Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഗുജറാത്ത് കലാപത്തില്‍ പങ്ക് മോദിയ്‌ക്കെതിരെ തെളിവുമായി ബിബസി :  ഋഷി സുനകിന് അഭിനന്ദന പ്രവാഹം.

20 JANUARY 2023 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാ ഭാഷകളിലും ബിബിസി യ്‌ക്കെതിരെ കടുത്ത ഭാഷിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.ബിബിസിയുടെ ഒരു ചാനല്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ഇന്ത്യയില്‍ കാണിച്ചിരുന്നില്ലെന്നും ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികരണം നടത്തുന്നതെന്നും വിദേശക്രാര്യ വക്താവ് പറഞ്ഞു. ഇവിടെ കാണിച്ചില്ല എന്നതുകൊണ്ട് വ്യാജപ്രചാരണമാകാതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ മനസികാവസ്ഥയാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപിയും പ്രതികരിച്ചു.

ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍ എന്ന പേരിലാണ് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി നിര്‍മ്മിച്ചത്.ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കു സംബന്ധിച്ച് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനു തെളിവു ലഭിച്ചിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ ബ്രിട്ടന്റെ മുന്‍ വിദേശകാര്യമന്ത്രി ജാക് സ്‌ട്രോ പറയുന്നുണ്ട്.്. എങ്ങനെ അവര്‍ക്കു തെളിവു ലഭിച്ചുവെന്നും ആ സമയത്തു ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്നുവോയെന്നുമുള്ള സംശയങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ 'അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി' എന്നായിരുന്നു പ്രതികരിച്ചത്.

''ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിത്. അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി ആണെന്നാണു മനസ്സിലാക്കുന്നത്. പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണ്''- വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ''ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളുമാണ്'' പരമ്പരയുടെ വിവരണത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഡോക്യുമെന്റി ശ്രദ്ധയില്‍പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്ത. ഋഷി സുനകിന് വിദേശ ഇന്ത്യക്കാരുടെ അഭിനന്ദന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. സുനകിന്റെ ജന്മരാജ്യത്തോടുള്ള സ്‌നേഹത്തിന് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

അടിമക്കച്ചവടം മുതല്‍ ആഗോള താപനം വരെ മനുഷ്യകുലത്തിന് സര്‍വ്വനാശം വരുത്തി വച്ചിട്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യ മനസ്ഥിതി ഇനിയും പൊയ്‌പോയിട്ടില്ല . ഋഷി സുനാക് ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തിലെത്തിയത് പോലും രുചിക്കാത്ത വംശവെറിയുടെ അപ്പോസ്തലന്മാരാണ് ബിബിസിയുടെ തലപ്പത്തുമിരിക്കുന്നതെന്ന് മുന്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. .
ഇന്ത്യയിലെ ജുഡീഷ്യല്‍ നിയമ സംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വര്‍ഷങ്ങള്‍ നീണ്ട നിയമപ്രക്രിയയിലൂടെ നിരപരാധിത്വം തെളിയിച്ച് , ഇന്ത്യയിലെ ജനങ്ങള്‍ രണ്ട് തവണ പൂര്‍ണ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയെ ആക്ഷേപിക്കാന്‍ ഇറങ്ങിപ്പുറപ്പെടും മുമ്പ് ബിബിസി സ്വന്തം പുരയിടം വൃത്തിയാക്കണം  അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

1919 ഏപ്രില്‍ 13ന് നിരായുധരായ , അക്രമകാരികളല്ലാത്ത 1650 ഇന്ത്യക്കാരെ കണ്ണില്‍ച്ചോരയില്ലാതെ ജാലിയന്‍ വാലാബാഗില്‍ വെടിവച്ച് കൊന്ന , മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കുരുതി നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യം , നാളിതു വരെ അതിന്റെ പേരിലൊരു മാപ്പെങ്കിലും പറഞ്ഞതായി നമുക്കറിയില്ല . ഇന്ത്യക്കാര്‍ ഭക്ഷ്യധാന്യമില്ലാതെ പട്ടിണികിടന്ന് മരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കപ്പലുകളില്‍ കയറ്റി ബ്രിട്ടനിലേക്ക് പഞ്ഞ കാലത്തേക്കുള്ള സ്റ്റോക്ക് ആയി അയക്കാന്‍ തീരുമാനിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇപ്പോഴുമവര്‍ക്ക് മഹാനാണ് .  ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പട്ടിണികിടന്ന് മരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഗാന്ധി ഇത് വരെ മരിച്ചില്ലേ എന്ന് ചോദിച്ച ചര്‍ച്ചിലാണ് സായിപ്പിന്റെ ഹീറോ . വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്റ്റ്ക്ഷന്‍ ഉണ്ടെന്നാരോപിച്ച് ഇറാഖിനകത്ത് കടന്ന് കയറി ആയിരക്കണക്കിന് ഇറാഖികളെ കൂട്ടക്കുരുതി നടത്തിയപ്പോള്‍ അമേരിക്കക്ക് കൂട്ടായി ഉണ്ടായ രാജ്യമാണ് ബ്രിട്ടന്‍ എന്നും സന്ദീപ് വാര്യര്‍ പ്രതികരിക്കുന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ഒടുവില്‍ ബിബിസി രംഗത്തിറങ്ങി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിനു അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു.ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും ബിബസി വീണ്ടും വെളിപ്പെടുത്തല്‍ നടത്തി.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരെ സുപ്രീം കോടതി കുറ്റക്കാരല്ലെന്ന് കണ്ട് കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആ സാഹചര്യത്തില്‍ അദ്ദേഹം ഗുജറാത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ഉയര്‍ന്നു വരികയായിരുന്നു. എന്നാലിപ്പോള്‍ ഗുജറാത്ത് കലാപത്തിന്റെ രേഖകളുണ്ടെന്ന് കാണിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (26 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends