സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം ! ; ബിജെപി നേതാവ് ഒ രാജഗോപാലിന്റെ 19 വർഷങ്ങൾക്ക് മുൻപുള്ള ലേഖനം വിവദത്തിലേയ്ക്ക്

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആർഎസ്‌എസ്-ബിജെപി നേതാക്കള്‍ ശക്തമായ എതിർപ്പുകളുമായി മുന്നോട്ട് പോകുന്ന അവസരത്തിൽ ബിജെപി നേതാവ് ഒ രാജഗോപാല്‍ 19 വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം വിവദമാവുകയാണ്.
മാതൃഭൂമി 1999 ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് "സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം" എന്നായിരുന്നുവെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
''ശബരിമലയില്‍ ആരാധന നടത്തുന്നതിന് സ്‌ത്രീകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തില്‍ സ്‌ത്രീകള്‍ക്കു പുരുഷന്‍മാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നല്‍കിവരുന്ന ഈ കാലഘട്ടത്തില്‍ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്. " എന്ന് രാജഗോപാല്‍ മുൻപ് വാദിച്ചതായാണ് റിപ്പോർട്ട്.
ഓ രാജഗോപാലിന്റെ ലേഖനത്തില്‍ നിന്ന് ......
എന്നാല്‍ എനിക്ക് മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ട് അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയില്‍നിന്നും അകറ്റിനിര്‍ത്തുന്നു എന്നതാണ്. വന്യമൃഗങ്ങള്‍ നിറഞ്ഞ നിബിഡമായ വനമായിരുന്നകാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്‌ത്രീകളെ അകറ്റി നിര്‍ത്താന്‍ കാരണമെങ്കില്‍ സ്‌ത്രീകള്‍ക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്. നിയന്ത്രണമേര്‍പ്പെടുത്തുകയും എന്നാല്‍ അത് ലംഘിച്ചുകൊണ്ട് പോകുന്നത് തടയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്‌ക്കുപകരം പരിശുദ്ധിയോടെ സ്‌ത്രീകള്‍ക്കു തൊഴാന്‍ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ് വേണ്ടത്. ''-രാജഗോപാല്‍ എഴുതുന്നു.
ആദ്ധ്യാത്മിക കാര്യങ്ങളില്‍ സ്‌ത്രീകള്‍ ആരുടെയും പിന്നിലല്ല എന്നത് തെളിയിക്കപ്പട്ട കാര്യമാണ്. ഭാരതത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരില്‍ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത് കേരളീയ വനിതയായ സദ്‌ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്.
ഇന്നലെവരെ ക്ഷേത്രത്തില്‍ പൂജാരിമാരായി സ്‌ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. അമ്മയുടെ നേതൃത്വത്തിലും നിര്‍ദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോള്‍ നിയമിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ ആരാധന നടത്തുന്നതിന് സ്‌ത്രീകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തില്‍ സ്‌ത്രീകള്‍ക്കു പുരുഷന്‍മാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നല്‍കിവരുന്ന ഈ കാലഘട്ടത്തില്‍ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ടെന്നും രാജഗോപാല്‍ സമര്‍ത്ഥിയ്ക്കുന്നു.
സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കാട്ടി സംസ്ഥാന അധ്യക്ഷനടക്കം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മറുകണ്ടം ചാടുന്ന കാഴ്ച്ചയാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. വ്യക്തമായ അജണ്ടയോടെ സമര രംഗത്തിറങ്ങിയ ബിജെപി നേതാക്കൾ രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദു വർഗ്ഗീയ സംഘടനകളുമായി കൈകോർക്കുകയായിരുന്നു. എന്നാൽ കേരളം ബിജെപി ഘടകത്തിലെ മുതിർന്ന നേതാവായ രാജഗോപാലിന്റെ ലേഖനം ഇത്തരം പ്രവർത്തികളെ സാധൂകരിക്കുന്നതാണെന്ന് വ്യകതമാവുകയാണ് ഇതിലൂടെ.
https://www.facebook.com/Malayalivartha

























