Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇസ്രയേല്‍ സൈന്യം ഇരച്ചുകയറുമെന്ന ഭീതിയില്‍ ഈജിപ്ത്;ആയുധം കടത്താനുള്ള ഹമാസിന്റെ പുതിയ വഴി ഈജിപ്തിന് തിരിച്ചടി, അതിര്‍ത്തി വളഞ്ഞ് ഐ ഡി എഫ് ആക്രമണം ശക്തമാക്കി,തുരങ്കങ്ങളില്‍ ചെങ്കീരിപ്പടയെ ഇറക്കി ഭീകരരുടെ നിലവിളി

31 MAY 2024 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ഈജിപ്ത് അതിര്‍ത്തി വളഞ്ഞ് ജൂതപ്പട ഹമാസ് ആയുധം കടത്തുന്ന പുതിയ തുരങ്കങ്ങള്‍ കണ്ടെത്തി. ഓരോന്നായി പൊളിച്ചടുക്കി മുന്നേറി ഐഡിഎഫ്. ഗാസയിലും റഫയിലും രക്ഷയില്ല ഹമാസ് നെട്ടോട്ടത്തിലാണ്. ഐഡിഎഫ് തകര്‍ത്ത തുരങ്കങ്ങള്‍ ഒരുവഴിക്കൂടെ ശരിയാക്കി എടുത്ത് പോര് കടുപ്പിക്കാന്‍ നീക്കം നടത്തുന്ന ഹമാസിന്റെ മസ്തകത്തിലടിച്ച് ജൂതപ്പട. തകര്‍ത്തെറിഞ്ഞ തുരങ്കങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കാനാകാത്ത വിധം തേടിപ്പിടിച്ച് വീണ്ടും തകര്‍ത്തെറിയുന്നു. ഹമാസിനെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ആയുധങ്ങള്‍ ഇല്ലെന്നതാണ്. ആയുധപ്പുരയും ആയുധം ഒളിപ്പിച്ചിരുന്ന തുരങ്കങ്ങളും ഐഡിഫ് തകര്‍ക്കുകയും റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ആയുധം കടത്താന്‍ പുതിയ റൂട്ട് ഹമാസ് കണ്ടെത്തി.

ഗാസഈജിപ്ത് അതിര്‍ത്തിയിലുള്ള ഫിലാഡല്‍ഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഈ ഇടനാഴിയിലൂടെയുള്ള തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ആയുധങ്ങള്‍ കടത്തുന്നതെന്ന് idf പറഞ്ഞു. ഈ തുരങ്കങ്ങളില്‍ ചെങ്കീരിപ്പടയെ ഇറക്കി ഇസ്രയേല്‍. ഇറാനില്‍ നിന്ന് ആയുധക്കടത്ത് ഇപ്പോള്‍ നടക്കുന്നില്ല. റെയ്‌സിയുടെ മരണത്തോടെ ഹമാസിനെ സഹായിക്കുന്നത് ഇറാന്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുവരെ ഇറാനാണ് ഹമാസ് കേന്ദ്രങ്ങളിലേയ്ക്ക് ആയുധം എത്തിച്ചിരുന്നത്. യുദ്ധം കൊഴുപ്പിക്കാന്‍ എല്ലാ സഹായവും ഇറാനില്‍ നിന്നെത്തി. റെയ്‌സിയുടെ തല വീണതോടെ ഇറാന്‍ അല്പമൊന്ന് ഉള്‍വലിഞ്ഞു.

ഖത്തറില്‍ നിന്നും ഹഗമാസിന് സഹായം എത്തുന്നുണ്ടായിരുന്നു. അതും നിലച്ചിരിക്കുകയാണ്. യുദ്ധത്തോടെ ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്കയുണ്ട്. എന്നാല്‍ ഇസ്രയേലിനെ പരസ്യമായി രാജ്യങ്ങള്‍ സഹായിക്കില്ല. ഒളിഞ്ഞും മറഞ്ഞുമുള്ള സഹായമേ ഉള്ളു. അതും നിലച്ചിരിക്കുന്നു. ആയുധങ്ങളില്ലാതെ പോരാടാന്‍ പറ്റാത്ത അവസ്ഥ. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പൊട്ടാതെ പതിക്കുന്ന ബോംബുകളും റോക്കറ്റുകളും പലയിടത്ത് നിന്ന് പെറുക്കി കൂട്ടിയ ആയുധങ്ങളും കൊണ്ടാണ് ഇപ്പോള്‍ ഹമാസ് പിടിച്ച് നില്‍ക്കുന്നത്. ആയുധം എത്തിയേ മതിയാകൂ അതിനാണ് പുതിയ റൂട്ട് തപ്പിയെടുത്തത്. അതിനും പിടിവീണു. ഈജ്പ്ത അതിര്‍ത്തി അരിച്ച് പെറുക്കുകയാണ് ഐഡിഎഫ്.

ഇത്തരം 80 ല്‍ അധികം തുരങ്കങ്ങളാണ് ഈ റൂട്ടില്‍ ഉള്ളത് . കൂടാതെ ഡസന്‍ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും ഇവിടെ കണ്ടെത്തി. ഇസ്രായേല്‍ ഈജിപ്തിലേക്ക് ആക്രമണം നടത്തുമെന്ന് കരുതി, ഇസ്രായേലിനെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹമാസ് ഇടനാഴിയില്‍ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നതായി ഐഡിഎഫ് പറഞ്ഞു. തെക്കന്‍ നഗരമായ റഫയോട് ചേര്‍ന്നുള്ള ഇടനാഴിയില്‍, ഈജിപ്തിലേക്ക് കടക്കുന്ന 20 ഓളം തുരങ്കങ്ങള്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചതായി യി ഐഡിഎഫ് പറഞ്ഞു. ചില തുരങ്കങ്ങള്‍ ഐഡിഎഫിന് നേരത്തെ അറിയാമായിരുന്നു, മറ്റുള്ളവ ആദ്യമായി കണ്ടെത്തിയാണ് . മിക്ക ഇടനാഴികളിലും ഐഡിഎഫ് സേനാംഗങ്ങള്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുണ്ട്. തീരത്തിന് സമീപം കരസേന ഇല്ലാത്ത ഒരു ചെറിയ ഭാഗം ഉണ്ട്, എന്നാല്‍ അവിടെയും നിരീക്ഷണവും ഫയര്‍ പവറും ഉപയോഗിച്ച് പ്രദേശം നിയന്ത്രിക്കുകയാണെന്ന് ഐഡിഎഫ് വ്യക്തമാക്കി .

ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 10 മുതല്‍ 40 മീറ്റര്‍ വരെ അകലെയാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരുന്നത്, റാഫയില്‍ നിന്ന് 70 ഓളം റോക്കറ്റുകളും മോര്‍ട്ടാറുകളും ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതായി ഹഗാരി പറഞ്ഞു. റഫ ബോര്‍ഡര്‍ ക്രോസിംഗിന് സമീപമുള്ള ഹമാസ് തുരങ്കം അടുത്തിടെ തകര്‍ത്തതായി ഐഡിഎഫ് ബുധനാഴ്ച അറിയിച്ചു. സൈന്യം പറയുന്നതനുസരിച്ച്, ഈജിപ്തുമായുള്ള അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയുള്ള ഒരു ടണല്‍ ഷാഫ്റ്റ് സൈന്യം കണ്ടെത്തുകയായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ നീളമുള്ള ഈ ഷാഫ്റ്റ് , സൈനികരെ ആക്രമിക്കാന്‍ ഹമാസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചതായും ഐഡിഎഫ് പറഞ്ഞു. സൈന്യം തുരങ്കത്തില്‍ റെയ്ഡ് നടത്തി, ടാങ്ക് വേധ മിസൈലുകള്‍, തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി.

ശൃംഖലയ്ക്ക് വ്യത്യസ്ത ആഴങ്ങളില്‍ നിരവധി ശാഖകളുള്ള പാതകളുണ്ടെന്നും ചില ഭാഗങ്ങള്‍ സ്‌ഫോടനമേല്‍ക്കാത്തവിധം ഉണ്ടാക്കിയതാണെന്നും ഐഡിഎഫ് പറഞ്ഞു. ഹമാസ് പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറികളും കുളിമുറികളും ഉള്‍പ്പെട്ട തുരങ്ക ശൃംഖല തകര്‍ത്തു എന്നും ഐഡിഎഫ് വ്യക്തമാക്കി. ഈജിപ്തിനും ഗാസ സ്ട്രിപ്പിനുമിടയില്‍ ഉള്ള തുരങ്കങ്ങളെക്കുറിച്ച് വളരെ മുന്‍പ് മുതല്‍ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു . ഇത്തരം തുരങ്കങ്ങള്‍ തകര്‍ക്കാനായി വെള്ളവും വിഷവാതകാവും തുരങ്കങ്ങളിലേയ്ക്ക് പമ്പ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട് . പക്ഷെ അവയെ എല്ലാം മറികടന്നു ഇപ്പോഴും 80 ല്‍ അധികം തുരങ്കങ്ങള്‍ ഹമാസ് നിര്‍മിച്ചു എന്നതാണ് ഈജിപ്തിനെ ആശ്ചര്യപ്പെടുത്തുന്നത്. ഫിലാഡല്‍ഫി കോറിഡോര്‍ മുഴുവനും ഇസ്രായേല്‍ പിടിച്ചെടുത്തുവെന്ന് സ്ഥിരീകരിക്കാന്‍ യു എസ തയ്യാറായില്ലെങ്കിലും ഇത്തരമൊരു നീക്കം ഇസ്രായേലി ഉദ്യോഗസ്ഥര്‍ യുഎസിനെ മുന്‍കൂട്ടി അറിയിസിച്ചിരുന്നു എന്ന് ജോണ്‍ കിര്‍ബി പറഞ്ഞു.

ഇതിനിടെ യുദ്ധം മതിയായ അവസ്ഥയിലാണ് ഹമാസ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയാറാണെന്നു കാട്ടി ഹമാസ് രംഗത്ത്. ഇക്കാര്യം സമാധാന ചര്‍ച്ചകള്‍ക്കും മധ്യസ്ഥതയ്ക്കും മുന്‍കൈയെടുക്കുന്ന ലോകരാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഹമാസ് വ്യക്തമാക്കിയതായി പ്രമുഖ വാര്‍ത്താ ചാനലായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറായാല്‍ മാത്രമേ ഇതു മുന്നോട്ടു പോകൂവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്റ്റും ഖത്തറും നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെയാണ് ഹമാസ് നയം വ്യക്തമാക്കിയത്.

യുദ്ധം നിര്‍ത്തി ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറിയാല്‍ ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയാറാണെന്നാണ് ഹമാസ് അറിയിച്ചത്. ഏഴു മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തി വരിയാണ്. ഈ സാഹചര്യത്തിലാണ് ഹമാസ് നയം വ്യക്തമാക്കിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍. അതേസമയം ഗാസയിലെ റഫാ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കഴിഞ്ഞ ദിവസം ഇസ്രയേലി സൈന്യവും ടാങ്കുകളും കടന്നുകയറിക്കഴിഞ്ഞു. റാഫയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകളാണ് ഇസ്രയേലി ടാങ്കുകള്‍ ഇടിച്ചുനിരത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (2 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (3 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (3 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (3 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (3 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (3 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (5 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (5 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (6 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (8 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (9 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (10 hours ago)

Malayali Vartha Recommends