Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ചൈനയില്‍ വെളിച്ചമില്ല... ജനങ്ങള്‍ നെട്ടോട്ടമോടുന്നു ... വേട്ടയാടി രണ്ട് ദുരന്തങ്ങള്‍...

02 OCTOBER 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന പദവിയില്‍ നിന്നും അമേരിക്കയെ താഴെയിറക്കാനും ലോക മേധാവിത്വം കയ്യാളാനും ആണ് ചൈനയുടെ ശ്രമം എന്ന് അറിയാത്തതായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ലോക മേധാവിത്വം പോയിട്ട് സ്വന്തം രാജ്യം പോലും നേരാം വണ്ണം നോക്കാനുള്ള കഴിവ് ചൈനക്ക് ഇല്ല എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്


വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണ് ചൈന ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ സമസ്ത മേഖലകളെയും വിഴുങ്ങുകയാണ് ഊര്‍ജ്ജ പ്രതിസന്ധി.




ചൈന രണ്ട് തലത്തില്‍ ആണ് ഇപ്പോള്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് .ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചില പ്രവിശ്യകള്‍ വ്യാവസായിക ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടപ്പോള്‍ മറു വശത്ത് . ആകാശത്തോളം ഉയര്‍ന്ന കല്‍ക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും വില കാരണം ഉയര്‍ന്ന ആവശ്യകതയ്ക്കിടയിലും ജനറേറ്ററുകള്‍ തങ്ങളുടെ ഉല്‍പാദനം മന്ദഗതിയിലാക്കുകയാണ്


ഈ ഊര്‍ജ്ജ പ്രതിസന്ധി സാധനങ്ങളുടെ വില ഉയരുന്നതിനു പണപ്പെരുപ്പം വേഗത്തിലാക്കാനും കമ്പനികളെ നിര്‍ബന്ധിതമാക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലി അടുത്തിടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരുന്നു . ഇത് സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും അനാവശ്യമായ ക്രമക്കേട് കൊണ്ടുവരും എന്നും അവര്‍ ഭയപ്പെടുന്നു.

 




ചൈനയുടെ ഊര്‍ജ്ജ പ്രതിസന്ധി വ്യവസായ മേഖലകള്‍ കടന്ന് സാധാരണ ജനങ്ങളെയും അവരുടെ ദൈനം ദിന പ്രവര്‍ത്തികളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു , ഇത് ചൈനയെ സംബന്ധിച്ചിടത്തോളം , സാമ്പത്തിക മാന്ദ്യത്തിനും ആഗോള വിതരണ ശൃംഖല തടസ്സങ്ങള്‍ക്കും പുറമേ വലിയ തരത്തിലുള്ള സാമൂഹിക അസ്ഥിരത എന്ന അപകടസാധ്യതയും ക്ഷണിച്ചു വരുത്താന്‍ ശേഷിയുള്ളതാണ് .


പല വടക്കന്‍ പ്രവിശ്യകളിലെയും നിവാസികള്‍ ഇതിനകം തന്നെ പൂര്‍ണ്ണമായും വൈദ്യുതി രഹിതമായ സാഹചര്യം ആണ് നേരിടുന്നത് , അതേസമയം ട്രാഫിക് ലൈറ്റുകള്‍ തുടര്‍ച്ചയായി ഓഫാക്കുന്നത് മൂലം ഒരു സമയം കുറഞ്ഞത് ഒരു പ്രധാന നഗരത്തിലെയെങ്കിലും റോഡുകളില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുകയാണ് . ഓസ്ട്രേലിയയേക്കാള്‍ വലിയ സമ്പദ്വ്യവസ്ഥയുള്ള ഒരു തെക്കന്‍ വ്യാവസായിക കേന്ദ്രമായ ഗ്വാങ്ഡോംഗ് ആളുകളോട് ആവശ്യപ്പെടുന്നത് വീടുകളില്‍ പ്രകൃതിദത്ത വെളിച്ചം ഉപയോഗിക്കാനും ഫാക്ടറികളില്‍ വലിയ പവര്‍കട്ട് നടപ്പിലാക്കിയ ശേഷം എയര്‍കണ്ടീഷണര്‍ ഉപയോഗം പരിമിതപ്പെടുത്താനും ആണ്.
.



വടക്കന്‍ പ്രവിശ്യകളായ ലിയോണിംഗ്, ജിലിന്‍, ഹീലോങ്ജിയാങ് എന്നിവയെല്ലാം വാരാന്ത്യത്തില്‍ വലിയ തോതിലുള്ള വൈദ്യത ലഭ്യത കുറവ് അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, തിരക്കേറിയ സമയത്ത് ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആണ് തിരക്കേറിയ സമയങ്ങളില്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കിയത്


റെസിഡന്‍ഷ്യല്‍ വൈദ്യുതി ആവശ്യങ്ങള്‍ ഉറപ്പുവരുത്താനും എല്ലാ വിധത്തിലും വൈദ്യുതി മുടക്കം ഒഴിവാക്കണം എന്നും ജിലിന്‍ വൈസ് ഗവര്‍ണര്‍ വു ജിംഗ്പിംഗ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ വൈദ്യുതി നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കി , പ്രവിശ്യയിലെ പ്രാദേശിക മാധ്യമങ്ങളിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജലവിതരണം തടസ്സപ്പെടും എന്നത് ഒരു സാധാരണ കാര്യം ആകും എന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ സാധാരണക്കാര്‍ തയ്യാറാകണം എന്നും ആവശ്യപ്പെടുകയുണ്ടായി .


ഇതാണ് അമേരിക്കയെ വെല്ലു വിളിക്കാന്‍ നടക്കുന്ന രാജ്യം എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് വെറും തമാശയായി തള്ളി കളയുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

 




ഒന്നിന് പുറകെ ഒന്നായി ദുരന്ത കഥകള്‍ ആണ് ചൈനയെ കുറിച്ച് പുറത്തു വരുന്നത്. അമേരിക്കയെ കടത്തി വെട്ടി ലോക ഒന്നാം നമ്പര്‍ ആകാന്‍ ശ്രമിക്കുന്ന ചൈനക്ക് സ്വന്തം ജനങ്ങളെ തന്നെ രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥ വന്നേക്കുമോ എന്ന് പോലും ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ ആവില്ല. കാരണം അത്തരത്തിലാണ് നിലവിലെ സാഹചര്യങ്ങള്‍ തരുന്ന സൂചനകള്‍.


ഇത് കൂടാതെ എവെര്‍ഗ്രാന്‍ഡെ എന്ന ചൈനീസ് ഭീമന്‍ തകരാന്‍ പോവുകയാണ്. ചൈനീസ് സാമ്പത്തിക വ്യവസ്ഥയിലെ വലിയ ഭാഗം കയ്യാളുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനി ആണ് എവെര്‍ഗ്രാന്‍ഡെ. അനിയന്ത്രിതമായി വായ്പകള്‍ എടുക്കുകയും വാഗ്ദാനം ചെയ്ത പ്രൊജെക്ടുകള്‍ നടപ്പിലാക്കാതെ വരുകയും ചെയ്തതോടെ ഈ ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്റെ ഓഹരികള്‍ കഴിഞ്ഞ കാലങ്ങളില്‍ ഏതാണ്ട് 80 ശതമാനം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്‍കാലങ്ങളില്‍ ചെയ്തത് പോലെ പൊളിയാന്‍ പോകുന്ന കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ ചൈനീസ് സര്‍ക്കാര്‍ ഇത്തവണ എടുക്കാന്‍ സാധ്യത ഇല്ല. അത് കൊണ്ട് തന്നെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ആണ് ചൈനീസ് സാമ്പത്തിക വ്യവസ്ഥ നേരിടാന്‍ പോകുന്നത്. പ്രധാനമായും അത് ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള അഥവാ ചൈനീസ് കമ്പനികളെ കുറിച്ചുള്ള വിശ്വാസ്യത നിക്ഷേപകരില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും എന്നതായിരിക്കും.


ഇത് ഒരു വശത്തു നില നില്‍ക്കുന്നു. അതിന്റെ മേലെയാണ് ചൈനയെ ഏതാണ്ട് മുഴുവനായും തന്നെ വിഴുങ്ങി കൊണ്ട് ഊര്‍ജ്ജ പ്രതിസന്ധി അവരെ ഉറ്റു നോക്കി കൊണ്ടിരിക്കുന്നത്.

 




ചൈനയുടെ സമ്പദ്വ്യവസ്ഥയെ ഈ ഊര്‍ജ്ജ പ്രതിസന്ധി എങ്ങനെയാണു സ്വാധീനിച്ചിരിക്കുന്നത് ?


ഔദ്യോഗിക കണക്കുകള്‍ പ്രകാരം , 2021 സെപ്റ്റംബറില്‍, ചൈനീസ് ഫാക്ടറി പ്രവര്‍ത്തനം കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ചൈനീസ് സമ്പദ്വ്യവസ്ഥയെ തളര്‍ത്തിയ 2020 ഫെബ്രുവരിക്ക് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ,


പവര്‍കട്ടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ആഗോള നിക്ഷേപ ബാങ്കുകള്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പ്രവചനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി.


രാജ്യത്തെ 44% വ്യവസായ പ്രവര്‍ത്തനങ്ങളെയും വൈദ്യുതി ക്ഷാമം ബാധിച്ചിട്ടുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കാക്കുന്നു. മാത്രമല്ല മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് സമ്പദ്വ്യവസ്ഥ ഈ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ 0 .4 ശതമാനം ആണ് ഇടിവുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്


സാഹചര്യം ഇത്ര രൂക്ഷമാണെങ്കിലും , ചൈനയെ ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്നും നിലവില്‍ പുറത്തു കടക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കില്ല. കാരണം പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരിയുടെ പുതിയ സ്രോതസ്സുകള്‍ പെട്ടെന്ന് കണ്ടെത്തുക എന്നത് എളുപ്പമായിരിക്കില്ല എന്നത് കൊണ്ട് തന്നെ.

.


റഷ്യ ഇതിനകം യൂറോപ്പിലെ ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് , ഇന്തോനേഷ്യന്‍ ഉല്‍പാദനത്തെ കനത്ത മഴ ബാധിച്ചു, സമീപത്തുള്ള മംഗോളിയ ആകട്ടെ റോഡ് ഗതാഗത ശേഷിയുടെ കുറവ് നേരിടുന്നു.




എന്തായാലും രണ്ടു ഭാഗത്തു നിന്നുള്ള കനത്ത അടി തന്നെയാണ് എവെര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയും ഊര്‍ജ്ജ പ്രതിസന്ധിയും ചൈനയ്ക്ക് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇതില്‍ നിന്നും ചൈന എങ്ങനെയാണു കര കയറാന്‍ പോകുന്നത് അഥവാ എന്ത് മാത്രം വലിയ അടിയാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്നത് എന്നൊക്കെ എന്ന് കാത്തിരുന്ന് തന്നെ കാണണം.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (6 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (30 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (38 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (54 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

Malayali Vartha Recommends