രണ്ടു മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസർജ്യത്തിനു നടുവിൽ കഴിയുന്ന ജനങ്ങ;. ട്രെയിൻ അപകടം വരുത്തിവച്ച ദുരവസ്ഥ...!

രണ്ട് മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസർജ്യത്തിനു നടുവിൽ കഴിയുകയാണ് ഒരു നഗരം.
ട്രെയിന്‍ കാറുകളിലായെത്തിയ ഈ ദുരന്തത്തെ എങ്ങനെ അതിജീവിക്കണമെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയാണ് ഇവിടുത്തെ ആളുകള്‍.
അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരത്തിലെ ജനങ്ങൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂജേഴ്സിയിലെ ഒരു സ്വകാര്യ ഭൂമിയിലേയ്ക്ക് സംസ്കരിക്കാന്‍ ട്രെയിന്‍ മാര്‍ഗമയച്ച മനുഷ്യ വിസര്‍ജ്യമാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പാരിഷ് നഗരത്തില്‍ പടര്‍ന്നത്.
ഇപ്പോൾ വീടിന് പുറത്തിറങ്ങാനോ സ്വസ്ഥമായി ശ്വസിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് നഗരവാസികൾ. ഇവിടുത്തെ ജീവിതം ദുസ്സഹമായിരിക്കുകയാണ് എന്നാണ് ആളുകൾ പരാതിപ്പെടുന്നത്.മൃതശരീരങ്ങളുടേതിന് സമാനമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്ന് ഉയരുന്നതെന്നും തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കുട്ടികൾക്ക് വീടിനു വെളിയിൽ ഇറങ്ങാൻ കഴിയുന്നില്ല.പകർച്ചവ്യാധികൾ പകരും എന്ന ഭീതിയും നഗരവാസികളെ അലട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha























