അന്യഗ്രഹ ജീവികള്‍ അമേരിക്കന്‍ മിസൈലുകളുടെ നിയന്ത്രണം നേരത്തെ ഏറ്റെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്കയുടെ മുന്‍ സൈനികൻ റോബര്‍ട്ട് സലാസ്
അന്യഗ്രഹ ജീവികള്‍ അമേരിക്കയുടെ മിസൈല്‍ സംവിധാനത്തിന്റെ നിയന്ത്രണം 1967ല്‍ ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നതായി അമേരിക്കയുടെ മുന്‍ സൈനികനായ റോബര്‍ട്ട് സലാസ്. അമേരിക്കന്‍ വ്യോമസേനയുടെ ആയുധ നിയന്ത്രണ ഉദ്യോഗസ്ഥനായും ബാലിസ്റ്റിക് മിസൈലുകളുടെ ലോഞ്ച് ഓഫീസറായും എയര്‍ ഫോഴ്സിന്റെ മിസൈല്‍ പ്രൊപള്‍ഷന്‍ എന്‍ജിനീയറുമായെല്ലാം സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് സലാസ്.
ആ വര്‍ഷം മാര്‍ച്ച് 24ന് അമേരിക്കയുടെ പക്കലുണ്ടായിരുന്ന ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണം ഏറ്റെടുത്ത അന്യഗ്രഹജീവികള്‍ അവയെ ലോഞ്ച് സീക്ക്വന്‍സുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. എന്നാല്‍ എന്തോ കാരണത്താല്‍ മിസൈലുകള്‍ പിന്നീട് പ്രവര്‍ത്തനരഹിതമായി തീര്‍ന്നുവെന്ന് അദ്ദേഹം പറയുന്നു.
അമേരിക്കയുടെ തന്നെ മറ്റൊരു മിസൈല്‍ ലോഞ്ചിംഗ് സ്റ്റേഷനില്‍ സമാനമായൊരു സംഭവം ഉണ്ടായതായി സലാസ് ചൂണ്ടിക്കാട്ടുന്നു. അന്യഗ്രഹ ജീവികള്‍ക്ക് അമേരിക്കയുടെ ആയുധ ശേഖരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുന്ന അവസ്ഥ ഉണ്ടായാല്‍ ഒരു പക്ഷേ ലോകാവസാനത്തിന് വരെ ഇത് കാരണമായേക്കാമെന്നും സലാസ് സൂചിപ്പിച്ചു.
യു എസ് കോണ്‍ഗ്രസിനെ കൊണ്ട് ഈ സംഭവം അന്വേഷിപ്പിക്കുവാന്‍ വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഇത് പുറത്തു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha