കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ കുട്ടിയ തിരികെ കിട്ടാന്‍ അന്വേഷിച്ച് അലഞ്ഞ് അഫ്ഗാന്‍ ദമ്പതികള്‍

കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ കുട്ടിയ തിരികെ കിട്ടാന്‍ അന്വേഷിച്ച് അലഞ്ഞ് അഫ്ഗാന്‍ ദമ്പതികള്‍. ആഗസ്റ്റ് 19ന് കാബൂള്‍ വിമാനത്താവളത്തിലെ തിരക്കിനിടെയാണ് മിര്‍സാ അലിയും ഭാര്യ സുരയ്യയും തങ്ങളുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് സൊഹൈലിനെ മതിലിനു മുകളിലൂടെ അമേരിക്കന്‍ സൈനികന് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.
വിമാനത്തില്‍ കയറിപ്പറ്റാനുള്ള വെപ്രാളത്തിനിടെയാണ് ദമ്പതികള്‍ കുഞ്ഞിനെ മതില്‍ക്കെട്ടിനു മുകളിലൂടെ സൈനികര്‍ക്ക് കൈമാറി. പ്രധാന കവാടത്തിലെത്തുമ്പോള്‍ തിരികെ വാങ്ങാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മൂന്ന് മാസത്തിനിപ്പുറവും കുട്ടിയെ കുറിച്ച് ഒരു വിവരവും ഇല്ല. താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ പതിനായിരക്കണക്കിനാളുകളാണ് രക്ഷപ്പെടാനായി വിമാനത്താവളത്തിലെത്തിയത്.
മിര്‍സ അലിയും ഭാര്യ സുരയ്യയും അഞ്ച് മക്കളും വിമാനത്താവളത്തില്‍ എത്തിയപ്പോല്‍ തിരക്കില്‍ കൈക്കുഞ്ഞിന് അപകടം സംഭവിക്കാതിരിക്കാനാണ് കുട്ടിയെ കൈമാറിയത്. എന്നാല്‍ തിരക്കില്‍ നിന്ന് മാറി പ്രധാന കവാടത്തിലെത്തിയ ശേഷം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിമനത്താവളം അന്ന് അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലായിരുന്നു.
നിരവധി രക്ഷാകര്‍ത്താക്കള്‍ ഇതുപോലെ കുട്ടിയെ കൈമാറിയിരുന്നു. അവര്‍ക്കൊക്കെ കുട്ടികളെ പിന്നീട് തിരികെ കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ കുട്ടിയെ മാത്രം കിട്ടിയില്ലെന്ന് മിര്‍സ പറയുന്നു. നിരവധി ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
അമേരിക്കന്‍ എംബസിയില്‍ സുരക്ഷആ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മിര്‍സ. വിമാനത്താവളത്തിലുണ്ടായിരുന്ന സൈനികരുമായി ചേര്‍ന്ന് മുഴുവന്‍ സ്ഥലത്തും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടിയെ അമേരിക്കന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ് കൈമാറിയത്.
https://www.facebook.com/Malayalivartha






















