കാർത്യായനിയമ്മയുടെ വിജയത്തിളക്കത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം... അന്ന് കാര്‍ത്യായനിയമ്മയ്ക്ക് ചെറിയ ഒരു പേടിയുണ്ടായിരുന്നു... ജീവിതത്തിലെ ആദ്യത്തെ പരീക്ഷ; അതും തൊണ്ണൂറ്റിയാറാം വയസ്സില്‍... പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോള്‍ ബോധ്യമായി; അടുത്ത ആഗ്രഹം ഇനി ഒന്നേയുള്ളു... സന്തോഷം പങ്ക് വച്ച് കാർത്യായനിയമ്മ

കാർത്യായനി അമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയ മന്ത്രി, നേരത്തെ തന്നെ കമ്പ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം അറിയിച്ചിരുന്ന കാർത്ത്യായനിയമ്മയ്ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി സമ്മാനിക്കുകയായിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്യായനി അമ്മ ഇംഗ്ലീഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, SIET ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 97-ം വയസ്സിൽ 98 മാർക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാർത്ത്യായനി അമ്മയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് ലാപ്ടോപ്പ് സമ്മാനിച്ചത്.
'നാലാം തരം തുല്യതാ'പരീക്ഷയില്‍ 100-ല്‍ 98 മാര്‍ക്ക് നേടി റെക്കോര്‍ഡ് വിജയത്തില്‍ ആലപ്പുഴ ചേപ്പാട് സ്വദേശി കാര്‍ത്ത്യായനിയമ്മയ്ക്ക് വായനയില്‍ 30, കണക്കില്‍ 30 എന്നിങ്ങനെയാണ് മാര്‍ക്ക്. ഇത്ര ഉയര്‍ന്ന മാര്‍ക്ക് റെക്കോര്‍ഡാണെന്നും സാക്ഷരതാ മിഷണ്‍ സാക്ഷ്യപ്പെടുത്തുന്നു. കാര്‍ത്ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ പിള്ളയ്ക്ക് നൂറില്‍ 88 മാര്‍ക്കാണ് ലഭിച്ചത്. ഇരുവരുടെയും പരീക്ഷാ വിജയത്തോടെ സോഷ്യല്‍ ലോകത്തും താരമായിരിക്കുകയാണ് വീണ്ടും.
ആഗസ്റ്റ് അഞ്ചിന് ഹരിപ്പാട് മുട്ടം കണിച്ചനെല്ലൂര്‍ യുപി സ്‌കൂളിലാണ് പ്രായത്തിന്റെ അവശതകള്‍ മറികടന്ന് കാര്‍ത്യായനിയമ്മ തുല്യതാ പരീക്ഷയെഴുതിയത്. കാര്‍ത്യായനിയമ്മ പരീക്ഷയെഴുതുന്ന ചിത്രവും വാര്‍ത്തയും ദേശീയതലത്തില്‍ ഉള്‍പ്പടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി കാര്‍ത്ത്യായനിയമ്മ ഉള്‍പ്പെടെ 43,330 പേരാണ് സാക്ഷരതാ പരീക്ഷയെഴുതിയത്. ഇതില്‍ 42,933 പേര്‍ വിജയിച്ചു. വിജയശതമാനം 99.084. വിജയിച്ചവരില്‍ 37,166 പേര്‍ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തില്‍നിന്ന് 8215 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് 2882 പേരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. ചേപ്പാട് കണിച്ചനെല്ലൂര്‍ എല്‍.പി.എസില്‍ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോള്‍ കാര്‍ത്യായനിയമ്മയ്ക്ക് ചെറിയ ഒരു പേടിയുണ്ടായിരുന്നു.
ജീവിതത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു അത്. അതും തൊണ്ണൂറ്റിയാറാം വയസ്സില്‍. പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോള്‍ ബോധ്യമായി. ഇനി കംപ്യൂട്ടറും ഇംഗ്ലിഷും പഠിക്കുക, 100-ാം വയസ്സില്‍ 10-ാം ക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങുക, ഇതാണിനി കാര്‍ത്യായനി അമ്മയുടെ അടുത്ത ലക്ഷ്യം.
https://www.facebook.com/Malayalivartha





















