ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച ചരിത്രമണ്ണിൽ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള സംരക്ഷണ കാഹളം മുഴക്കി കൊണ്ടുള്ള ധർമ്മ രഥം ഉരുളി തുടങ്ങി;രണ്ടും കൽപ്പിച്ചു ബിജെപി

ശബരിമല വിഷയത്തിൽ .ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച ചരിത്രമുറങ്ങുന്ന കാസര്‍കോട് മധുര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു.ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണ കാഹളം മുഴക്കികൊണ്ടാണ് യാത്ര ആരംഭിച്ചത്. കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട യാത്രയിൽ പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് മുഴങ്ങിയ നാമജപ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.
സംസ്ഥാന സര്‍ക്കാറിന്റെ ശബരിമല ആചാരലംഘന നീക്കത്തിനെതിരെയുള്ള ജനരോഷം
ഉദ്‌ഘാടന വേദിയിൽ കൊട്ടിഘോഷിക്കപ്പെട്ടു.മധൂര്‍ ശ്രീ ഗണപതി ക്ഷേത്രമുറ്റത്ത് നിന്ന് ആരംഭിച്ച യാത്രയിൽ ഇത് ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യൂദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ല മതവിശ്വാസികളും ഒപ്പമുണ്ടെന്ന് സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ട്ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള രംഗത്ത് വന്നു.
അറുപത് കൊല്ലമായി അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരന്തരമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് സിപിഎം . എകെജി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു
ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ അദ്ദേഹം നേരിട്ട് നിര്‍ദ്ദേശം കൊടുത്ത് ഹൈക്കോടിതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ പറയുന്നത് ശബരിമലയിലെ വിഗ്രഹം കത്തിപോയതാണ്. കത്തിപോയതുകൊണ്ട് അങ്ങനെയൊരു വിഗ്രഹം ഇല്ല. ദേവനില്ല. ദേവനില്ലെങ്കില്‍ ലീഗല്‍ സ്റ്റാറ്റസില്ല. അതിനാല്‍ തന്നെ അതിന്‍റെ പേരില്‍ ഒരു ആചാരവും അനുഷ്ഠാനവും അവകാശപ്പെടാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും നായനാര്‍ കോടതിയില്‍ പറഞ്ഞു. ഇങ്ങനെ വാദിച്ച സിപിഎമ്മിന് വെളിപാടുണ്ടായോ എന്നറിയില്ല. ഇപ്പോള്‍ വിശ്വാസികളാണെന്നും പറഞ്ഞ് സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ആഞ്ഞടിച്ചു .
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖയുമായാണ് പിഎസ് ശ്രീധരന്‍ പിള്ള പ്രസംഗം തുടര്‍ന്നത്.ചില പാര്‍ട്ടി കേഡര്‍മാര്‍ ജാതിമത ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്. അവര്‍ മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി മതാചാരങ്ങള്‍ അനുവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് പാര്‍ട്ടി രേഖ പറയുന്നു. അഞ്ച് പതിറ്റാണ്ടായി സിപിഎം ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് സുപ്രീംകോടതിയില്‍ നിന്ന് വീണ് കിട്ടിയ ഒരു കെ കച്ചിത്തുരുമ്പ് ഉപയോഗിച്ച് പാര്‍ട്ടിയുടെ വിശ്വാസത്തെ, ഈശ്വരാരാധനയെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവസാനത്തെ ബിജെപി പ്രവര്‍ത്തകനും പോരാടുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























