സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; കോഴിക്കോടിന്റെ ചങ്ക് ബ്രോയ്ക്ക് ലക്ഷങ്ങളുടെ പിഴ

സര്‍ക്കാര്‍ വാഹനം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ല മുന്‍ കലക്ടര്‍ എൻ. പ്രശാന്തി.ന് 'എട്ടിന്റെ പണി' ..ഇതിന്റെ പേരിൽ 25,73,385 രൂപ പിഴ അടക്കാനാണ് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടത്.
മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീറിന്റെ പരാതിയിലാണു നടപടി.
കോഴിക്കോട് ജില്ല കലക്ടറായിരിക്കെ, മണൽവേട്ട സ്ക്വാഡിനുവേണ്ടി വാങ്ങിയ കാർ സ്വന്തം വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത് . ചട്ടം ലംഘിച്ച് ഫോര്‍ഡ് ആസ്പയര് കാര്‍ വാങ്ങിയ ഇനത്തില്‍ 11,76,688 രൂപ, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച കാലയളവില്‍ വാഹനത്തിനു വേണ്ടി ചെലവാക്കിയ 2,08,673 രൂപ, മണല്‍ സ്ക്വാഡിന് വേണ്ടി വാഹനം നല്‍കാത്തതു മൂലം ടാക്സികള്‍ വാടകയ്ക്ക് എടുത്ത ഇനത്തിലുണ്ടായ നഷ്ടമായ 5,52,613 രൂപ എന്നിങ്ങനെ അടയ്ക്കാനാണ് ഉത്തരവ്.
ഇത് കൂടാതെ, 2015 സെപ്റ്റംബർ എട്ടുമുതല്‍ ഈ വര്‍ഷം സെപ്റ്റംബർ എട്ടുവരെയുള്ള പലിശ 6,35,411 രൂപയടക്കമാണ് നഷ്ടപരിഹാരമായി 25,73,385 രൂപ ഈടാക്കുകയെന്ന് കെ.എം. ബഷീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ വാങ്ങുകയും വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്ക്വാഡിന് നല്‍കാതിരിക്കുകയും ചെയ്തതിനാൽ 11,76,688 രൂപയാണ് സര്‍ക്കാറിന് നഷ്ടമെന്ന് പരാതിയിൽ പറഞ്ഞു.
വാങ്ങിയ കെ.എല്‍ 11എ. സെഡ് 8888 നമ്പര്‍ വാഹനം തഹസില്‍ദാര്‍ക്ക് നല്‍കാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി 2015 സെപ്റ്റംബര്‍ 21 മുതല്‍ 2017 ഫെബ്രുവരി 10 വരെ സ്വന്തം ബംഗ്ലാവില്‍ ഉപയോഗിച്ചു. 31,852 കി.മീറ്റർ ദൂരം സ്വകാര്യ ആവശ്യങ്ങൾക്കായി ഫോർഡ് ആസ്പയർ വാഹനം പ്രശാന്ത് ഉപയോഗിച്ചതായി ധനവകുപ്പ് പരിശോധനയിൽ വ്യക്തമായി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അത്രയും കാലം വാഹനത്തിന്റെ ചെലവുകള്‍ക്കായി റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നു 2,91,353 രൂപ ചെലവഴിച്ചു.
ഇന്ധന ചെലവുകൾക്കും താൽക്കാലിക ഡ്രൈവറുടെ ശമ്പളത്തിനും മറ്റും 2,91,353 രൂപ റിവര്‍ മാനേജ്മെൻറ് ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. മണല്‍ സ്ക്വാഡിനായി രണ്ട് മഹീന്ദ്ര ബൊലേറോ കാറുകള്‍ വാങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനു വിരുദ്ധമായി ഫോര്‍ഡ് ആസ്പയറിന്റെ രണ്ടു കാറുകള്‍ വാങ്ങിയാണു പ്രശാന്ത് ചട്ടലംഘനം നടത്തിയത്.
ചുവന്ന ബോര്‍ഡ് അഴിച്ചുമാറ്റി വാഹനം വീട്ടാവശ്യത്തിന് ഉപയോഗിച്ചു. രണ്ടാമത്തെ വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്ക്വാഡിന് കൈമാറാതെ പരിശീലനത്തിനുവന്ന സബ് കലക്ടർക്ക് നല്കിയതും ചട്ടലംഘനമായി.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് നിയോഗിക്കാത്ത ട്രെയിനിക്കു വാഹനം കൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. കലക്ടറുടെ ഈ നടപടി ഗുരുതമായ വീഴ്ചയായി സര്‍ക്കാര്‍ കണ്ടെത്തി. സര്‍ക്കാരിന്റെ ബോര്‍ഡ് അഴിച്ചുമാറ്റിയായിരുന്നു വീട്ടില്‍ വാഹനം ഉപയോഗിച്ചിരുന്നത് മണല്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വാഹനമായതിനാലാണ് ചുവന്ന പ്ലേറ്റ് മാറ്റിയതെന്ന് പ്രശാന്ത് നായര്‍ സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റിലും സര്‍ക്കാരിന് നല്കിയ വിശദീകരണത്തിലും പറഞ്ഞിരുന്നത്.
2017 ഫെബ്രുവരി ഒമ്പതിനാണ് വിഡിയോ തെളിവുകള്‍ സഹിതം ചീഫ് സെക്രട്ടറിക്കും ധന വകുപ്പിനും പരാതി നല്‍കിയത്.കലക്ടറുടെ മകളെ സ്കൂളില്‍ കൊണ്ടുപോകാനും മറ്റും വാഹനം ദുരുപയോഗം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തിയാണ് ബഷീര്‍ അന്നത്തെ ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പ്രശാന്തിനെ കോഴിക്കോട്ടുനിന്ന് മാറ്റിയത്.
സെക്രേട്ടറിയറ്റ് ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കി. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് 14,740 കി.മീറ്റർ ദൂരം വാഹനം ഒാടിയതിെൻറ ചെലവായ 82,680 രൂപ റിവർ മാനേജ്മെൻറ് ഫണ്ടിേലക്ക് പ്രശാന്ത് 2017ൽ അടച്ചിരുന്നു. എന്നാൽ , സംഭവത്തെക്കുറിച്ച് പ്രശാന്തിെൻറ പ്രതികരണം ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha


























