ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് എത്തിയവരില്‍ യഥാര്‍ത്ഥ ഭക്തർ വെറും 200 പേര്‍ മാത്രം പോലീസ് വെളിപ്പെടുത്തൽ

ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലയില്‍ എത്തിയവരില്‍ യഥാര്‍ത്ഥ ഭക്തർ വെറും 200 പേര്‍ മാത്രമെന്ന് പൊലീസ് വിലയിരുത്തല്‍. എന്നാൽ ,7300 പേരാണ് ഈ സമയത്ത് ശബരിമലയിലെത്തിയത്.ബാക്കി വരുന്ന 7100 പേര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അല്ലെങ്കിൽ അവരുടെ അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നാണ് പൊലീസ് വിലയിരുത്തലെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തുലാമാസ പൂജകള്‍ക്കായി നടതുറന്നസമയത്ത് പൊലീസ് നടപടിയിലേക്ക് വഴിവെച്ച പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് ഇതില്‍ 200 പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയവരെ തിരിച്ചറിയാന്‍ പൊലീസ് മുഖം തിരിച്ചറിയൽ സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കും. ‘ ഇത്തവണ ശബരിമലയില്‍ ആരൊക്കെ സന്ദര്‍ശിച്ചു, അതില്‍ ആരൊക്കെ കഴിഞ്ഞമാസം പൊലീസുമായി നടന്ന ഏറ്റുമുട്ടലിലുണ്ടായിരുന്നുവെന്നത് ഈ സോഫ്റ്റുവെയര്‍ ഉപയോഗിച്ച് കണ്ടുപിടിക്കും. മണ്ഡല മകരവിളക്ക് ആഘോഷങ്ങള്‍ക്കായി നവംബര്‍ 16ന് നട തുറക്കുമ്പോള്‍ ഇത്തരം ആളുകളെ നിരീക്ഷണത്തില്‍ വെക്കാനാണ് നീക്കമെന്ന് .’ ഒരു ഓഫീസര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .
ഇരുമുടിക്കെട്ടുമായി ഇവര്‍ ഭക്തന്മാരെപ്പോലെ ശബരിമലയില്‍ വീണ്ടുമെത്തിയാല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഭക്തരായി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവരുടെ അവകാശത്തെ ഹനിക്കാനാവില്ലെന്നും ഓഫീസര്‍ പറയുന്നു.
നവംബര്‍ 16ന് ശബരിമലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് കുറേക്കൂടി ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ് പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha
























