ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ പൗഡർ ഉപയോഗിച്ചത് മൂലം ക്യാൻസർ; 37 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചു കോടതി

ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് മൂലം ക്യാൻസർ ഉണ്ടായി എന്ന പരാതി ലഭിച്ച സാഹചര്യത്തിൽ കമ്പനിക്കെതിരെ നഷ്ടപരിഹാരം വിധിച്ചു കോടതി. പൗഡർ ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാൻസറുണ്ടാക്കിയെന്ന ന്യൂ ജേഴ്‌സി സ്വദേശി സ്റ്റീഫൻ ലാൻസോയുടെ പരാതിയിന്മേലാണ് കോടതി കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചത്.
37 മില്ല്യൺ ഡോളറാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ന്യൂ ജേഴ്‌സി കോടതി ജോൺസൺ ആൻറ് ജോൺസൺ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത് . നേരത്തെ ജോൺസൺ ആൻറ് ജോൺസൺ കമ്പനിയുടെ പൗഡറിൻറെ ഉപയോഗം ഗർഭാശയ ക്യാൻസറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു.
ആസ്‌ബെറ്റോസുമായി അടുത്തിടപെഴകുന്നവർക്കുണ്ടാകുന്ന ക്യാൻസറാണ് മെസോതെലിയോമ. ജോൺസൺ ആൻറ് ജോൺസൺ കമ്പനിയുടെ ടാൽകം പൗഡർ ഉപയോഗിച്ചതാണ് സ്റ്റീഫൻ ലാൻസോ ഈ അസുഖബാധിതനാകാൻ കാരണം എന്ന് പരാതിയിൽ പറയുന്നു. ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ പൗഡറിലുണ്ടെന്നും അത് സ്ഥിരമായി ശ്വസിച്ചത് മൂലമാണ് മെസോതെലിയോമ ബാധിതനായതെന്നുമുള്ള സ്റ്റീഫൻ ലാൻസോയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം നല്കാൻ കോടതി കമ്പനിയോട് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha























