തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗര മധ്യത്തിലേക്ക് ഇരച്ചുകയറി ഇസ്രയേൽ ടാങ്കുകൾ ആക്രമണം നടത്തി; നഗരത്തിലെ പ്രധാന ഗതാഗതമാർഗമായ നോർത്ത് – സൗത്ത് റോഡിൽ ടാങ്കുകൾ പ്രവേശിച്ചതായി പ്രദേശവാസികൾ

ഇസ്രായേൽ ഹമാസ് പോരട്ടം തുടരുകയാണ് . തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗര മധ്യത്തിലേക്ക് ഇരച്ചുകയറി ഇസ്രയേൽ ടാങ്കുകൾ ആക്രമണം നടത്തിയിരിക്കുകയാണ് . ഹമാസ് ശക്തമായി പ്രതിരോധിച്ചു . പക്ഷേ രാത്രി നീണ്ട് നിൽക്കുകയായിരുന്നു യുദ്ധം . നഗരത്തിലെ പ്രധാന ഗതാഗതമാർഗമായ നോർത്ത് – സൗത്ത് റോഡിൽ ടാങ്കുകൾ പ്രവേശിച്ചതായി പ്രദേശവാസികൾ വ്യക്തമാക്കി .വ്യോമയുദ്ധവും കനത്തു . ഇതോടെ ആയിരക്കണക്കിനു ജനങ്ങൾ പലായനം ചെയ്യുകയാണ് . തകർന്നകെട്ടിടങ്ങൾക്കടിയിൽ കുറേപ്പേർ കുടുങ്ങി കിടക്കുന്നു . ഇന്നലെ 297 പേർ കൊല്ലപ്പെട്ടു.
മരണ സംഖ്യ 18,000 കടന്നു. എന്ന് ഗാസ ആരോഗ്യവകുപ്പ് വ്യക്തമാക്കി. മാത്രമല്ല മറ്റൊരു വിവരം ഗാസയിലെ അഭയാർഥി ക്യാംപുകളിലും ആശുപത്രികളിലും സ്ഥിതി ദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന . ആയിരങ്ങൾ തമ്പടിച്ചിരിക്കുന്ന ക്യാംപുകൾ പകർച്ചവ്യാധി ഭീഷണിയിലാണ്. വെടിനിർത്തൽ ആവശ്യം പല കോണുകളിൽ നിന്നുയർന്നതോടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലോകരാജ്യങ്ങളുടെ നിലപാടുകളെ കുറ്റപ്പെടുത്തി.
ഒരു വശത്ത് തീവ്രവാദം ഇല്ലാതാക്കണമെന്നു പറയുന്ന രാജ്യങ്ങൾതന്നെ ഹമാസിനെതിരെയുള്ള യുദ്ധം നിർത്താനും പറയുന്നത് ഇരട്ടത്താപ്പാണെന്നു നെതന്യാഹു വിമർശിച്ചു ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് നെതന്യാഹുവിന്റെ വിമർശനം . ഗാസയിൽ നിന്നു പലസ്തീൻ ജനതയെ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ജോർദാൻ വിമർശിച്ചു.ഗാസയിലെ സ്ഥിതി വിലയിരുത്തുന്നതിനു രാജ്യാന്തര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നു റഷ്യ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















