ലണ്ടന്‍ നഗരത്തില്‍ കൗമാരക്കാർക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നു ; കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് 55 കൊലപാതകങ്ങള്‍

ലണ്ടന്‍ നഗരത്തില്‍ കൗമാരക്കാർക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നു. 2010നു ശേഷം ലോകത്തിൽ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ആസ്ഥാനമായി ലണ്ടന്‍ നഗരം മാറി. കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തില്‍ 55 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനിൽ അനുദിനം കൗമാരക്കാര്‍നേരെ അതിക്രമം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നരമണിക്കൂറിനിടെ ആറ് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ നാലുപേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. വധശ്രമക്കുറ്റത്തിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൈല്‍ എന്‍ഡില്‍ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോമന്‍ റോഡ് ജങ്ഷനില്‍ സംഘട്ടനത്തിനിടെയാണ് ഇരുവര്‍ക്കും കുത്തേറ്റത്. മൂന്നാമതൊരാള്‍ക്കുകൂടി ഇവിടെ പരിക്കേറ്റിട്ടുണ്ട്. വസ്ത്രങ്ങളും മറ്റും കീറി വലിച്ചെറിഞ്ഞ നിലയിലാരിന്നു ഇവിടെ. ആക്രമണം നടന്ന ജങ്ഷന്‍ പൊലീസ് അടച്ച് സീല്‍ചെയ്തിട്ടുണ്ട്.
ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ഇന്ത്യ ഡോക്കിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആദ്യ ആക്രമണമുണ്ടായത്. അരമണിക്കൂറിനുശേഷം മൈല്‍ എന്‍ഡില്‍ മൂന്നുപേര്‍ക്ക് നേരേ അക്രമമുണ്ടായി. ഏഴു മണിയോടെ ന്യൂഹാമിലെ ഗെയ്ന്‍സ്ബറോ അവന്യൂവില്‍ 13 കാരന്‍ വിദ്യാര്‍ത്ഥി ബ്ലേഡ് ആക്രമണത്തിനിരയായി. ഒരുപറ്റം യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നതിനിടെയായിരുന്നു ആക്രമണം. മിനിറ്റുകള്‍ക്കകം ഈലിങ് ബ്രോഡ്വേയില്‍ എച്ച്.എസ്.ബി.സി. ബാങ്കിന് പുറത്ത് നാട്ടുകാര്‍ നോക്കിനില്‍ക്കെ മറ്റൊരു കൗമാരക്കാരനും കുത്തേറ്റു.
മൈല്‍ എന്‍ഡിലെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളേറ്റവരില്‍ കൗമാരക്കാരായ 13 കാരനും 15 കാരനുമുൾപ്പെടുന്നു. ഇരുവരുടെയും പരിക്ക് സാരമുള്ളതാണ്. ഇവിടെ കുത്തേറ്റ് വീണ കുട്ടികളെ പാരാമെഡിക്‌സ് സംഘവും പൊലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























