ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ യൂ ഡി എഫ് സമരത്തിന് പിന്നാലെ കർണാടക കോൺഗ്രസ് നേതാക്കൾക് മനം മാറ്റം ; യുവതി പ്രവേശനത്തെ എതിർക്കില്ലെന്ന് തുറന്നു പറഞ്ഞു കർണാടക മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യ
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ ചരിത്ര പ്രസിദ്ധ വിധി വന്നതിനു പിന്നാലെ വൻ പ്രതിഷേധങ്ങളും പോരുകളും തുടരവേ യുവതീ പ്രവേശനത്തെ അത്യന്തപൂർവം സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ എതിര്‍ക്കുന്ന ബി.ജെ.പി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്ന് സിദ്ധരാമയ്യ ആഞ്ഞടിച്ചു.
മുത്തലാഖ് വിഷയത്തിൽ കോടതി നടപടിയെ രണ്ടു കൈലിയും നീട്ടി സ്വീകരിച്ച ബി.ജെ.പി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നത് അവകാശ ലംഘനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബരിമല വിഷയത്തില്‍ എടുത്ത നിലപാടിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
കോണ്‍ഗ്രസ് കേരള ഘടകം സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിക്കുമ്പോഴും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതി വിധിയ്‌ക്കൊപ്പമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത്ആരംഭം മുതൽ തന്നെ രംഗത്തെത്തിയിരുന്നു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ജനങ്ങളുടെ വികാരം കണക്കിലെടുത്തുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാടിന് താന്‍ വഴങ്ങുകയായിരുന്നുവെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.
”ശബരിമല കേരളത്തിലെ വൈകാരിക വിഷയമാണ് എന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. വിധിക്കെതിരെ സ്ത്രീകള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ സംസ്ഥാന നിലപാടിന് ഞാന്‍ വഴങ്ങുന്നു”- എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
https://www.facebook.com/Malayalivartha