ഭൂമിക്ക് കൃത്രിമ പുതപ്പ് നിർമ്മിക്കാനൊരുങ്ങി ഗവേഷകർ ; ആഗോള താപനത്തിൽ നിന്ന് രക്ഷ നേടാൻ അറ്റകൈ പ്രയോഗം; ഒന്ന് പിഴച്ചാൽ എല്ലാം തകിടം മറിയും

ഭൂമിക്ക് 'നിയന്ത്രണവിധേയമായ' നിലയില്‍ ഒരു 'പുതപ്പ്' നല്‍കിയാല്‍ താപനില കുറയ്ക്കാനാകുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍. ഇതിനായി കൂടുതൽ പഠനം നടത്താൻ ഒരുങ്ങുകയാണ് ഗവേഷകർ.' സോളര്‍ ജിയോഎന്‍ജിനീയറിങ്' എന്നാണ് ഈ പഠനത്തിനു നല്‍കിയിരിക്കുന്ന പേര്. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടാകുന്ന 'ചാരക്കുട' കൃത്രിമമായി നിര്‍മിക്കുകയാണു ലക്ഷ്യം. നിലവില്‍ ഹാവാര്‍ഡ്, ഓക്‌സ്ഫഡ് പോലുള്ള സര്‍വകലാശാലകള്‍ സോളര്‍ ജിയോഎന്‍ജിനീയറിങ്ങില്‍ പഠനം നടത്തുന്നുണ്ട്. ഈ മേഖലയില്‍ ഗവേഷണം ശക്തമാക്കാനാണു 12 ഗവേഷകരുടെ കൂട്ടായ്മയുടെ തീരുമാനം.
സോളര്‍ ജിയോ എന്‍ജിനീയറിങ് വരള്‍ച്ചയിലും മണ്‍സൂണിലും വെള്ളപ്പൊക്കത്തിലുമെല്ലാം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ആദ്യം മനസിലാക്കേണ്ടത് . പ്രോജക്‌ട് നടപ്പാക്കും മുന്‍പ് തന്നെ അതുണ്ടാക്കുന്ന തിരിച്ചടികളെ കുറിച്ചും തിരിച്ചറിയണം. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സള്‍ഫര്‍ കണികകളെ വിമാനങ്ങളില്‍ ആകാശത്ത് സ്‌പ്രേ ചെയ്യുന്ന രീതിയ്ക്കാണു പ്രഥമ പരിഗണന നൽകുന്നത് . ഇതു വിജയകരമായി നടപ്പാക്കാനാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല: ഒന്നുകില്‍ ഇത് ഏറെ ഗുണപ്രദം, അല്ലെങ്കില്‍ എല്ലാം തകിടം മറിയുന്ന അവസ്ഥയും ഉണ്ടാകും.
ആഗോളതാപനത്തിനു കാരണക്കാരായ വികസിത രാജ്യങ്ങള്‍ തന്നെയാണ് വന്‍തോതില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും.ഇത്തരത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അലംഭാവം കാണിക്കുമ്പോൾ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ അവസ്ഥയിലുമാകുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ആശയത്തിനു പിന്നാലെയാണ് വികസ്വര രാജ്യങ്ങളിലെ ഗവേഷകര്‍. രാസവസ്തുക്കള്‍ കൊണ്ട് അന്തരീക്ഷത്തില്‍ ഒരു നേര്‍ത്ത 'പാളിയുണ്ടാക്കി' സൂര്യപ്രകാശത്തിന്റെ വരവ് കുറയ്ക്കുക. Man made Sunshade എന്നാണ് അവര്‍ ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം. അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും ഒരു നേര്‍ത്ത പാളിയായി അന്തരീക്ഷത്തില്‍ നാളുകളോളം തങ്ങിനില്‍ക്കാറുണ്ട്. സൂര്യപ്രകാശത്തെ തടയാന്‍ ശേഷിയുള്ള ഇവ ഭൂമിയില്‍ തണുപ്പു കൂട്ടാനും കാരണമാകുന്നു.
https://www.facebook.com/Malayalivartha























