ചട്ടങ്ങള്‍ ലംഘിച്ച് ബന്ധുവിനെ നിയമിച്ച് , സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചട്ടങ്ങള്‍ ലംഘിച്ച് ബന്ധുവിനെ നിയമിച്ച് , സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യക്തമായ സ്വജന പക്ഷപാതമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 1988ലെ അഴിമതി നിരോധന നിയമം 13(1) പ്രകാരം കുറ്റക്കാരനാണ് കെ.ടി.ജലീല്‍. അദ്ദേഹത്തിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് തന്നെ കുറ്റസമ്മതമാണ്. ബന്ധുവിനെ നിര്‍ബന്ധിച്ച് വിളിച്ചു കൊണ്ടു വന്ന് ജോലി കൊടുത്തു എന്നാണ് മന്ത്രി പോസ്റ്റില്‍ പറയുന്നത്. നിര്‍ബന്ധിച്ച് വിളിച്ചു കൊണ്ടു വന്ന് കൊടുക്കാവുന്നതല്ല സര്‍ക്കാരിലേയും കോര്‍പ്പറേഷനിലേയും ജോലികള്‍. അതിന് നിയമവും ചട്ടവുമൊക്കെയുണ്ട്.
നിശ്ചിത യോഗ്യ ഇല്ലാത്തതയുള്ളവരെ കിട്ടാനില്ലാത്തിനാലാണ് മന്ത്രിയുടെ ബന്ധുവിനെ അങ്ങോട്ട ചെന്ന് നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഒരു ഇന്റ്‌വ്യൂവില്‍ യോഗ്യരായവര്‍ എത്തിയില്ലെങ്കില്‍ അത് റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് വേണ്ടത്. അല്ലാതെ മന്ത്രി ഇറങ്ങി നടന്ന് ആരെയെങ്കിലും നിര്‍ബന്ധിച്ച് വളിച്ചു കൊണ്ടു വരികയല്ല വേണ്ടത്. സ്ഥിരനിയമനത്തിനും ഡെപ്യൂട്ടേഷനും രണ്ടു തരം നടപടി ക്രമങ്ങളാണ്. നിയമനത്തിനുള്ള അപേക്ഷകരുടെ ലിസ്റ്റില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതെങ്ങനെ? ഡെപ്യൂട്ടേഷന് പ്രത്യേക അപേക്ഷ ക്ഷണിക്കണം. അത് ചെയ്തിട്ടുണ്ടോ?
മന്തിയുടെ ബന്ധു ഡെപ്യൂട്ടേഷന്‍ കിട്ടുന്നതിന് ചട്ട പ്രകാരമുള്ള അപേക്ഷ നല്‍കിയിരുന്നോ? അതില്‍ എന്‍.ഒ.സി വച്ചിരുന്നോ? അത് ധനകാര്യ വകുപ്പ് അറിഞ്ഞിരുന്നോ? സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷന്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യവും സംശയകരമാണ്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമോ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമോ സ്വയംഭരണ സ്ഥാപനമോ അല്ല.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയത് എന്തിനാണെന്ന് മന്ത്രിക്ക് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബഌയു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപഌമാ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്‍ കുറവ് വരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെയാണോ നല്ല ക്വാളിറ്റിയുള്ള ആളുകളെ കണ്ടെത്തുന്നത്. ഇത് തന്നെ ക്രമക്കേടിന് തെളിവാണ്. കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് നിയമനം നടത്തിയത്. അതിന് മുന്‍പ് വിജിലന്‍സ് ക്ലീയറന്‍സ് വാങ്ങിയിരുന്നോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒ, എം.ഡി., ജനറല്‍ മാനേജര്‍ നിയമനങ്ങളില്‍ വിജിലന്‍സ് കഌയറന്‍സ് വേണമെന്ന് 2016 ഒക്ടോബര്‍ മൂന്നിലെ മന്ത്രിസഭാ തീരുമാനമുണ്ട്. അത് കെ.ടി.ജലീലിന് ബാധകമല്ലേ? ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും ഈ നിയമനത്തിലുണ്ട്. യോഗ്യതയില്‍ മാറ്റും വരുത്തിയത് തന്നെ മന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന തത്വം ജലീലിന്റെ കാര്യത്തിലും ബാധകമാണ്.
https://www.facebook.com/Malayalivartha

























