Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ്...പെരിയ കേസിൽ നിയമപോരാട്ടം, പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും..പാർട്ടി പിരിച്ചു തുടങ്ങി...


ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്...ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല...അതിനുള്ള പണി പിന്നാലെ..


നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി... മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി...


എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ, അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും...സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും...


തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം... ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി!

സമാധാനം അകലെ... വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍; ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമായി തുര്‍ക്കി

10 DECEMBER 2024 09:19 AM IST
മലയാളി വാര്‍ത്ത

അട്ടിമറിക്കും ആഘോഷത്തിനുമൊടുവില്‍ നീറിപ്പുകയുന്ന സിറിയയില്‍ വീണ്ടും സംഘര്‍ഷം. വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. ഹെലികോപ്റ്ററുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ തമ്പടിച്ചിരുന്ന മൂന്ന് സൈനിക താവളങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതെന്ന് സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബഷാര്‍ അല്‍-അസദിനെ പുറത്താക്കിയ ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിന്‍ഷാര്‍ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്റബ വിമാനത്താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.

ഡമാസ്‌കസിലെ ഗവേഷണ കേന്ദ്രം, എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി. അതേസമയം, വിമതസഖ്യം പിടിച്ചെടുത്ത സിറിയയിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹം. അസദ് കുടുംബാധിപത്യകാലത്തും 13 വര്‍ഷം നീണ്ട വിമത പോരാട്ടകാലത്തും സിറിയയില്‍നിന്നു പലായനം ചെയ്തത് ലക്ഷക്കണക്കിനാളുകളാണ്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഇടം നല്‍കിയത് തുര്‍ക്കിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമായി ഇതോടെ തുര്‍ക്കി മാറി.

പുതിയ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്കു തിരിച്ചെത്താനായി തുര്‍ക്കിസിറിയന്‍ അതിര്‍ത്തിയിലെത്തി കാത്തുനില്‍ക്കുകയാണ് ആയിരക്കണക്കിന് അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞതോടെ സാമ്പത്തിക സാമൂഹിക പ്രതിസന്ധിയിലായ തുര്‍ക്കി അഭയാര്‍ഥികള്‍ക്ക് സുരക്ഷിതമായി മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കുന്നു. അതേസമയം, വിമതസഖ്യത്തിന്റെ തുടര്‍നടപടികള്‍ ഭയന്ന് സിറിയ വിടുന്നവരുമുണ്ട്.

സിറിയന്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രവര്‍ത്തനനിരതമാണെന്നും മന്ത്രിമാര്‍ ഓഫിസുകളിലുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലി അറിയിച്ചു. പ്രസിഡന്റ് ബഷാര്‍ അല്‍ അസദും ഭരണത്തിലെ പ്രമുഖരുമെല്ലാം നാടുവിട്ടെങ്കിലും അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി, വിമതനേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയെ കാണാന്‍ തയാറാണെന്നു പ്രഖ്യാപിച്ചു. ഇടക്കാല ഭരണസംവിധാനം രൂപീകരിച്ചു.

അതേസമയം ജനജീവിതം തല്‍ക്കാലം സാധാരണനിലയിലേക്ക് നീങ്ങിതുടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളും മിക്ക കടകളും അടഞ്ഞുകിടക്കുകയാണെങ്കിലും ഭക്ഷ്യോല്‍പന്ന വില്‍പനശാലകളുടെ മുന്നില്‍ ആളുകള്‍ നിരന്നു. ചിലയിടങ്ങളില്‍ ആയുധധാരികളായ വിമതസംഘം നിലയുറപ്പിച്ചിട്ടുമുണ്ട്. പൗരന്മാര്‍ ഏതു മതവിഭാഗത്തില്‍പെട്ടവരായാലും അവര്‍ക്കെതിരല്ല എന്ന് വിമത സൈനികന്‍ ജനങ്ങളോടു വിളിച്ചുപറയുന്ന വിഡിയോ പ്രചരിച്ചു.

ബാങ്കുകള്‍ ഇന്നു പ്രവര്‍ത്തിച്ചു തുടങ്ങും. ബാങ്കുകളിലെ ജീവനക്കാരോടു ജോലിക്കു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോടതി വൈകാതെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. 13 വര്‍ഷം നീണ്ട ആഭ്യന്തര പോരാട്ടത്തിനൊടുവില്‍ ഞായറാഴ്ചയാണ് ഡമാസ്‌കസ് കീഴടക്കി ഹയാത്ത് തഹ്രീര്‍ അല്‍ ശാം സംഘടന നേതൃത്വം നല്‍കുന്ന വിമതസഖ്യം സിറിയയിലെ ഭരണം അട്ടിമറിച്ചത്. രാജ്യംവിട്ട 4000 സൈനികര്‍ ഖയിം ഇടനാഴിയിലൂടെ ഇറാഖില്‍ അഭയം തേടി. മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസറിന് രാഷ്ട്രീയ അഭയം നല്‍കിയതായി റഷ്യ അറിയിച്ചു. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നേരിട്ടെടുത്ത തീരുമാനപ്രകാരമാണിതെന്നു വ്യക്തമാക്കിയ റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പുട്ടിന്‍ അസദ് കൂടിക്കാഴ്ച ഉടനുണ്ടാവില്ലെന്ന സൂചന നല്‍കി.

അതേസമയം സിറിയയുടെ രാസായുധ, ദീര്‍ഘദൂര മിസൈല്‍ ശേഖരം ഉണ്ടെന്നു കരുതപ്പെടുന്ന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. ആയുധങ്ങള്‍ വിമതരുടെ കയ്യിലെത്താതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്നും സ്വന്തം സുരക്ഷയാണു ലക്ഷ്യമിടുന്നതെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെയും ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പിനെയും പിന്തുണച്ചിരുന്ന അസദിന്റെ വീഴ്ച സ്വാഗതം ചെയ്യുന്നുവെന്നു പ്രഖ്യാപിച്ച ഇസ്രയേല്‍, വിമതരുടെ മുന്നോട്ടുള്ള നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഗോലാന്‍ കുന്നുകള്‍ക്കു സമീപമുള്ള കുറച്ചു പ്രദേശം കൂടി ഇസ്രയേല്‍ കയ്യടക്കി. അതേസമയം, സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി. സിറിയയിലെ അനിശ്ചിതത്വം ഐഎസ് കേന്ദ്രങ്ങള്‍ മുതലാക്കാതിരിക്കാനാണിതെന്ന് വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം  (8 minutes ago)

ആരോഗ്യ വകുപ്പില്‍ 570 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യം  (23 minutes ago)

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; ഈ കാലയളവില്‍ നടന്നത് റെക്കോഡ് പരിശോധനകള്‍; രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്ര  (1 hour ago)

കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍  (1 hour ago)

വനനിയമ ഭേദഗതി തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം: ചെറിയാന്‍ ഫിലിപ്പ്  (2 hours ago)

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ധീരം ചിത്രീകരണം ആരംഭിച്ചു  (2 hours ago)

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം  (3 hours ago)

ആലപ്പുഴയില്‍ വൈകല്യത്തോടെ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനം; ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദം: മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി; മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതി; സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്  (4 hours ago)

ജാമ്യം ലഭിച്ചിട്ടും ജയിലിലില്‍നിന്നു പുറത്തിറങ്ങിയില്ല: സംഭവിച്ചതില്‍ വിഷമമുണ്ട്, നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് ബോബി;ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി  (5 hours ago)

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം  (5 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച...സെന്‍സെക്സ് 400ലധികം പോയിന്റ് കുതിച്ചു  (6 hours ago)

Malayali Vartha Recommends