ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ.... ദേശീയ സുരക്ഷാഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയാണ് ഇക്കാര്യം പറഞ്ഞത്...

ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ. ദേശീയ സുരക്ഷാഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വർഷാവസാനം വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഹമാസിന്റെ സൈനിക, ഭരണശേഷികൾ ഇല്ലാതാക്കണമെങ്കിൽ ഏഴ് മാസം കൂടി യുദ്ധം ചെയ്യേണ്ടി വരുമെന്നാണ് തങ്ങൾ കണക്ക് കൂട്ടുന്നതെന്ന് ഹനെഗ്ബി പറഞ്ഞു. ഗസ്സയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുന്നതിനിടെയാണ് ഹനെഗ്ബിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. യു.എസും ഇസ്രായേലിന്റെ മറ്റ് അടുത്ത സഖ്യരാജ്യങ്ങളും യുദ്ധത്തിൽ വലിയ രീതിയിൽ സിവിലിയൻമാർക്ക് ജീവൻ നഷ്ടമാകുന്നതിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഐക്യരാഷ്ട്ര സഭ ഗസയിലെ ഇസ്രഈൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് യു.എന്നിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗാൻ.
ഐക്യരാഷ്ട്ര സഭയിൽ തന്റെ ഭരണകക്ഷിയായ എ.കെ പാർട്ടിയിൽ നിന്നുള്ള എം.പിമാരോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ വിമർശനം പ്രകടിപ്പിച്ചത്.
‘വംശഹത്യ നിർത്താനോ സ്വന്തം ഉദ്യോഗസ്ഥരെയോ സഹപ്രവർത്തകരെയോ സംരക്ഷിക്കാനോ ഐക്യരാഷ്ട്ര സഭക്ക് കഴിഞ്ഞില്ല. മാനവികതയുടേത് മാത്രമല്ല ഐക്യരാഷ്ട്ര സഭയുടെ ആത്മാവും മരിച്ചുപോയിരിക്കുന്നു ,’ അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 21 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം റഫയിലെ അഭയാർത്ഥി ക്യാമ്പിൽ നടന്നിരുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ കൗൺസിൽ നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.
ഇതിനുമുമ്പും അദ്ദേഹം ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടായിരുന്നു.
ഇസ്രഈൽ ആക്രമണത്തിൽ പൊതുവായ ഒരു നടപടി സ്വീകരിക്കാൻ സാധിക്കാത്തതിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള മറ്റ് രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.
ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ ചോറ ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റിയ തീരുമാനം
‘ഇസ്‌ലാമിക ലോക രാജ്യങ്ങളോട് എനിക്കൊന്നേ ചോദിക്കാനുള്ളു. ഒരു പൊതു തീരുമാനം എടുക്കാൻ നിങ്ങൾ ആരെയാണ് കാത്തിരിക്കുന്നത്? ഇസ്രഈൽ ഗസക്ക് മാത്രമല്ല മനുഷ്യരാശിക്ക് മുഴുവൻ ഭീഷണിയാണ്. ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാത്തിടത്തോളം കാലം ഒരു രാജ്യവും സുരക്ഷിതമല്ല, ‘ അദ്ദേഹം പറഞ്ഞു.
റഫയിലെ ഇസ്രായേൽ ആക്രമണത്തെയും വക്താവ് ന്യായീകരിച്ചു. ഹമാസ് ഭരണമേറ്റെടുത്തത് മുതൽ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗസ്സയിലെ ഭാഗങ്ങൾ കള്ളക്കടത്തിന്റെ കേന്ദ്രമായിി മാറി. തങ്ങളുടെ അതിർത്തികൾ ലംഘിക്കപ്പെട്ടതിനാലാണ് ആക്രമണം നടത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഫയിൽ സുരക്ഷിതമെന്ന് നിശ്ചയിച്ച കേന്ദ്രങ്ങളിലെ തമ്പുകളിൽ ബോംബുവർഷം ഇസ്രായേൽസേന തുടരുകയാണ്. ഏറ്റവുമൊടുവിലെ ആക്രമണത്തിൽ 13 സ്ത്രീകളും പെൺകുട്ടികളുമടക്കം 21 പേർ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തിൽ റഫയിലെ താമസ കെട്ടിടം തകർത്തു.
ഇവിടെയടക്കം 15 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. റഫയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി കൂടുതൽ ടാങ്കുകൾ എത്തിയതിനിടെയാണ് നിർത്താതെ കൂട്ടക്കൊല.
1949 മാർച്ചിൽ ഇസ്രയേലും റിപ്പബ്ലിക്ക് ഓഫ് തുർക്കിയും ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിച്ചു. [1] ഇസ്രായേൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഒരു വർഷത്തിനുള്ളിൽ , തുർക്കി ഇസ്രായേൽ പരമാധികാരം അംഗീകരിച്ചു , അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി . [2] [3] മിഡിൽ ഈസ്റ്റിലെ പ്രാദേശിക അസ്ഥിരതകളുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെക്കുന്നതിനിടയിൽ നയതന്ത്രം, സൈനിക/തന്ത്രപരമായ ബന്ധങ്ങൾ എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന് ഇരു രാജ്യങ്ങളും ഉയർന്ന മുൻഗണന നൽകി . [4] [5] സമീപകാല ദശകങ്ങളിൽ, പ്രത്യേകിച്ച് തുർക്കിയിലെ എർദോഗൻ ഭരണത്തിൻ കീഴിൽ , ഇരു രാജ്യങ്ങളും ത
https://www.facebook.com/Malayalivartha
























