ലോകത്ത് കോവിഡ് മരണം 50 ലക്ഷം കടന്നു; അമേരിക്കയാണ് മുന്നിൽ, ഒന്നര മാസത്തിനിടെ മരിച്ചത് ഒരു ലക്ഷത്തോളം പേര്‍, മൂന്നാമത് ഇന്ത്യ, വികസിത രാജ്യങ്ങൾ പൗരർക്ക് ബൂസ്റ്റർ ഡോസ് ഉൾപ്പെടെ നല്കിത്തുടങ്ങുമ്പോഴും ആഫ്രിക്കയില്‍ പത്ത് ശതമാനത്തിൽ താഴെ മാത്രം

ലോകത്ത് കോവിഡ് മരണം 50 ലക്ഷം കടന്നതായി റിപ്പോർട്ട്. വേൽഡോമീറ്ററിന്റെ കണക്കുപ്രകാരം ഞായറാഴ്ച വരെ 50,13,107 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം അമേരിക്കയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7.67 ലക്ഷം പേരാണ്. ഒന്നര മാസത്തിനിടെ മാത്രം ഒരു ലക്ഷത്തോളം പേര്‍ അമേരിക്കയിൽ മരിച്ചു.
ബ്രസീല്‍(6,07,764), ഇന്ത്യ(4,58,219), മെക്സിക്കോ (2,88,276), റഷ്യ(2,38,538) എന്നീ രാജ്യങ്ങളിലും മരണസംഖ്യ വളരെ കൂടുതലാണ് എന്നാണ് റിപ്പോർട്ട്. അമേരിക്കയില്‍ ഇപ്പോഴും ദിവസം ശരാശരി 1500 പേര്‍ മരിക്കുന്നുണ്ട്. റഷ്യയില്‍ ഞായറാഴ്ച മാത്രം 1158 പേരാണ് മരിച്ചത്.
അതോടൊപ്പം തന്നെ റോയിട്ടേഴ്സിന്റെ കണക്കുപ്രകാരം ഒരു മാസം മുമ്പുതന്നെ കോവിഡ് മരണം അമ്പത് ലക്ഷം കടന്നിരിക്കുകയാണ്. എന്നാല്‍ മരണസംഖ്യ അമ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു എന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് കൊറോണ വൈറസ് റിസോഴ്സ് സെന്റര്‍ ഞായറാഴ്ച വെളിപ്പെടുത്തിയത്. ന്നാൽ ഏറ്റവുമധികം കോവിഡ് കേസുകൾ (4,67,99,970) റിപ്പോര്ട്ട് ചെയ്തിട്ടുള്ളതും അമേരിക്കയിലാണ്. ഇന്ത്യയില്‍ ഇതുവരെ 3,42,73,300 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ ലോകജനസംഖ്യയുടെ വലിയൊരു ഭാഗം പ്രതിരോധകുത്തിവയ്പ് എടുക്കാത്തതും ഡെല്റ്റ ഉൾപ്പടെ പുതിയ വകഭേദങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നതും കോവിഡ് പ്രതിസന്ധി നീണ്ടുപോകാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പടെ അഭിപ്രായപ്പെടുകയുണ്ടായി.
സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള വാക്സിന് അസമത്വവും തടസമാണെന്ന് ആരോഗ്യവിദഗ്ധര്‍ പൊതുവെ വിലയിരുത്തുന്നു. വികസിത രാജ്യങ്ങൾ പൗരർക്ക് ബൂസ്റ്റര് ഡോസ് ഉള്പ്പെടെ നല്കിത്തുടങ്ങുമ്പോഴും ആഫ്രിക്കയില്‍ പത്ത് ശതമാനത്തില് താഴെ മാത്രമാണ് വാക്സിന് ലഭിച്ചിട്ടുള്ളവർ.
https://www.facebook.com/Malayalivartha























