ബ്രിട്ടനില്‍ അടുത്തയാഴ്ച താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ എത്തുമെന്ന് മുന്നറിയിപ്പ്; റെഡ് അലര്‍ട്ടും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ച് അധികൃതർ, പകല്‍സമയത്ത് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നൽകി

ബ്രിട്ടനില്‍ അടുത്തയാഴ്ച താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇതേതുടർന്ന് ഡ് അലര്‍ട്ടും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പകല്‍സമയത്ത് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യു.കെയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.7 ഡിഗ്രി സെല്‍സ്യസാണ്. അതും 2019 ല്‍.
അതോടൊപ്പം തന്നെ അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ താപനില പരിധിവിട്ടുയരാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം എന്നത്. താപനില 40 ഡിഗ്രി എത്തിയാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കുസാധ്യത ഉള്ളതിനാലാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വേല്‍ ഓഫ് യോര്‍ക്ക് തുടങ്ങിയ മേഖലകളിലാണ് താപനില ഏറ്റവും കൂടുതല്‍ ഉയരുക എന്നാണ് അറിയാൻ കഴിയുന്നത്.
കൂടാതെ അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദവും തെക്കന്‍ യൂറോപ്പില്‍നിന്നുള്ള ചുടുകാറ്റുമാണ് ചൂട് വര്‍ധിക്കാന്‍ കാരണമായി പറയുന്നത്. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പകല്‍ സമയത്ത് ബീച്ചോ പാര്‍ക്കോ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പോകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























