ഭൂമി രണ്ടായി പിളർന്നു..! 7.4 തീവ്രതയിലെ വന്‍ഭൂകമ്പം 150 പേർ മരിച്ചു , മരണതാണ്ഡവം ദേ ഈ രാജ്യങ്ങളും പ്രകമ്പനം

പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ കുറഞ്ഞത് 47 പേര്‍ കൊല്ലപ്പെട്ടു.റിക്ടര്‍ സ്‌കെയിലില്‍, 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പലരും വീടൊഴിയാന്‍ നിര്‍ബന്ധിതരായി.
തലസ്ഥാനമായ ബൊഗോട്ടയ്ക്ക് 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ചോക്കോ (Choco) മേഖലയിലെ 4,800-ഓളം ആളുകള്‍ വസിക്കുന്ന സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ് (San Jose del Palmar) ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യു.എസ് ജിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിവരമനുസരിച്ച് ഉപരിതലത്തില്‍ നിന്ന് 107 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. അയല്‍രാജ്യമായ ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ 18 പേരും പെരേര (Pereira) നഗരത്തില്‍ നിന്നുള്ളവരാണെന്ന് മേയര്‍ മൗറീഷ്യോ സലാസര്‍ കാരക്കോള്‍ റേഡിയോയോട് പറഞ്ഞു. നിലവിലെ അവസ്ഥ 'വളരെ ഗുരുതരമാണെന്ന്' അദ്ദേഹം വ്യക്തമാക്കി. പെരേര, കാലി (Cali), ക്വിബ്ദോ (Quibdo) എന്നീ നഗരങ്ങളില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബൊഗോട്ടയ്ക്ക് 300 കിലോമീറ്റര്‍ പടിഞ്ഞാറുള്ള മാനിസാലെസ് (Manizales) നഗരത്തിലെ നവ-ഗോഥിക് (neo-Gothic) കത്തീഡ്രലിന്റെ ഒരു ഗോപുരം തകര്‍ന്നു വീണു.
മധ്യ, പടിഞ്ഞാറന്‍ കൊളംബിയയില്‍ ചെറിയ ഭൂചലനങ്ങള്‍ സാധാരണയാണെങ്കിലും 6.0-ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്നവ അപൂര്‍വ്വമാണ്. മുന്‍പ് അര്‍മേനിയ നഗരത്തിനു സമീപം 6.2 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിന് പിന്നാലെ, സാന്‍ ജോസ് ഡെല്‍ പാല്‍മറിലെ എമര്‍ജന്‍സി പ്രവര്‍ത്തനങ്ങളുടെ ചുമതല താന്‍ നേരിട്ട് ഏറ്റെടുത്തതായി കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല തിങ്കളാഴ്ച അറിയിച്ചു. 'നിങ്ങള്‍ ഒറ്റയ്ക്കല്ല, സര്‍ക്കാര്‍ ഒപ്പമുണ്ട്, ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്,' എന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























