പകല്‍ പോലെ വ്യക്തമാണ്. ഇതാണ് പാകിസ്ഥാനെ ഭയപ്പെടുത്തുന്നതും. ഭയപ്പെടുത്തുക മാത്രമല്ല വരാന്‍ പോകുന്ന പണിയുടെ പ്രതിഫലനങ്ങള്‍ അവരുടെ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചു തുടങ്ങി എന്നും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്


പാക്കിസ്ഥാന്‍ കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഗവേഷണ -വികസന മേധാവി സമിയുല്ല താരിഖ് മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരം ആണ് , അഫ്ഗാന്‍ താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന യുഎസ് സെനറ്റ് ബില്ലുമായി ബന്ധപ്പെട്ട് വലീയ ഭീഷണിയാണ് പാകിസ്ഥാന് മുന്നില്‍ നിലവില്‍ നിലനില്‍ക്കുന്നത് . അഫ്ഘാന്‍ താലിബാനെതിരെ നടപടിയെടുക്കാന്‍ കൊണ്ട് വരുന്ന ബില്ല് സ്വാഭാവികമായും അഫ്ഘാന്‍ താലിബാന് സഹായകരമായി നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും വ്യാപിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് നേരിട്ട് പാകിസ്ഥാനെയും പരോക്ഷമായി ചൈനയെയും ഉദ്ദേശിച്ചിട്ടുള്ളത് ആണെന്ന് നിസംശയം പറയാം


നിലവില്‍ പുറത്തിറക്കിയ കരട് നിയമം എത്ര മാത്രം പൂര്‍ണ്ണമായും നിയമം ആകും എന്ന് വ്യക്തമല്ലെങ്കിലും താലിബാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ലഭിക്കാന്‍ സാധ്യതയുള്ള വിദേശ സഹായങ്ങള്‍ അവലോകനം ചെയ്യുന്നതിനും അതിനുശേഷം വിദേശ സര്‍ക്കാരുകള്‍ക്കെതിരെ ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അമേരിക്കയെ അധികാരപ്പെടുത്തുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക്‌ഫോഴ്‌സ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ആണ് ബില്‍ വ്യക്തമാക്കുന്നത് .


ബില്‍ സെനറ്റ് പാസാക്കുകയാണെങ്കില്‍ അതായത് -ഇരു സഭകളുടെയും പിന്തുണയും തുടര്‍ന്ന് ഇരു സഭകളും നിയമത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്താല്‍ -താലിബാന് എന്തെങ്കിലും പിന്തുണ നല്‍കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് പ്രസിഡന്റിന് ഇതോടെ അധികാരം ലഭ്യമാക്കുന്ന തരത്തില്‍ ആണ് ബില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു


അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ അഫ്ഗാന്‍ താലിബാനു സുരക്ഷിത താവളവും സഹായവും നല്‍കിയെന്ന് പാക്കിസ്ഥാന്റെ മേല്‍ പണ്ടേ ആരോപിക്കപ്പെട്ടിട്ടുള്ളതാണ്, ഇത് ഇസ്ലാമാബാദ് കാലാകാലങ്ങളായി നിഷേധിക്കുന്നുണ്ടെങ്കിലും


.തങ്ങളുടെ ന്യായങ്ങളെയും വാദങ്ങളെയും മറ്റ് ലോക രാജ്യങ്ങള്‍ വെള്ളം തൊടാതെ അങ്ങ് വിഴുങ്ങി എന്നാണ് പാകിസ്ഥാന്‍ ഇത് വരെ വിശ്വസിച്ചു പോന്നത്, എന്നാല്‍ അങ്ങനെയല്ല എന്ന് അവര്‍ക്ക് ഇതോടു കൂടി വ്യക്തമാവുകയാണ്




അമേരിക്കന്‍ ഭരണ സിരാ കേന്ദ്രങ്ങളിലെ ഉന്നത തലങ്ങളില്‍ ഇസ്ലാമാബാദുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആകുലത വളരെക്കാലമായി വളര്‍ന്നു വരുകയായിരുന്നു . ഇത് ആര്‍ക്കെങ്കിലും മനസിലാകാതെ ഉണ്ടെങ്കില്‍ അത് പാകിസ്ഥാനും ഇമ്രാന്‍ ഖാനും മാത്രമാണ്.


അന്താരാഷ്ട്ര നാണയ നിധിയുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ച വായ്പാ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമങ്ങളെ കൂടുതല്‍ വഷളാക്കുന്നതിനാല്‍ ഈ ഒരു നീക്കത്തിന് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങള്‍ തന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നത് ബ്ലൂംബെര്‍ഗ് നിരീക്ഷിച്ചു




അതായത് തീവ്ര വാദത്തെ ഒരു മടിയും ഇല്ലാതെ സഹായിക്കുന്നിടത്തോളം കാലം പാകിസ്ഥാന്റെ ദേശീയ വരുമാന മാര്‍ഗ്ഗം ആയ പിച്ച ചട്ടിയുമായി ഇനി ഇങ്ങോട്ട് വരണ്ട എന്ന് തന്നെയാണ് അമേരിക്ക പാകിസ്ഥാനോട് വ്യക്തമാക്കുന്നത്

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (16 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (37 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (42 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends