Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...


'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' (Chief Minister VDS) എന്ന വ്യാജപ്പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് നിര്‍മ്മിച്ച്,.. മാസം 89 രൂപ നല്‍കി സബ്സ്‌ക്രൈബ് ചെയ്യണമെന്ന് തട്ടിപ്പുകാര്‍..വ്യാജന്മാരെ പൂട്ടാൻ സർക്കാർ..


മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറിനെ വി ഡി സതീശൻ സർക്കാർ നീക്കിയില്ല.. അനിലിനെ മാറ്റരുതെന്ന സമ്മർദ്ദം പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടെന്ന് മനസിലാക്കുന്നു..

വിവേചനങ്ങൾ മുതൽ മതംമാറ്റം വരെ! വിവാദങ്ങൾക്ക് നടുവിൽ ലോകകപ്പ് വേദി... ഖത്തറിനെതിരെ ആഞ്ഞടിച്ച് യൂറോപ്പ്...

22 NOVEMBER 2022 11:20 PM IST
മലയാളി വാര്‍ത്ത

ഫുട്ബോൾ ലോക കപ്പ് ചരിത്രത്തിൽ ഇത്രയും വിവാദമായ ഒരു ലോക കപ്പ് സംഘാടനം ഇതു വരെ നടന്നിട്ടുണ്ടാകാൻ സാധ്യത ഉണ്ടാകില്ല. ഉണ്ടാകില്ല എന്നല്ല, ഇല്ല എന്ന് തന്നെ പറയാം. 2010 ൽ വേൾഡ് കപ്പ് വേദി ആയി ഖത്തറിനെ തിരഞ്ഞെടുത്ത സമയം മുതൽ വിവാദങ്ങളും തുടങ്ങിയിരുന്നു. ഫുട്ബോളിലും ഫുട്ബോൾ നടത്തിപ്പിലും കാര്യമായ ഒരു പാരമ്പര്യം ഇല്ലാതിരുന്നിട്ടും ഖത്തർ തിരഞ്ഞെടുക്കപ്പെട്ടത് അഴിമതി കാരണം ആണെന്ന് അന്ന് തന്നെ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.

അടുത്തിടെ ഫിഫയുടെ മുൻ മേധാവി സെപ്പ് ബ്ലാറ്റർ പോലും ഖത്തറിനെ തിരഞ്ഞെടുത്തത് പിഴവാണെന്ന് വിശേഷിപ്പിച്ചിരുന്നു. "അതൊരു മോശം തിരഞ്ഞെടുപ്പായിരുന്നു. ആ സമയത്ത് പ്രസിഡന്റെന്ന നിലയിൽ അതിന് ഞാൻ ഉത്തരവാദിയായിരുന്നു," കൈക്കൂലി വിവാദത്തിനിടയിൽ ഫിഫ അഡ്മിനിസ്ട്രേറ്റർ പദവി 2015 ൽ അവസാനിച്ച സെപ്പ് ബ്ലാറ്റർ പറഞ്ഞു.

ഖത്തറിന്റെ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിവാദം അവരുടെ മോശം തൊഴിൽ സാഹചര്യങ്ങളിലും, അപര്യാപ്തമായ ഇൻഫ്രാസ്ട്രക്ച്ചർ കാരണം ആയാലും തുടർന്നു പോരുകയാണ്. ഖത്തർ ലോകകപ്പ് തുടങ്ങിയതിന് ശേഷം അവിടെ തൊഴിലാളികളുടെ സാഹചര്യത്തെ പ്രതി അനവധി മനുഷ്യാവകാശ സംഘടനകൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏതാണ്ട് 6500 ഓളം മരണങ്ങൾ തൊഴിലിടങ്ങളിൽ ലോക കപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. കൂടാതെ അറബ് രാഷ്ട്രങ്ങളിൽ തൊഴിലാളികളെ നിയമിക്കുന്ന സ്പോൺസർ സംവിധാനവും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

എന്നാൽ ഇതൊക്കെ പോട്ടെ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താണ് കാര്യം എന്ന് പറയുന്നത് പോലെയാണ് ഫുട്ബാൾ ലോക കപ്പ് നടക്കുന്നിടത്ത് വിവാദ ഇസ്ലാമിക മത പ്രചാരകൻ ആയ സാക്കിർ നായിക്കിന് എന്താണ് കാര്യം എന്ന് ചോദിക്കുന്നത് . പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് കാര്യം ഇല്ലാത്തത് പോലെ തന്നെ സാക്കിർ നയിക്കിനും ഫുട്ബോൾ ലോക കപ്പ് നടക്കുന്ന ഖത്തറിൽ വേൾഡ് കപ്പ് നടക്കുന്ന സ്ഥലത്തേക്ക് വരേണ്ട കാര്യം ഇല്ലാത്തതാണ്.

എന്നാൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അങ്ങനെയല്ല. ഇസ്ലാമിക മത പ്രചാരണത്തിന് വേണ്ടി ഇപ്പോൾ മലേഷ്യയിൽ താമസിക്കുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിനെ ഖത്തർ ക്ഷണിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അതും ഇസ്ലാമിക മത പ്രചാരണം എന്ന വ്യക്തമായ ലക്ഷ്യത്തോട് കൂടി തന്നെ

ശ്രീലങ്ക , ബംഗ്ലാദേശ് തുടങ്ങിയ അനവധി വിദേശ രാജ്യങ്ങളിൽ തീവ്ര വാദ ആക്രമണങ്ങൾക്ക് കാരണമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിനെ തുടർന്ന് ഇന്ത്യ നിരോധിച്ച ഇസ്ലാമിക പ്രഭാഷകനാണ് സാക്കിർ നായിക്.

എന്നാൽ ഖത്തറി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ് ചാനലായ അൽകാസിലെ അവതാരകനായ ഫൈസൽ അൽഹജ്‌രി സോഷ്യൽ മീഡിയയിൽ നേരിട്ട് എത്തി കാനഡ ഉൾപ്പെടെയുള്ള അനവധി പാശ്ചാത്യ രാജ്യങ്ങൾ നിരോധിച്ച ഈ വിവാദ മത പ്രചാരകനെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുമെന്നും ടൂർണമെന്റിലുടനീളം 'നിരവധി മതപ്രഭാഷണങ്ങൾ' നടത്തുമെന്നും പ്രഖ്യാപിച്ചു.

സാക്കിർ നായിക്കിന്റെ തീവ്ര ഇസ്ലാമിക പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളവയാണ് . 2016ൽ ധാക്ക സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരർ സാക്കിർ നായ്കിന്റെ പ്രസംഗങ്ങൾ തങ്ങളെ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു.

2019ൽ, ഹിന്ദുക്കൾക്കും ചൈനീസ് മലേഷ്യക്കാർക്കുമെതിരെ വംശീയ പരാമർശം നടത്തിയതിന് സാക്കിറിനെ മലേഷ്യയിൽ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം ഇയാളെ മലേഷ്യൻ പോലീസ് ചോദ്യം ചെയ്യുകയും ഉണ്ടായി . കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ ഇന്ത്യയിൽ പോലീസ് അന്വേഷിക്കുന്ന ആളാണ് സാക്കിർ നായിക്. വിദ്വേഷ പ്രചരണം നടത്തിയതിന് ഇന്ത്യൻ ഗവൺമെന്റ് അദ്ദേഹത്തിന്റെ ചാനലായ പീസ് ടിവിയെ നിരോധിച്ചിരുന്നു

 

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമ്മിച്ച കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും കഠിനമായ സാഹചര്യങ്ങളിൽ ദീർഘനേരം ജോലി ചെയ്യുകയും വിവേചനത്തിനും മറ്റ് ദുരുപയോഗങ്ങൾക്കും വിധേയരാകുകയും ചെയ്തു. ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഇക്വിഡെം പുറത്തിറക്കിയ 75 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു .

 

കനത്ത അന്താരാഷ്‌ട്ര നിരീക്ഷണത്തിൽ, ഖത്തർ സമീപ വർഷങ്ങളിൽ നിരവധി തൊഴിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ദുരുപയോഗം ഇപ്പോഴും വ്യാപകമാണെന്നും തൊഴിലാളികൾക്ക് പരിഹാരത്തിനുള്ള വഴികൾ കുറവാണെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നുണ്ട്

 

ഇതിനു പുറമെയാണ് മത പ്രചരണത്തിനുള്ള ഒരു വേദിയായി ഖത്തറിനെ ഉപയോഗിക്കുന്നു എന്ന ആരോപണം ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്

ഇസ്ലാമിലേക്ക് മറ്റ് ജന വിഭാഗത്തിലുള്ളവരെ ക്ഷണിക്കുവാൻ ഉള്ള സുവർണാവസരമായി ലോകകപ്പിന്റെ മെഗാ ഇവന്റ് പരിഗണിച്ച്, ഖത്തർ ഉദ്യോഗസ്ഥർ എല്ലാ നിറത്തിലും വംശത്തിലും ഭാഷയിലും ഉൾപ്പെടുന്ന മത പ്രബോധകരുടെ പ്രബോധകരുടെ ഒരു ടീമിനെ തന്നെ തയ്യാറാക്കിയിട്ടുണ്ട്

കൂടാതെ ലോക കപ്പ് വേദികളിൽ അങ്ങോളമിങ്ങോളമായി ക്യു ആർ കോഡ് ഉപയോഗിച്ച് ഇസ്ലാമിലേക്ക് ക്ഷണിക്കുവാനുള്ള സംവിധാനങ്ങളും അവർ ഒരുക്കിയിട്ടുണ്ട്

എന്നാൽ ഇവയൊക്കെ യൂറോപ്പ്യൻ വംശീയ ചിന്താഗതിയുടെ ബഹിർ സ്ഫുരണങ്ങൾ മാത്രമാണെന്നും, ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദങ്ങൾ ആണെന്നും ഉള്ള മറുവാദം ഖത്തർ അനുകൂലികളും ഉന്നയിക്കുന്നുണ്ട്

അതെ സമയം യൂറോപ്പ്യൻ വിമർശനങ്ങൾക്കെതിരെ ഫിഫ പ്രസിഡന്റ തന്നെ രംഗത്ത് വന്നത് ശ്രദ്ധേയമായി. മറ്റ് രാജ്യങ്ങളെ ധാർമ്മികത പഠിപ്പിക്കുവാൻ നമുക്ക് എന്താണ് അവകാശം ഉള്ളതെന്നും, യൂറോപ്പ് കഴിഞ്ഞ 3000 വർഷങ്ങൾ കൊണ്ട് ചെയ്തതിനു മാപ്പിരക്കാൻ അടുത്ത 3000 വർഷങ്ങൾ തന്നെ വേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി

യൂറോപ്പിന് പുറത്ത് ലോക കപ്പ് മത്സരങ്ങൾ നടത്തുന്നതിൽ ഉള്ള വംശീയ വിധ്വേഷം കാരണം ആണ് അവർ ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ നടത്തുന്നത് എന്ന രീതിയിലുള്ള മറു വാദങ്ങളും ഉന്നയിക്കുന്നുണ്ട്

തൊഴിൽ സാഹചര്യങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾ എത്ര മാത്രം ശെരിയാണ് എന്ന് പറയാനാവില്ലെങ്കിലും മത പ്രചാരണം ഒരു ആരോപണം അല്ല മറിച്ച് വസ്തുത മാത്രമാണെന്ന് പകൽ പോലെ വ്യക്തമാണ്. കേരളത്തിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരി തിരിഞ്ഞുള്ള വാഗ്വാദങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്

ലോക കപ്പ് ചരിത്രത്തിൽ തന്നെ ഒരു രാജ്യവും ലോക കപ്പ് വേദി മത പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. അതിനാൽ ഇത്തരത്തിലുള്ള ഒരു നടപടി ആദ്യമായിട്ടാണ്

 

എന്തായാലും നിലവിൽ വിവാദങ്ങളിൽ മുങ്ങി നിൽക്കുകയാണ് ഖത്തർ ലോക കപ്പ്, അതിൽ എന്ത് മാത്രം ശരിയുണ്ടെന്നും എത്ര മാത്രം ഈ വിവാദങ്ങൾ മുന്നോട്ട് പോകുമെന്നും നമുക്ക് ഈ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുകയുള്ളു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...  (5 minutes ago)

കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...  (14 minutes ago)

ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...  (24 minutes ago)

V D SATHEESHAN പൂട്ടാന്‍ സൈബര്‍ പോലീസ്  (1 hour ago)

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നാളെ...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്... ഗ്രാമിന് 40 രൂപയുടെ നേരിയ വർദ്ധനവ്  (3 hours ago)

KERALA POLICE കേരളം കണ്ണും കാതും തുറന്നിരിക്കുകയാണ്.  (3 hours ago)

അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല... നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി...  (4 hours ago)

KSRTC സൗജന്യ നിരക്കിൽ കേന്ദ്രം തരും,​  (4 hours ago)

പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്... ലഡാക്കിലെ ലേയിലാണ് അപകടം  (4 hours ago)

ക്രൂസറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്നാണ് നയം... സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും... പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന  (4 hours ago)

വടക്കൻ കേരളത്തിലെ ജില്ലകളിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും  (5 hours ago)

  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends