രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം

രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം.നോട്ട് നിരോധനം വ്യാപകവും ഭീകരവുമായ ഒരു സാമ്പത്തിക ഷോക്ക് ആയിരുന്നു.കൂടാതെ രാജ്യത്തിന്റെ സമ്പദ് രംഗത്തെ പിന്നോട്ടടിച്ച കിരാത നടപടിയും അത് രാജ്യത്തിനുണ്ടാക്കിയത് കടുത്ത സാമ്പത്തിക ആഘാത വുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നിരോധനത്തിന് മുമ്പ് എട്ട് ശതമാനത്തിന് മുകളിലായിരുന്ന സാമ്പത്തിക വളർച്ചാനിരക്ക് അതിനുശേഷം തുടർച്ചയായി ഏഴു ക്വാർട്ടറുകളിൽ ഇടിഞ്ഞു 6.8 ശതമാനത്തിലെത്തിയത് ഇത് മൂലമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന പലിശനിരക്ക്, ജിഎസ്ടി, ഇന്ധനവിലക്കയറ്റം തുടങ്ങി ഇക്കാലയളവിലുണ്ടായ മറ്റു സംഭവങ്ങളും ഇതിന് കാരണമായി. സ്ഥാനം രാജി വെച്ചതിനു ശേഷം ആദ്യമായാണ് അരവിന്ദ് സുബ്രമണ്യം നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നത്.
അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്‌ലി ഇക്കോണമി' എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച രൂക്ഷ വിമര്‍ശനങ്ങളുള്ളത്.
നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ലെന്നും അതുണ്ടാക്കിയ ആഘാതം എത്രത്തോളമുണ്ട് എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പൊടുന്നനെ പിന്‍വലിക്കപ്പെട്ടത്. മൊത്തം ആഭ്യന്തര ഉത്പാദനത്തെ വളര്‍ച്ചയെ ഇത് ബാധിച്ചു. വളര്‍ച്ചാ നിരക്കില്‍ മുന്‍പേ നിലനിന്നിരുന്ന ഇടിവിനെ ഇത് രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.
നോട്ടു നിരോധനം പ്രാഥമികമായി ബാധിച്ചത് അസംഘടിത മേഖലയെയാണ്. എന്നാല്‍, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചലനവും സംഘടിത മേഖലയെയും ബാധിക്കും എന്നതിനാല്‍ നോട്ടു നിരോധനത്തിന്റെ സാമ്പത്തിക ആഘാതം വലുതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ടു നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.
സാധാരണ ഗതിയില്‍ ഒരു രാജ്യവും സ്വീകരിക്കാത്ത ഒരു നടപടിയായിരുന്നു ഇത്. യുദ്ധം, പരിധിവിട്ട നായണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ കലാപം തുടങ്ങി അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് പൊടുന്നനെയുള്ള നോട്ടുനിരോധനം നടപ്പാക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
മോദിയുടെ ഈ അസാധാരണ നടപടി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
https://www.facebook.com/Malayalivartha

























