കേരളം കണ്ടതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട... പത്ത് കോടി വിലവരുന്ന 30 കിലോ ഹാഷിഷുമായി യുവാവ് പിടിയില്‍; സംഭവം തിരുവനന്തപുരം പേട്ടയിൽ

ആന്ധ്രാ പ്രദേശിലെ ശീലേരുവിൽ നിന്നാണ് ഇയാൾ വൻതോതിൽ കേരളത്തിലേക്ക് ഹാഷിഷ് ഓയിൽ കടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഇയാൾക്കെതിരെ കഞ്ചാവ് കേസുകൾ നിലവിലുണ്ട്. ആദ്യമായാണ് അജിയെ പൊലീസ് പിടികൂടുന്നത്. അജി ട്രെയിൻ മാർഗ്ഗമാണ് ആന്ധ്രപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്നത്. പാലക്കാട് ഇവ എത്തിച്ചു രഹസ്യ സങ്കേതത്തിലേക്കു മാറ്റും. കേരളത്തിൽ ഹാഷിഷ് ഓയിൽ എത്തിച്ചു കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിൻറെയും, ഡി.സി.പി ആർ. ആദിത്യയുടേയും നിർദ്ദേശപ്രകാരം, നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, പേട്ട എസ്.ഐ സജു കുമാർ, എസ്.ഐ മാരായ പ്രതാപ് ചന്ദ്രൻ, വിനോദ് വിക്രമാദിത്യൻ, നാർക്കോട്ടിക് സെല്ലിലെ എഎസ്ഐ അശോകൻ, സേവിയർ, സന്തോഷ്, ബാബു എന്നിവർ ചേർന്നാണ് അജിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പിന്നീട് ഇടനിലക്കാരെ വിളിച്ചു വിൽപ്പന നടത്തുകയാണ് പതിവ്. വിദേശത്തേക്കും ഇവ കടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയുമായി തിരുവനന്തപുരം സിറ്റി പൊലീസ്.
30 കിലോ ഹാഷിഷുമായി എത്തിയ യുവാവിനെ പേട്ട പൊലീസ് പിടികൂടി. ഇടുക്കി മുനിയറ പണിക്കം കുടിയിൽ അജി (35) നെയാണ് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റു ചെയ്‌തത്. പിടികൂടിയ ഹാഷിഷിന് വിപണിയിൽ 10 കോടിയോളം രൂപ വിലമതിക്കും. കഴിഞ്ഞ മാസം സിറ്റി പൊലീസ് പിടികൂടിയ 10 കിലോ ഹാഷിഷ് ഓയിലിന്‍റെ അന്വേഷണത്തിന്റെ ഭാഗമായി ഹാഷിഷിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് അജിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha

























