Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ചൈനയില്‍ വെളിച്ചമില്ല... ജനങ്ങള്‍ നെട്ടോട്ടമോടുന്നു ... വേട്ടയാടി രണ്ട് ദുരന്തങ്ങള്‍...

02 OCTOBER 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന പദവിയില്‍ നിന്നും അമേരിക്കയെ താഴെയിറക്കാനും ലോക മേധാവിത്വം കയ്യാളാനും ആണ് ചൈനയുടെ ശ്രമം എന്ന് അറിയാത്തതായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ലോക മേധാവിത്വം പോയിട്ട് സ്വന്തം രാജ്യം പോലും നേരാം വണ്ണം നോക്കാനുള്ള കഴിവ് ചൈനക്ക് ഇല്ല എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്


വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണ് ചൈന ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ സമസ്ത മേഖലകളെയും വിഴുങ്ങുകയാണ് ഊര്‍ജ്ജ പ്രതിസന്ധി.




ചൈന രണ്ട് തലത്തില്‍ ആണ് ഇപ്പോള്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് .ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചില പ്രവിശ്യകള്‍ വ്യാവസായിക ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടപ്പോള്‍ മറു വശത്ത് . ആകാശത്തോളം ഉയര്‍ന്ന കല്‍ക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും വില കാരണം ഉയര്‍ന്ന ആവശ്യകതയ്ക്കിടയിലും ജനറേറ്ററുകള്‍ തങ്ങളുടെ ഉല്‍പാദനം മന്ദഗതിയിലാക്കുകയാണ്


ഈ ഊര്‍ജ്ജ പ്രതിസന്ധി സാധനങ്ങളുടെ വില ഉയരുന്നതിനു പണപ്പെരുപ്പം വേഗത്തിലാക്കാനും കമ്പനികളെ നിര്‍ബന്ധിതമാക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലി അടുത്തിടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരുന്നു . ഇത് സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും അനാവശ്യമായ ക്രമക്കേട് കൊണ്ടുവരും എന്നും അവര്‍ ഭയപ്പെടുന്നു.

 




ചൈനയുടെ ഊര്‍ജ്ജ പ്രതിസന്ധി വ്യവസായ മേഖലകള്‍ കടന്ന് സാധാരണ ജനങ്ങളെയും അവരുടെ ദൈനം ദിന പ്രവര്‍ത്തികളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു , ഇത് ചൈനയെ സംബന്ധിച്ചിടത്തോളം , സാമ്പത്തിക മാന്ദ്യത്തിനും ആഗോള വിതരണ ശൃംഖല തടസ്സങ്ങള്‍ക്കും പുറമേ വലിയ തരത്തിലുള്ള സാമൂഹിക അസ്ഥിരത എന്ന അപകടസാധ്യതയും ക്ഷണിച്ചു വരുത്താന്‍ ശേഷിയുള്ളതാണ് .


പല വടക്കന്‍ പ്രവിശ്യകളിലെയും നിവാസികള്‍ ഇതിനകം തന്നെ പൂര്‍ണ്ണമായും വൈദ്യുതി രഹിതമായ സാഹചര്യം ആണ് നേരിടുന്നത് , അതേസമയം ട്രാഫിക് ലൈറ്റുകള്‍ തുടര്‍ച്ചയായി ഓഫാക്കുന്നത് മൂലം ഒരു സമയം കുറഞ്ഞത് ഒരു പ്രധാന നഗരത്തിലെയെങ്കിലും റോഡുകളില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുകയാണ് . ഓസ്ട്രേലിയയേക്കാള്‍ വലിയ സമ്പദ്വ്യവസ്ഥയുള്ള ഒരു തെക്കന്‍ വ്യാവസായിക കേന്ദ്രമായ ഗ്വാങ്ഡോംഗ് ആളുകളോട് ആവശ്യപ്പെടുന്നത് വീടുകളില്‍ പ്രകൃതിദത്ത വെളിച്ചം ഉപയോഗിക്കാനും ഫാക്ടറികളില്‍ വലിയ പവര്‍കട്ട് നടപ്പിലാക്കിയ ശേഷം എയര്‍കണ്ടീഷണര്‍ ഉപയോഗം പരിമിതപ്പെടുത്താനും ആണ്.
.



വടക്കന്‍ പ്രവിശ്യകളായ ലിയോണിംഗ്, ജിലിന്‍, ഹീലോങ്ജിയാങ് എന്നിവയെല്ലാം വാരാന്ത്യത്തില്‍ വലിയ തോതിലുള്ള വൈദ്യത ലഭ്യത കുറവ് അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, തിരക്കേറിയ സമയത്ത് ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആണ് തിരക്കേറിയ സമയങ്ങളില്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കിയത്


റെസിഡന്‍ഷ്യല്‍ വൈദ്യുതി ആവശ്യങ്ങള്‍ ഉറപ്പുവരുത്താനും എല്ലാ വിധത്തിലും വൈദ്യുതി മുടക്കം ഒഴിവാക്കണം എന്നും ജിലിന്‍ വൈസ് ഗവര്‍ണര്‍ വു ജിംഗ്പിംഗ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ വൈദ്യുതി നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കി , പ്രവിശ്യയിലെ പ്രാദേശിക മാധ്യമങ്ങളിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജലവിതരണം തടസ്സപ്പെടും എന്നത് ഒരു സാധാരണ കാര്യം ആകും എന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ സാധാരണക്കാര്‍ തയ്യാറാകണം എന്നും ആവശ്യപ്പെടുകയുണ്ടായി .


ഇതാണ് അമേരിക്കയെ വെല്ലു വിളിക്കാന്‍ നടക്കുന്ന രാജ്യം എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് വെറും തമാശയായി തള്ളി കളയുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

 




ഒന്നിന് പുറകെ ഒന്നായി ദുരന്ത കഥകള്‍ ആണ് ചൈനയെ കുറിച്ച് പുറത്തു വരുന്നത്. അമേരിക്കയെ കടത്തി വെട്ടി ലോക ഒന്നാം നമ്പര്‍ ആകാന്‍ ശ്രമിക്കുന്ന ചൈനക്ക് സ്വന്തം ജനങ്ങളെ തന്നെ രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥ വന്നേക്കുമോ എന്ന് പോലും ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ ആവില്ല. കാരണം അത്തരത്തിലാണ് നിലവിലെ സാഹചര്യങ്ങള്‍ തരുന്ന സൂചനകള്‍.


ഇത് കൂടാതെ എവെര്‍ഗ്രാന്‍ഡെ എന്ന ചൈനീസ് ഭീമന്‍ തകരാന്‍ പോവുകയാണ്. ചൈനീസ് സാമ്പത്തിക വ്യവസ്ഥയിലെ വലിയ ഭാഗം കയ്യാളുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനി ആണ് എവെര്‍ഗ്രാന്‍ഡെ. അനിയന്ത്രിതമായി വായ്പകള്‍ എടുക്കുകയും വാഗ്ദാനം ചെയ്ത പ്രൊജെക്ടുകള്‍ നടപ്പിലാക്കാതെ വരുകയും ചെയ്തതോടെ ഈ ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്റെ ഓഹരികള്‍ കഴിഞ്ഞ കാലങ്ങളില്‍ ഏതാണ്ട് 80 ശതമാനം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്‍കാലങ്ങളില്‍ ചെയ്തത് പോലെ പൊളിയാന്‍ പോകുന്ന കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ ചൈനീസ് സര്‍ക്കാര്‍ ഇത്തവണ എടുക്കാന്‍ സാധ്യത ഇല്ല. അത് കൊണ്ട് തന്നെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ആണ് ചൈനീസ് സാമ്പത്തിക വ്യവസ്ഥ നേരിടാന്‍ പോകുന്നത്. പ്രധാനമായും അത് ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള അഥവാ ചൈനീസ് കമ്പനികളെ കുറിച്ചുള്ള വിശ്വാസ്യത നിക്ഷേപകരില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും എന്നതായിരിക്കും.


ഇത് ഒരു വശത്തു നില നില്‍ക്കുന്നു. അതിന്റെ മേലെയാണ് ചൈനയെ ഏതാണ്ട് മുഴുവനായും തന്നെ വിഴുങ്ങി കൊണ്ട് ഊര്‍ജ്ജ പ്രതിസന്ധി അവരെ ഉറ്റു നോക്കി കൊണ്ടിരിക്കുന്നത്.

 




ചൈനയുടെ സമ്പദ്വ്യവസ്ഥയെ ഈ ഊര്‍ജ്ജ പ്രതിസന്ധി എങ്ങനെയാണു സ്വാധീനിച്ചിരിക്കുന്നത് ?


ഔദ്യോഗിക കണക്കുകള്‍ പ്രകാരം , 2021 സെപ്റ്റംബറില്‍, ചൈനീസ് ഫാക്ടറി പ്രവര്‍ത്തനം കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ചൈനീസ് സമ്പദ്വ്യവസ്ഥയെ തളര്‍ത്തിയ 2020 ഫെബ്രുവരിക്ക് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ,


പവര്‍കട്ടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ആഗോള നിക്ഷേപ ബാങ്കുകള്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പ്രവചനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി.


രാജ്യത്തെ 44% വ്യവസായ പ്രവര്‍ത്തനങ്ങളെയും വൈദ്യുതി ക്ഷാമം ബാധിച്ചിട്ടുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കാക്കുന്നു. മാത്രമല്ല മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് സമ്പദ്വ്യവസ്ഥ ഈ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ 0 .4 ശതമാനം ആണ് ഇടിവുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്


സാഹചര്യം ഇത്ര രൂക്ഷമാണെങ്കിലും , ചൈനയെ ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്നും നിലവില്‍ പുറത്തു കടക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കില്ല. കാരണം പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരിയുടെ പുതിയ സ്രോതസ്സുകള്‍ പെട്ടെന്ന് കണ്ടെത്തുക എന്നത് എളുപ്പമായിരിക്കില്ല എന്നത് കൊണ്ട് തന്നെ.

.


റഷ്യ ഇതിനകം യൂറോപ്പിലെ ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് , ഇന്തോനേഷ്യന്‍ ഉല്‍പാദനത്തെ കനത്ത മഴ ബാധിച്ചു, സമീപത്തുള്ള മംഗോളിയ ആകട്ടെ റോഡ് ഗതാഗത ശേഷിയുടെ കുറവ് നേരിടുന്നു.




എന്തായാലും രണ്ടു ഭാഗത്തു നിന്നുള്ള കനത്ത അടി തന്നെയാണ് എവെര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയും ഊര്‍ജ്ജ പ്രതിസന്ധിയും ചൈനയ്ക്ക് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇതില്‍ നിന്നും ചൈന എങ്ങനെയാണു കര കയറാന്‍ പോകുന്നത് അഥവാ എന്ത് മാത്രം വലിയ അടിയാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്നത് എന്നൊക്കെ എന്ന് കാത്തിരുന്ന് തന്നെ കാണണം.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (13 minutes ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (1 hour ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (1 hour ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (1 hour ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (2 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (2 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (3 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (3 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (4 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (4 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (4 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (4 hours ago)

Malayali Vartha Recommends