ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നു... വിശ്വാസികളുടെ കോടിക്കണക്കിന് കാണിക്കയും നേര്‍ച്ചപ്പണവും ഉപയോഗിച്ച് ഞെരിപിരി കൊള്ളുന്ന നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉഗ്രന്‍ പണി; ആശങ്കയോടെ ദേവസ്വം ബോര്‍ഡ്

യുവതീ പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളാത്ത ദേവസ്വം ബോര്‍ഡിന് ഇതിലും വലിയ പണി കിട്ടാനില്ല. ഇങ്ങനെ പോയാല്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറയിളകും. ശമ്പളവും പെന്‍ഷനും കൊടുക്കാനാകാതെ ബോര്‍ഡ് വെള്ളം കുടിക്കും. വളരെ ലാഭത്തിലായിരുന്ന ദേവസ്വം ബോര്‍ഡ് എല്ലും തോലുമാകുകയാണ്.
യുവതി പ്രവേശനം സൃഷ്ടിച്ച പ്രതിസന്ധി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറയെ മോശമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡിന്റെ നിലനില്‍പിന് പ്രധാനമായും ആശ്രയിക്കുന്നത് ശബരിമലയിലെ വരുമാനത്തെയാണ്. കാണിക്കയില്‍ ഉണ്ടായ ഗണ്യമായ കുറവിനൊപ്പം ലേലങ്ങളിലൂടെ ലഭിക്കേണ്ട കോടികളും നഷ്ടമാകുകയാണ്. ബോര്‍ഡിന്റെ സാമ്ബത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതല്‍ ഇതുവരെ വരുമാനത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്.
1236 ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്. ഇതില്‍ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും പണം കണ്ടെത്തുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്
12 കോടിയുടെ കുറവ് വരുമാനത്തിലുണ്ടായത്. പ്രളയത്തില്‍ തുടങ്ങിയ പ്രതിസന്ധിയും ശബരിമല പ്രശ്‌നവും ദേവസം ബോര്‍ഡിനെ ബാധിച്ചു.
ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകള്‍ക്കുമായി ലഭിച്ച തുക 28 ലക്ഷം രൂപയാണ്. കാണിക്ക എണ്ണാനുണ്ട്. 90 കടമുറികള്‍മാത്രം ലേലത്തില്‍ പോയി : ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൊത്തം 220 കടമുറികള്‍. ലേലമെടുത്ത പലരും ഒഴിയാന്‍ ബോര്‍ഡിനെ സമീപിച്ചു.
ഇന്നലെ ലേലത്തില്‍ പോയ ഏഴ് കടമുറികള്‍ക്കും കഴിഞ്ഞ സീസണെക്കാള്‍ 15 ശതമാനം കുറഞ്ഞ തുക. ശേഷിക്കുന്നവയ്ക്ക് 14ന് തുറന്ന ലേലം നടത്തും. കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന് സാധ്യത. പുഷ്പാഭിഷേകം 1.68 കോടി രൂപയ്ക്ക് പിടിച്ച കരാറുകാരനും പിന്‍മാറാന്‍ കത്തുനല്‍കി. ഇങ്ങനെ പോകുകയാണെങ്കില്‍ എല്ലാം അവതാളത്തിലാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പോലും കണക്കാക്കുന്നത്.
"
https://www.facebook.com/Malayalivartha


























