സമുദ്രം മാലിന്യ കൂമ്പാരമായതോടെ ദ്വീപ് അടച്ച് പൂട്ടാൻ ഉത്തരവ്; വിനോദ സഞ്ചാര ബിസിനസിനെ ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങൾക്ക് വൻ തിരിച്ചടി

ഫിലിപ്പീൻസിലെ പ്രസിദ്ധമായ ഹോളിഡേ ദ്വീപ് അടച്ച് പൂട്ടുന്നതായി റിപ്പോർട്ടുകൾ. 'ബൊറാക്കെ' വിനോദ സഞ്ചാര ദ്വീപാണ് ആറ് മാസത്തേക്ക് അടച്ചു പൂട്ടുന്നത്.
ഏപ്രിൽ 26 മുതൽ ദ്വീപിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നു ഫിലിപ്പീൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ട് ഉത്തരവിട്ടതായി വക്താവ് ഹാരി റോക്യു ട്വിറ്ററിൽ കുറിച്ചു. ദ്വീപ് മാലിന്യം കൊണ്ട് നിറഞ്ഞതാണ് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്താൻ കാരണം.
സീസണിൽ രണ്ട് മില്ല്യണോളം വിനോദ സഞ്ചാരികളാണ് ഈ ദ്വീപിൽ എത്തിച്ചേരുന്നത്. ദ്വീപിലെ വിനോദ സഞ്ചാര ബിസിനസിനെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാർഗം വിനോദസഞ്ചാരികളെ തടയുന്നതോടെ വൻ തിരിച്ചടിയാകും നേരിടുക.
അഞ്ചൂറിലധികം ബിസിനസുകളാണ് ദ്വീപുമായി ചുറ്റിപറ്റി നടന്നിരുന്നത്. ദ്വീപിലെ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും മാലിന്യങ്ങൾ കടലിൽ തള്ളി, സമുദ്രം മാലിന്യ കൂമ്പാരമാക്കുകയായിരുന്നു. മാലിന്യങ്ങൾ ജലത്തിൽ പതിക്കാതെ ഡ്രൈനേജ് സിസ്റ്റം കൊണ്ടുവണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ദ്വീപുമായി ചുറ്റപ്പെട്ട് 195 ബിസിനസ് സ്ഥാപനങ്ങളും അവരുടെ നാലായിരത്തോളം വീടുകളുമാണുള്ളത്. ഇതൊന്നും തന്നെ ഡ്രൈനേജ്മായി കണക്ട് ചെയ്തിട്ടില്ല. വ്യാപാരികൾ ശസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കാത്തതുതകൊണ്ട് തന്നെ സർക്കാരിനും വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ജീവിക്കുന്നവ വർക്കും കനത്ത തിരിച്ചടിയാണ് ലഭിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha























