സംഘർഷ ഭൂമിയായി ഫാത്തിമമാതാ കോളേജ് ; കൊല്ലം ഫാത്തിമമാതാ കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കൊല്ലം ഫാത്തിമമാതാ കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് വലയം ഭേദിച്ച് കോളേജിനുള്ളിൽ കയറിയ എസ്എഫ്ഐ പ്രവർത്തകർ വ്യാപക അക്രമം നടത്തി. കോളേജിനെ ബോർഡ് തകർത്ത പ്രവർത്തകർ കല്ലെറിയുകയും ചെയ്തു. കോളജിനുള്ളിൽ കടന്ന് അക്രമം നടത്തിയ പ്രവർത്തകരെ തുരത്താൻ പൊലീസ് ലാത്തി വീശി.
പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ആദ്യം കോളേജിനെ ബോർഡ് തല്ലിത്തകർത്തു. കോളേജിലേക്ക് കല്ലേറുമുണ്ടായി. ഇതേസമയംതന്നെ പ്രവർത്തകർ മതിൽ ചാടിക്കടന്ന് കോളേജിലെത്തി അക്രമം നടത്തി. സെക്യൂരിറ്റിക്ക് ഇരിക്കാനായി സ്ഥാപിച്ചിരുന്ന കെട്ടിടത്തിലെ ചില്ല് അടിച്ചു തകർത്തു. കസേരകൾ അടക്കമുള്ള മറ്റു ഉപകരണങ്ങൾ നശിപ്പിച്ചു.
കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
കോളേജിലേക്ക് കല്ലെറിഞ്ഞ കെ എസ് യു പ്രവർത്തകർ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്തു. കെ എസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
എഐവൈഎഫ് എബിവിപി പ്രവർത്തകരും കോളേജിൽ മുന്നിലേക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചിരുന്നു. സംഘർഷങ്ങളെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കെ എസ് യു, എ ഐ എസ് എഫ് നാളെ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























