ശബരിമലയിലെ 144 പിൻവലിക്കാൻ ആലോചന; ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സർക്കാർ നീക്കം; ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെ കലാപം നടത്തിയാൽ പിടിക്കപ്പെടുമെന്ന അവസ്ഥയിൽ ബിജെപി

ശബരിമലയിലെ 144 പിൻവലിക്കാൻ ആലോചന. പ്രതിപക്ഷം നിയമസഭ തുടർച്ചയായി സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ നീക്കം.
അതേസമയം ബി ജെ പി അവരുടെ സമരരീതി മാറ്റുകയാണ്. ഇതുവരെ കണ്ടത് പോലുള്ള സമരമല്ല വരാൻ പോകുന്നത്. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെ കലാപം നടത്തിയാൽ പിടിക്കപ്പെടുമെന്ന അവസ്ഥയാണുള്ളത്. യുവമോർച്ച നടത്താനിരുന്ന മാർച്ച് മാറ്റിവച്ചു.
ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എന്തിനും തയ്യാറാണ്. ബലപരീക്ഷണത്തോട് സർക്കാരിന് താതപര്യമേയില്ല. ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി ഉണ്ടാകുന്ന വിമർശനങ്ങളും സർക്കാരിനെ ഒരുപോലെ വേദനിപ്പിക്കുന്നു.
ദേവസ്വം ബോർഡിനെ തകർത്തു എന്നതാണ് ശബരിമല സമരങ്ങളുടെയും ശബരിമല നിയന്ത്രണങ്ങളുടെയും ബാക്കിപത്രമെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡിൽ ശമ്പളം കൊടുക്കാൻ പോലും നിവ്യത്തിയില്ല. കോടി കണക്കിന് രൂപ വരുമാനം ലഭിച്ചിരുന്ന ശബരിമലയിൽ ലക്ഷങ്ങൾ പോലും ലഭിക്കുന്നില്ല. സർക്കാർ ഹൈന്ദവർക്ക് എതിരാണെന്ന പ്രചാരണത്തിൽ ആക്കം കൂടി. രഹന ഫാത്തിമയെ പോലുള്ളവരെ പോലീസ് മലകയറ്റിയതോടെ സർക്കാരിന് എതിരെ ഹിന്ദുക്കൾ ഉറഞ്ഞുതുള്ളി. ആദ്യം എൻ എസ് എസാണ് സമരങ്ങൾ തുടങ്ങിയത്. സർക്കാർ ആദ്യഘട്ടത്തിൽ അവർക്ക് എതിരായി. പിന്നീട് സമരം ബി ജെ പിയുടെ കൈയിലാക്കി.
സർക്കാർ അറിയാതെ മറ്റുള്ളവരുടെ കൈയിലെ ചട്ടുകമായി തീരുകയായിരുന്നു . വിഷയങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭങ്ങൾക്ക് നിന്നു കൊടുത്തു. സുപ്രീം കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ ഒരിക്കലും കാണിക്കാത്ത താത്പര്യമാണ് ഇക്കാര്യത്തിൽ സർക്കാർ കാണിച്ചത്. അത് തന്നെയാണ് സർക്കാരിന് വിനയായത്. സർക്കാർ ബിജെപിക്ക് ഒപ്പമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നതും അതു കൊണ്ടാണ്.
സംസ്ഥാനത്ത് പ്രവർത്തനം നിർജീവമായ ബിജെപിക്ക് സർക്കാർ നൽകിയ വജ്രായുധമായിരുന്നു ശബരിമല. ഇക്കാര്യത്തിൽ സർക്കാർ എന്ത് നീക്കുപ്പോക്ക് പറഞ്ഞാലും അതിലൊന്നും അർത്ഥമില്ല.
പ്രളയഭുരിതാശ്വാസത്താൽ ഗതികെട്ട കേരളത്തിന് ശബരിമലയിലെ പോലീസ് വിന്യാസം ഇരട്ടി പ്രഹരമായി മാറി. നവകേരള നിർമ്മിതിക്കായി സർക്കാർ മാറ്റി വച്ച പണം മുഴുവൻ ശബരിമലയിൽ വിന്യസിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിൽ നിന്നും ഭക്തരെ അകറ്റിയതിന്റെ പൂർണ ഉത്തരവാദിത്വം ബിജെപിക്കും സി പി എമ്മിനുമാണ്. ശരണം വിളിക്കാനും വിരി വയ്ക്കാനും തടസ്സമില്ലെന്ന മട്ടിൽ ജില്ലാ കളക്ടർ ശബരിമലയിൽ നടത്തിയ പ്രഖ്യാപനം നാണംകെട്ടതുമായി.
അതേസമയം യുവതീ പ്രവേശനം സർക്കാർ അനുവദിക്കുകയില്ല. ക്രമസമാധാന വിഷയം ചുണ്ടികാണിച്ച് സ്ത്രീകളെ പിന്തിരിപ്പിക്കും. സുപ്രീം കോടതിയിൽ തങ്ങൾ കാര്യങ്ങൾ വിശദികരിക്കാമെന്ന നിലപാടിലാണ് സർക്കാർ. വൈകി വന്ന വിവേകം എന്നു പറയുന്നത് ഇതാണ്.
https://www.facebook.com/Malayalivartha

























