Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

ഫ്രാന്‍സിലെ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ ഭീകരര്‍ വൈദികനെ കഴുത്തറത്തു കൊന്നു

27 JULY 2016 12:44 PM IST
മലയാളി വാര്‍ത്ത

വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന കത്തോലിക്കാ വൈദികനെ ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തി. ഇന്നലെ രാവിലെയാണു ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. പാരീസില്‍ നിന്നു 128 കിലോമീറ്റര്‍ അകലെ റുവന്‍ നഗരത്തിലെ സാന്‍എറ്റിയന്‍ ഡു റൂവ്‌റ ദേവാലയത്തില്‍ രാവിലെ ദിവ്യബലി നടക്കുമ്പോള്‍ അതിക്രമിച്ചു കയറിയ രണ്ടു ഐസിസ് തീവവാദികള്‍ ദേവാലയത്തിലുണ്ടായിരുന്നവരെ ബന്ദികളാക്കിയശേഷം എണ്‍പത്തിയാറുകാരനായ ഫാ. ഷാക്വിസ് ഹാമലിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.


ഫ്രാന്‍സില്‍ അറിയപ്പെടുന്ന ഐസിസ് തീവ്രവാദിയായ അഡെല്‍ കെര്‍മിഷ് ആണ് കൃത്യം നടത്തിയതെന്നാണ് അറിയുന്നത്. സിറിയയിലുള്ള തീവ്രവാദ സംഘത്തില്‍ ചേരാനായി ഫ്രാന്‍സ് വിട്ടു പോകാന്‍ രണ്ടു തവണ ശ്രമം നടത്തിയ ഈ 19 -കാരനെ പോലീസ് പിടികൂടി ഇലക്‌ട്രോണിക് നിരീക്ഷണത്തിലാ ക്കിയിരിക്കുകയായിരുന്നു. അയാള്‍ ജയിലില്‍ നിന്ന് പുറത്തു വന്നതിനുശേഷം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണില്ലാതെ സ്വതന്ത്രമായി നടക്കാന്‍ അനുവാദം നല്‍കിയിരുന്നു. പള്ളിയിലെ ആക്രമണം നടന്നത് രാവിലെ 9 മണിക്കും 11 മണിക്കും ഇടയ്ക്കായിരുന്നു.
അമേരിക്കയില്‍ നിന്നുള്ള ബന്ദികളെ കൊലപ്പെടുത്തുന്ന സിറിയയില്‍ നിന്നുള്ള വീഡിയോകളില്‍ മുഖം മൂടിയില്ലാതെ പ്രത്യക്ഷപ്പെട്ടിരുന്ന ഫ്രഞ്ച് ജിഹാദിയായ മാക്‌സിം ഹോചാര്‍ഡുമായി സൗഹൃദത്തിലായിരുന്നു കെര്‍മിഷ് എന്ന വസ്തുത ഫ്രഞ്ചു പോലീസിന് അറിയാമായിരുന്നു.അടുത്തിടെ 24 കാരനായ കെര്‍മിഷിന്റെ ഗ്രാമത്തിനടുത്തു വച്ച് ഹോചാര്‍ഡും കെര്‍മിഷും കണ്ടുമുട്ടിയിരുന്നു. അന്നാവണം ചൊവ്വാഴ്ചത്തെ ആക്രമണത്തിനു പദ്ധതിയിട്ടതെന്നാണ് കരുതപ്പെടുന്നത്.

ദേവാലയത്തിലുണ്ടായിരുന്നവരില്‍ ബന്ദികളാക്കിയവരിലെ ഒരു ബന്ദിക്കു ഗുരുതരമായി മുറിവേറ്റു. രണ്ടു ഭീകരരെയും പോലീസ് പിന്നീട് വെടിവച്ചു കൊന്നു. ഇവര്‍ ഐഎസ് ഭീകരരാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് സ്ഥിരീകരിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിന് പോലീസ് നടത്തിയ ശ്രമത്തിനിടെ രണ്ടു ഭീകരര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. മുറിവേറ്റ ബന്ദിയുടെ നില അതീവ ഗുരുതരമാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.


വിശുദ്ധ കുര്‍ബാനയ്ക്കിടെ ദേവാലയത്തിലേക്കു കടന്നുകയറിയ ഭീകരര്‍ അഞ്ചു പേരെയാണു തടവുകാരായി പിടിച്ചത്. ഇവരില്‍ രണ്ടു പേര്‍ കന്യാസ്ത്രീകളാണ്. വധിക്കുന്നതിനുമുമ്പ് ഫാ. ഹാമലിനെ ഭീകരര്‍ മുട്ടുകുത്തിച്ചു നിര്‍ത്തിയെന്നു രക്ഷപ്പെട്ട കന്യാസ്ത്രി ഡാനിയേല്‍ പറഞ്ഞു. ഭീകരര്‍ വധം കാമറയില്‍ പകര്‍ത്തുകയും ചെയ്തു. വധവുമായി ബന്ധപ്പെട്ട് ഒരാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഐഎസ് പോരാളികളാണു ഫ്രാന്‍സിലെ ആക്രമണം നടത്തിയതെന്ന് ഐഎസിന്റെ വാര്‍ത്താ ഏജന്‍സി അമാക് കയ്‌റോയില്‍ ഇറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. കുരിശുയുദ്ധ സഖ്യത്തിലുള്ളവരെ വധിക്കാനുള്ള ആഹ്വാനമാണ് പോരാളികള്‍ അനുസരിച്ചതെന്നും ഏജന്‍സി പറഞ്ഞു.

സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ മാസം 14-ന് ബസ്റ്റീല്‍ ദിനത്തില്‍ പ്രാന്‍സിലെ നീസില്‍ ഭീകരന്‍ ട്രക്ക് കയറ്റി 84പേരെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

വൈദികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്, ഇതു ക്രൈസ്തവ സഭയുടെ നേര്‍ക്കുണ്ടായ ഹീനമായ ആക്രമണമാണെന്നു കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിനും ക്രൈസ്തവര്‍ക്കും ആഴത്തില്‍ മുറിവേറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിക്കരഞ്ഞ് പ്രാര്‍ഥിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ലെന്നു റുവന്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലെബ്രൂണ്‍ പറഞ്ഞു. പ്രാര്‍ഥനയും സാഹോദര്യവുമല്ലാതെ കത്തോലിക്കാ സഭയ്ക്കു മറ്റ് ആയുധങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്യന്തം നീചമായ ഈ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വേദനയും ദുഖവും രേഖപ്പെടുത്തി.



ദിവ്യബലിയര്‍പ്പണവേളയില്‍ വധിക്കപ്പെട്ട ഫാ. ഹാമലിനെ ഉടനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് സാന്തോ സുബീതോ (വേഗം വിശുദ്ധനാക്കൂ) എന്ന ഹാഷ്ടാഗ് ട്വിറ്ററിലും തുടങ്ങിയിട്ടുണ്ട്്്. ഇറ്റലിയിലെ ലൊംബാര്‍ഡ് പ്രവിശ്യാ പ്രസിഡന്റ് റോബര്‍ട്ടോ മറോണിയാണ് ഫാ. ഹാമലിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (8 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (25 minutes ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (42 minutes ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (56 minutes ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (8 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (9 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (10 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (12 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (13 hours ago)

Malayali Vartha Recommends