അമേരിക്കയെ പുറം കാലിനടിച്ചു!പുടിൻ ശരിയെന്ന് അറബ് രാജ്യങ്ങൾ; കട്ടയ്ക്ക് നിന്ന് ഇന്ത്യയും ചൈനയും

യൂഗോസ്ലാവിയ എന്ന രാജ്യം തന്നെ ഇന്നില്ല. ഇന്നത് സെർബിയ ഉൾപ്പടെയുള്ള ഏഴു രാജ്യങ്ങളാണ്. കൊസോവോയെ യൂഗോസ്ലാവിയയിൽ നിന്ന് സ്വതന്ത്രമാക്കണം എന്ന ആവശ്യം ഉന്നയിച്ച കൊസോവ ലിബറേഷൻ ആർമി (KLA) എന്ന ഗറില്ല തീവ്രവാദ സംഘടനയുമായി യൂഗോസ്ലാവ്യൻ ഗവർമെന്റ് ഫോഴ്‌സസിന്റെ ഏറ്റുമുട്ടലിൽ വംശീയ ഉന്മൂലനം നടക്കുന്നു എന്നാരോപിച്ചാണ് യൂ എൻ സെകുരിറ്റി കൗൺസിലിന്റെപോലും അനുമതിയില്ലാതെ ലോകപൊലീസായ അമേരിക്കയുടെ നേതൃത്വത്തിൽ നേറ്റോ ഈ എഴുപത്തെട്ടു ദിവസം നീണ്ടു നിന്ന ഒരു ആക്രമണത്തിന് ഇറങ്ങിയത്.
ഡ്രഗ് കാർട്ടലുകളുമായും ഇസ്ലാമിക് തീവ്രവാദ സംഘടനകളുമായും ബന്ധമുള്ളതിന്റെ അടിസ്ഥാനത്തിൽ കൊസോവ ലിബറേഷൻ ആർമിയെ (KLA) ഒരു തീവ്രവാദ സംഘടനയായാണ് അതിനു മുൻപ് വരെ അമേരിക്ക ലിസ്റ്റ് ചെയ്തിരുന്നത്. പക്ഷെ വളരെപ്പെട്ടെന്ന് കെഎൽഎ യെ ആ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു. തുടർന്ന് കെ എൽ എ, അമേരിക്കയുടെയും മറ്റ് നേറ്റോ രാജ്യങ്ങളുടെയും ഒരു യുദ്ധപങ്കാളിയായി ഉയർത്തപ്പെട്ടു.
വാസ്തവത്തിൽ ഇതിനും പതിറ്റാണ്ടുകൾ മുൻപ് തന്നെ അമേരിക്ക യൂഗോസ്ലാവിയയെ ആക്രമിക്കാൻ പ്ലാൻ ഇട്ടിരുന്നു എന്ന് പറയുന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തു വന്നു. അതുകൊണ്ടു തന്നെ നേറ്റോ ആക്രമണം നിർത്താനുള്ള എല്ലാ യൂഗോസ്ലാവിയൻ ഡിപ്ലോമാറ്റിക് ശ്രമങ്ങളും മനഃപൂർവ്വം അവർ പരാജയപ്പെടുത്തി.
മാർച്ച് 24 1999ൽ കൊസോവ യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത, അവിടെനിന്നും അഞ്ഞൂറ് കിലോമീറ്റർ ദൂരെയുള്ള ഏറ്റവും ആൾപ്പാർപ്പുള്ള സെർബിയൻ നഗരത്തിലാണ് ആദ്യ നേറ്റോ ബോംബുകൾ വീണത്. തുടർന്ന് അവരുടെ എയർപോർട്ടുകൾ, യാത്രക്കാരുണ്ടായിരുന്ന ട്രെയിനുകൾ, ആശുപത്രികൾ എന്നിവയിലൊക്കെ ക്ലസ്റ്റർ മിസൈലുകൾ വർഷിച്ചു.
ചൈനീസ് എംബസി വരെ ബോംബാക്രമണത്തിൽ തകർന്നു. ബീജിങ് അതിനെതിരെ പ്രതികരിച്ചപ്പോൾ നേറ്റോ പറഞ്ഞത് അത് തങ്ങളുടെ കുറ്റമല്ല ബെൽഗ്രെഡിന്റെ പഴയ മാപ്പാണ് അതിന് ഉത്തരവാദി എന്നാണ്. യൂഗോസ്ലാവിയ സ്ഥിതി ചെയ്യുന്നത് ആർക്കും വേണ്ടാത്ത ആഫ്രിക്കയിലല്ല, എന്തെങ്കിലുമായിക്കോട്ടെ എന്ന് പറയുന്ന അഫ്‌ഗാനിലുമല്ല. ഇന്നത്തെ ഉക്രൈന്റെ തലസ്ഥാനമായ കീവിൽ നിന്നും വെറും ആയിരത്തഞ്ഞൂറു കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലമാണ് സെർബിയ / യുഗോസ്ലാവിയ. കൊച്ചിയിൽ നിന്ന് മുബൈയിലേക്കുള്ള ദൂരം മാത്രം. കിഴക്കൻ യൂറോപ്പിന്റെ ഹൃദയ ഭാഗത്തു.
ഇനി ഇത്തരം നീക്കത്തിന് പിന്നിൽ എന്താണ് അജണ്ട എന്ന് ചോദിച്ചാൽ പല മറുപടികൾ ഉണ്ടെങ്കിലും നിലവിൽ നടക്കുന്ന സംഭവവുമായി കോർത്തിണക്കി വായിക്കുമ്പോൾ മനസ്സിലാക്കാൻ കവിയുന്നത്.
https://www.facebook.com/Malayalivartha





















