Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേന്ദ്രനെ പൂട്ടിയതോടെ എല്ലാം ഒക്കെ... ഇനിയും കളിച്ചാൽ ശ്രീധരൻ പിള്ളയും അകത്താകും; ശബരിമല സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക് പോകുന്നതിന് പിന്നിൽ....

30 NOVEMBER 2018 09:25 AM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ സമരം നിർത്താനുള്ള ബി ജെ പി തീരുമാനം കെ. സുരേന്ദ്രനെ അകത്താക്കിയതിലുള്ള പ്രത്യുപകാരം. ഒപ്പം സമരത്തിൽ നിന്ന് പിൻമാറണമെന്ന ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യവും.

ശബരിമലയിൽ വരാനുള്ള ദേശീയ പ്രസിഡന്റ് അമിത് ഷായുടെ തീരുമാനം റദ്ദാക്കിയതും ഇതേ പശ്ചാത്തലത്തിൽ കൂട്ടിവായിക്കേണ്ടതുണ്ട്. ആദ്യം കേരളത്തിലെത്തിയ അമിത് ഷാ താൻ ശബരിമലയിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കാര്യങ്ങൾ കൈവിട്ടുപോയത്. സമരത്തിന്റെ രീതി മാറുകയും അത് ബി ജെ പിക്ക് ഗുണമുണ്ടാക്കുകയും ചെയ്തു. കെ. സുരേന്ദ്രനെ അകത്താക്കിയതിലൂടെ ബി ജെ പി സംസ്ഥാനനേതൃത്വത്തിന്റെ കണ്ണിലെ കരട് പിണറായി തന്നെ ഒഴിവാക്കി നൽകി. അതോടെ ശ്രീവരൻ പിള്ളയും സംഘവും ഹാപ്പിയായി.

കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ശബരിമല സമരം നടന്നത്. ബി ജെ പി പ്രസിഡന്റ് ശ്രീധരൻ പിള്ള ഒരിക്കൽ പോലും ശബരിമല സന്നിധാനം സന്ദർശിച്ചില്ല. അദ്ദേഹം മലയിലെ യുവതീ പ്രവേശനത്തോട് വിയോജിക്കുന്നുമില്ല. ഒരിക്കലും കോടതിക്കെതിരെ സംസാരിക്കാൻ പിള്ള തയ്യാറായിട്ടില്ല. പിള്ളക്ക് സി പി എം സംസ്ഥാന സമിതിയിലെ നിരവധി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സമരം ഇല്ലാതാക്കാനുള്ള പിണറായിയുടെ തന്ത്രങ്ങൾക്ക് ശ്രീധരൻ പിള്ള ചൂട്ട് പിടിക്കുകയായിരുന്നു. കെ. സുരേന്ദ്രനെ കേസുകളിൽ നിന്നും കേസുകളിലേക്ക് പ്രൊമോഷൻ നൽകിയാൽ ശബരിമല സമരം സ്വാഭാവികമായി ഇല്ലാതാകുമെന്ന് ബിജെപി നേതാക്കൾ തന്നെ സൂചന നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സി പി എം നീക്കങ്ങൾ.

ശബരിമല സമരത്തിൽ ബി ജെ പി ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന ശ്രീധരൻ പിള്ളയുടെ പ്രഖ്യാപനം ഇതിന്റെ തെളിവാണ്. ഭക്തർക്ക് ആത്മവിശ്വാസം നൽകാൻ ചില നേതാക്കൾ രംഗത്തെത്തിയെന്നാണ് ബിജെപി പ്രസിഡന്റ് പറയുന്നത്. അന്ന് എൻ എസ് എസായിരുന്നു സമരം നയിച്ചത്. ബി ജെ പി എൻ എസ് എസിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. ശബരിമല സമരത്തിന് നേതൃത്വം നൽകിയത് ശബരിമല കർമ്മ സമിതിയാണ്.

ശബരി മലയെ തകർത്തു എന്നത് മാത്രമാണ് സമരം കൊണ്ടുണ്ടായ നേട്ടം. രാഹുൽ ഈശ്വർ എവിടെയാണെന്ന് പോലും ആർക്കുമറിയില്ല. പിണറായിയുടെ പോലീസാണ് സമരക്കാരെ ഒതുക്കിയത്. സീനിയർ ഐ.ജി കാർക്ക് കഴിയാത്തത് യുവാക്കളായ എസ്പി മാർക്ക് കഴിഞ്ഞു. ഇനിയൊരിക്കലും കലാപകാരികൾക്ക് ശബരിമലയിൽ എത്താനാവാത്ത തരത്തിലാണ് ഒതുക്കിയത്.

സുരേന്ദ്രനെതിരെ സംസ്ഥാനത്തുള്ള എല്ലാ കേസുകളും പോലീസ് പൊടി തപ്പിയെടുക്കുകയാണ്. അതിലൂടെ ആജീവാനന്തകാലം അദ്ദേഹത്തിന്റെ ശല്യം ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമം. ശ്രീധരൻ പിള്ളയുടെ എല്ലാ പിന്തുണയും പിണറായിക്ക് ഇക്കാര്യത്തിലുണ്ട്. കേന്ദ്ര നേതൃത്വമാകട്ടെ എല്ലാ കാലത്തും സ്ത്രീപക്ഷ നിലപാടാണ് പിന്തുടർന്നിട്ടുള്ളത്. ശബരിമലയുടെ പേരിൽ അതിൽ ഒരു മാറ്റത്തിലും അവർ വിശ്വസിക്കുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends