ഏറ്റവും സെക്‌സിയായ ചെറുപ്പക്കാരന്‍; ലൈംഗിക കേളികള്‍ക്ക് കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവ്, നഗ്‌ന ചിത്രങ്ങളോടൊപ്പം ലിംഗ പ്രദർശനവും പങ്കുവച്ച് പ്രതിമാസം ടൈറ്റസ് സമ്പാദിച്ചത് 30 ലക്ഷം രൂപയോളം... വാങ്ങിക്കൂട്ടിയത് പുതുപുത്തന്‍ കാറും വിലകൂടിയ വസ്തുക്കളും! പോസ്റ്റ് ചെയ്തത് നഗ്‌ന ചിത്രങ്ങള്‍ക്കൊപ്പം ലൈംഗികകേളികളുടെ വീഡിയോ ദൃശ്യങ്ങളും... അവസാനം പതിയിരുന്ന് പിടികൂടി പോലീസ്
കൊറോണ വ്യാപനത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പലവിധത്തിൽ താരമായി മാറിയത് അനവധിപേരാണ്. ജോലി നഷ്ടപ്പെട്ടവർ പലവിധത്തിൽ പണം സംബാധിക്കാൻ തുടങ്ങിയതോടെ തട്ടിപ്പും പലവിധ നിയമത്തെ ഖണ്ഡിക്കുന്ന പ്രവർത്തികളും ഉണ്ടായി. ഇപ്പോഴിതാ ലൈംഗികതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വളരെ ഏറെ പ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ഓണ്‍ലി ഫാന്‍സിലൂടെ ലോകപ്രശസ്തനായി മാറിയ ടൈറ്റസ് ലോ എന്ന യുവാവിനെ സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഏറെ വ്യത്യസ്തമായ വാർത്ത ലോക ശ്രദ്ധ ആകര്ഷിച്ചിരിക്കുന്നത്.
സിംഗപ്പൂരിലെ ഏറ്റവും സെക്‌സിയായ ചെറുപ്പക്കാരന്‍ എന്നാണ് ടൈറ്റസിനെ ഓണ്‍ലിഫാന്‍സ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ഇയ്യാളെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പങ്കുവെച്ചുവെന്ന കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 21 മാസം ജയില്‍ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന് ടൈറ്റസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സിംഗപ്പൂര്‍ നിയമപ്രകാരം ഇയാള്‍ക്ക് രക്ഷപ്പെടാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ പൊതുവെ അഭിപ്രായപ്പെടുന്നത്.
അതായത് 22-കാരനായ ടൈറ്റസ് ലോ 2021 ഏപ്രില്‍ മുതലുള്ള കാലത്താണ് ഓണ്‍ലി ഫാന്‍സ് വഴി തന്റെ നഗ്‌നദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത തുടങ്ങിയത്. സബ്‌സ്‌ക്രിപ്ഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഇയാള്‍ ഈ കാലയളവില്‍ വന്‍തുക സമ്പാദിച്ചതായി പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി വ്യക്തമാക്കുന്നു. തന്റെ ഷര്‍ട്ടിടാത്ത ചിത്രം ഓണ്‍ലി ഫാന്‍സിലൂടെ പങ്കുവെച്ചാണ് ഇയാള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ആദ്യം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ അധികം വൈകാതെ തന്നെ ടൈറ്റസ് തന്റെ ലിംഗപ്രദര്‍ശനവും തുടങ്ങിയിരുന്നു.
കൂടുതൽ ശ്രദ്ധ നേടാൻ നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ നിരന്തരം പോസ്റ്റ് ചെയ്തു. ഇതോടൊപ്പം ലൈംഗികകേളികളുടെ വീഡിയോ ദൃശ്യങ്ങളും ഷെയര്‍ ചെയ്യുകയായിരുന്നു. അതിനിടയില്‍, രണ്ടായിരം പേര്‍ പണംമുടക്കി ഇയാളുടെ ഫാന്‍സായി മാറുകയും ചെയ്തു. ദിനംപ്രതി ഇയാളുടെ നഗ്‌നദൃശ്യങ്ങള്‍ കാണാന്‍ ഇവരോരുത്തരും 15 ഡോളര്‍ മുടക്കിയതോടെ തന്നെ ഈ ചെറുപ്പക്കാരന്‍ സമ്പന്നനായി മാറുകയായിരുന്നു. പ്രതിമാസം ടൈറ്റസ് 30 ലക്ഷം രൂപയോളം വാരിക്കൂട്ടി. ഓണ്‍ലി ഫാന്‍സ് വഴി കിട്ടിയ പണം ഉപയോഗിച്ച് ടൈറ്റസ് ആഡംബര ജീവിതം നയിച്ചതായി പോലീസ് കണ്ടെത്തുകയും ചെയ്തു. അങ്ങനെ പുതുപുത്തന്‍ കാറും വിലകൂടിയ വസ്തുക്കളും വാങ്ങിക്കൂട്ടിയ ടൈറ്റസ് ഓണ്‍ലി ഫാന്‍സിലെ തന്റെ താരജീവിതം തുടരുന്നതിനിടെയാണ് ഇയാള്‍ക്ക് ഇത്തരത്തിൽ മുട്ടൻ പണികിട്ടിയത്.
അയ്യാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് അന്വേഷം ആരംഭിച്ചത്. അങ്ങനെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടൈറ്റസ് കുടുങ്ങിയത്. ടൈറ്റസ് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഓണ്‍ലി ഓന്‍സിനു വേണ്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ ഉപയോഗിച്ച ലാപ്ടാപ്പുകളും ക്യാമറകളും സ്മാര്‍ട്ട് ഫോണും പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. ഇതിനോടകം തന്നെ ടൈറ്റസിന്റെ ഓണ്‍ലി ഫാന്‍സ് അക്കൗണ്ട് പൊലീസ് മരവിപ്പിക്കുകയും ചെയ്തു.
എന്നാല്‍, പൊലീസിനോട് നിസ്സഹകരിച്ച ഇയാള്‍ മറ്റൊരു ഫോണിലൂടെ തന്റെ പാസ് വേഡ് മാറ്റുകയും പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഇയ്യാൾ അറസ്റ്റിലായത്. ഐടി നിയമങ്ങള്‍ പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. വന്‍തുക ജാമ്യത്തിന് പുറത്തിറങ്ങിയെങ്കിലും വിവിധ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്ക് ജയിലില്‍ പോവേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എന്നാൽ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ബ്രിട്ടനിലെ ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തി. സിംഗപ്പൂരില്‍നിന്നും പുറത്തുകടന്ന് ലണ്ടനിലോ ലോസ് ആഞ്ചലസിലോ ചെന്ന് ശിഷ്ടകാലം ജീവിക്കാനാണ് തന്റെ പദ്ധതിയെന്നും ഓണ്‍ലി ഫാന്‍സ് ജീവിതം താന്‍ ഉപേക്ഷിക്കില്ലെന്നും ടൈറ്റസ് ചൂണ്ടികാണിച്ചു. എന്നാല്‍, ഇതത്ര എളുപ്പമല്ലെന്നും ജയില്‍വാസം അനുഭവിക്കാതെ ഇയാള്‍ക്ക് പുറത്തുകടക്കാനാവില്ലെന്നും സിംഗപ്പൂരിലെ നിയമവിദഗ്ധര്‍ വെളിപ്പെടുത്തുകയുണ്ടായി.
അതേസമയം ആറു വര്‍ഷം മുമ്പാണ് ഒണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ ഇത് ആഗോള പ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്തു. സെക്സ് വര്‍ക്കര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍മാരും സെലിബ്രിറ്റികളും എല്ലാം ആരാധകരുമായി കണക്റ്റ് ചെയ്യാന്‍ പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ് ഫോം ആയി ഇത് മാറുകയായിരുന്നു. 2016 നവംബറില്‍ ബ്രിട്ടീഷ് സംരംഭകനായ ടിം സ്റ്റോക്ക്ലിയാണ് ഒണ്‍ലി ഫാന്‍സ് എന്ന പേരില്‍, പേ വാള്‍ വഴി സുരക്ഷിതമാക്കപ്പെട്ട കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോം സ്ഥാപ്പിച്ചത്. GlamGirls , Customs4U തുടങ്ങിയ അഡല്‍റ്റ് പെര്‍ഫോമന്‍സ് സൈറ്റുകള്‍ സ്ഥാപിച്ച ശേഷമാണ് ടിം ഒണ്‍ലിഫാന്‍സിലേക്ക് എത്തിയത്. 'കിംഗ് ഓഫ് ഹോം മെയ്ഡ് പോണ്‍' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത് തന്നെ.
കൊവിഡ് ലോക്ക് ഡൗണുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക തൊഴിലാളികളെ വളരെ ഏറെ ബാധിച്ചിരുന്നു. ലോക്ക്വഡൗൺ മൂലം സാമ്പത്തിക മാന്ദ്യവും അവരുടെ വ്യാപാരം ഇടിയാന്‍ തുടങ്ങി. അങ്ങനെ സ്ട്രിപ്പ് ക്ളബ്ബുകളും ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളും അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടതോടെ ഈ തൊഴിലാളികള്‍ പലരും പട്ടിണിയിലായി മാറി. അങ്ങനെ ഉപജീവനം മുടങ്ങിയ അവസരത്തിലാണ്, വീണ്ടും സമ്പാദിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന പലരും കൂട്ടത്തോടെ ഒണ്‍ലിഫാന്‍സില്‍ കുടിയേറാൻ തുടങ്ങിയത്.
അങ്ങനെ അഡല്‍റ്റ് എന്റെര്‍റ്റൈനെര്‍മാരുടെ ലൈവ് പ്രദര്‍ശനങ്ങള്‍ക്കായി പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം നല്‍കുന്ന ഒരു കണ്ടന്റ് അഗ്രഗേറ്റര്‍ വെബ്‌സൈറ്റ് ആയാണ് ഒണ്‍ലി ഫാന്‍സ് പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ കൊവിഡിന് ശേഷമാണ് ലോകമെങ്ങും ഇത് പ്രചാരം നേടിയത്.
ജെസ്സിക്ക പവർ, ഹെയ്‌ലി വെർനൺ, മിഷേൽ കാരെൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഓസ്‌ട്രേലിയക്കാർ ഒൺലി ഫാൻസ് വരിക്കാർ ആയതോടെ വരുമാനം ആറക്ക സംഖ്യയിലേയ്ക്ക് ഉയരുകയായിരുന്നു. പക്ഷെ വീഡിയോ കണ്ട് ആവേശം മൂത്ത വരിക്കാർ പോസ്റ്റ് സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും നിയമവിരുദ്ധമായി പങ്കിടാൻ തുടങ്ങിയതോടെയാണ് ജെസ്സിക്ക പവർ, ഹെയ്‌ലി വെർനൺ, മിഷേൽ കാരെൻ എന്നിവരുടെ സൈറ്റുകൾക്കും ഭീഷണി ആയിത്തുടങ്ങിയത് ..
https://www.facebook.com/Malayalivartha























