ഒന്നു കടലിൽ മുങ്ങിപ്പൊങ്ങിയപ്പോഴേക്കും ശരീരത്തിൽ കുമിളകൾ

ഒന്നുകടലിൽ മുങ്ങി പൊങ്ങിയപ്പോഴേക്കും അലജാൻഡ്രോ റമോസ് മാർട്ടിനെസിന്റെ ജീവിതം തന്നെ മാറിപ്പോയി. സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് സമുദ്രജീവികളെ ശേഖരിക്കുകയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. കഴിഞ്ഞ ദിവസം പതിവുപോലെ സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിലൊരിടത്ത് മുങ്ങിയതായിരുന്നു ഇദ്ദേഹം.
എന്നാൽ വളരെപെട്ടന്ന് അദ്ദേഹം കടലാഴങ്ങളിൽനിന്ന് തിരിച്ച് മുകളിലേക്കുപോന്നു. വളരെ പെട്ടന്നുള്ള തിരിച്ചുകയറ്റം ഡൈവർമാരുടെ ജീവൻപോലും നഷ്ടമായേക്കാവുന്ന പിഴവാണ്. എന്നാൽ റമോസിന്റെ ശരീരം വികൃതമായി, ശരീരത്തിൽ നെഞ്ചിലും കൈകളിലും ബലൂൺ വീർപ്പിച്ചപോലെ കുമിളകൾ പൊങ്ങിവന്നു. വയറിന്റെ ഭാഗവും വീർത്ത അവസ്ഥയിലാണ്. ഡീ കംപ്രഷൻ സിക്‌നസ് അല്ലെങ്കിൽ ബെൻഡ്‌സ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
പെട്ടന്ന് അടിത്തട്ടിൽനിന്ന് പൊങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ രക്തത്തിൽ നൈട്രജന്റെ അംശം കലർന്നതാണ് ശരീരം ഇങ്ങനെയാകാൻ കാരണമെന്നു ഡോക്ടർമാർ പറയുന്നു. റമോസ് ഇപ്പോഴും ജീവിച്ചിരിക്കുന്നതു തന്നെ ഭാഗ്യമാണെന്ന പക്ഷക്കാരാണ് ഡോക്ടർമാർ. ഉയർന്ന മർദമുള്ള സംവിധാനത്തിൽ ഓക്‌സിജൻ ട്രീറ്റ്‌മെന്റാണ് റമോസിന് ഇപ്പോൾ നൽകുന്നത്. ശസ്ത്രക്രിയയിലൂടെ നൈട്രജൻ പുറത്തുകളയാനുള്ള ആലോചനയുണ്ടായെങ്കിലും അപകട സാധ്യത കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























