നദിയിൽ കാലിട്ട് ഇരുന്ന പെൺകുട്ടിയുടെ വിരല്‍ മത്സ്യം കടിച്ചെടുത്തു, ആക്രമണത്തില്‍ 20-ലധികം കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്
തെക്കേ അമേരിക്കയിലെ അര്‍ജന്റീനയിലെ സാന്റാ ഫെയില്‍ പരാന നദിയിൽ കാലുകളിട്ട് ഇരുന്ന പെൺകുട്ടിയുടെ വിരല്‍ മത്സ്യം കടിച്ചെടുത്തു. കാലുകളിട്ട് കരയില്‍ ഇരിക്കുമ്പോള്‍ പിരാന മത്സ്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് 13 വയസ്സുള്ള പെണ്‍കുട്ടിയുടെ കാല്‍വിരലാണ് അറ്റു പോയത്. നദിയില്‍ തണുപ്പേല്‍ക്കുകയായിരുന്ന മറ്റ് 30 പേര്‍ക്കും മത്സ്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.
അടിയന്തര ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ 20-ലധികം കുട്ടികള്‍ ഉള്‍പ്പെടെ നിരവധി നീന്തല്‍ക്കാരുടെ കണങ്കാലിലും വിരലുകളിലും കൈകളിലും മത്സ്യം കടിച്ചു. ഒരു യുവാവിന്റെ കൈയില്‍ പൊട്ടലുണ്ടായതായും ഏഴുവയസ്സുള്ള പെണ്‍കുട്ടിയുടെ വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്ന താപനിലയും താഴ്ന്ന ജലനിരപ്പും കാരണം ഈ പ്രദേശത്ത് മത്സ്യം പലപ്പോഴും സന്ദര്‍ശകരെ ആക്രമിക്കാറുണ്ടെന്ന് ലൈഫ് ഗാര്‍ഡുകളുടെ യൂണിയന്‍ പ്രതിനിധി സെര്‍ജിയോ ബെരാര്‍ഡി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. സന്ദര്‍ശകര്‍ എത്തുന്ന ഉയര്‍ന്ന താപനിലയും ആഴം കുറഞ്ഞ വെള്ളവുമുള്ള പ്രദേശങ്ങളിലാണ് അവ കൂടുതല്‍ താമസിക്കുന്നത്.
പരാന വളരെ അപകടകാരിയായ വേട്ടക്കാരനാണെന്ന് വേണമെങ്കില്‍ വിളിക്കാം. അവയ്ക്ക് വളരെ മൂര്‍ച്ചയുള്ള പല്ലുകളുണ്ട്, അവ ആക്രമണകാരികളെ കടിക്കുമെന്നും സംഭവം സ്ഥിരീകരിച്ചു കൊണ്ട് ബെരാര്‍ഡി പറഞ്ഞു.
നദിയില്‍ നീന്തുകയായിരുന്നവര്‍ കൈകളിലും കാലുകളിലും മുറിവുകളില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ സഹായത്തിനായി നിലവിളിച്ചു. കുട്ടികളുമായി രക്ഷിതാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെട്ടു.
ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കാന്‍ ഡ്യൂട്ടിയിലുള്ള കോസ്റ്റ്ഗാര്‍ഡുകള്‍ പാരാമെഡിക്കുകളെ വിളിച്ചു. 2008 ന് ശേഷം നഗരത്തിലെ ഏറ്റവും അപകടകരമായ ആക്രമണമായി ഇത് കണക്കാക്കപ്പെടുന്നു. 2008 ലെ ആക്രമണത്തില്‍ 40 നീന്തല്‍ക്കാര്‍ക്ക് പരിക്കേറ്റത്.
https://www.facebook.com/Malayalivartha