പ്രവാസികളെ കുരുക്കിലാക്കി ബ്രിട്ടൻ; പൊളിച്ചടുക്കി ഇന്ത്യയുടെ മറുപടി, കോവിഷീൽഡ് വാക്സീന് സാങ്കേതികമായി മാത്രം അനുമതി നൽകി ബ്രിട്ടൻ, വാക്‌സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന ബ്രിട്ടന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ
വാക്‌സിൻ സ്വീകരിച്ചിട്ടും യാത്രക്കാർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തുകയും ഇന്ത്യയുടെ കോവിഷീൽഡ് സ്വീകരിച്ചവരെ വാക്‌സിൻ സ്വീകരിക്കാത്തവരുടെ ഗാനത്തിൽ പെടുത്തുകയും ചെയ്ത ബ്രിട്ടണിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ഇത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. എന്നാൽ കിട്ടിയാൽ ഇരട്ടിയായി നൽകുന്ന ഇന്ത്യയുടെ തിരിച്ചടിയിൽ ബ്രിട്ടൻ അങ്കലാപ്പിലായി. സംഭവം ഇതാണ്....
പ്രവാസികളെ മണ്ടന്മാരാക്കി കോവിഷീൽഡ് വാക്സീന് സാങ്കേതികമായി മാത്രം അനുമതി നൽകുകയായിരുന്നു ബ്രിട്ടൻ. അതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന ബ്രിട്ടന് അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും പത്തുദിവസത്തെ ഹോം ക്വാറന്റീനും രണ്ടുവട്ടം ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ബ്രിട്ടനോടു പിണങ്ങിയാണ് പുതിയ ഉത്തരവെങ്കിലും ഫലത്തിൽ പുതിയ നിയമം ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് നാട്ടിൽ പോകാൻ കാത്തിരിക്കുന്ന ഇന്ത്യക്കാർക്കു തന്നെയാകുമെന്നാണ് ഉയരുന്ന അഭിപ്രായം.
അതായത് ബ്രിട്ടനിലുള്ള ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും ബ്രിട്ടീഷ് പൗരത്വം എടുത്തിട്ടുള്ളവരാണ്. ആയതിനാൽ തന്നെ ഇവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് അൽപമൊരു ശാന്തതയും കൊച്ചിയിലേക്കുൾപ്പെടെ ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലേക്കും യാത്രാസൗകര്യവും ആയതോടെ നാട്ടിൽ പോകാനുള്ള നെട്ടോട്ടത്തിലായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടനിലെ ഇന്ത്യക്കാർ. ഇവർക്കെല്ലാമാണ് പുതിയ നിയമം പാരയാകുക.
ഉത്തരവ് പ്രകാരം പത്തു ദിവസത്തെ ക്വാറന്റീനു പുറമേ പോകുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ടെസ്റ്റും വിമാനത്താവളത്തിലും എട്ടാം ദിവസവും ഉള്ള ആർടിപിസിആറും നിർബന്ധമാക്കിയിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നു വരുന്നവർ ഏതു വാക്സീനെടുത്താലും എത്രതവണയെടുത്തവരാണെങ്കിലും ഈ നിയമം പാലിച്ചിരിക്കണം.
അതേസമയം ബ്രിട്ടനിലെ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീൻ എടുത്തുവരുന്നവർ ഒക്ടോബർ നാലുമുതൽ നിർബന്ധമായും പത്തുദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകണമെന്നു ബ്രിട്ടൻ കഴിഞ്ഞയാഴ്ച തീരുമാനം കൈകൊണ്ടിരുന്നു. ഇത് ഇരട്ടത്താപ്പാണെന്നു ചൂണ്ടിക്കാട്ടി ശശി തരൂർ പ്രതിഷേധം ഉയർത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയമായി ഇതു ഉയർന്നുവരുകയായിരുന്നു.
പിന്നീട് വിദേശകാര്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്നു കോവിഷീൽഡിനെ അംഗീകൃത വാക്സീന്റെ പട്ടികയിൽ ബ്രിട്ടൺ ഉൾപെടുത്തിയെങ്കിലും ഇത് എടുത്തുവരുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കാൻ അധികൃതർ തയാറായിരുന്നില്ല. ക്വാറന്റീൻ ഒഴിവാക്കണമെന്ന് ഇന്ത്യ വാശിപിടിച്ചിട്ടും ബ്രിട്ടൺ വഴങ്ങാത്ത സാഹചര്യത്തിലാണ് നാലാം തിയതി മുതൽ ബ്രിട്ടീഷ് പൗരന്മാർക്കും സമാനമായ ക്വാറന്റീൻ നിബന്ധനകളും ട്രാവൽ നിയന്ത്രണങ്ങളും ഏർപ്പെടുത്താൽ ഇന്ത്യ തീരുമാനം കൈകൊണ്ടത്.
https://www.facebook.com/Malayalivartha