തെരഞ്ഞെടുപ്പ് പേടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിണറായി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്രോളും വിമർശനവുമായി സോഷ്യൽ മീഡിയ
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ വോട്ടിംഗ് ശതമാനം കൂടിയതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മാറി നില്‍ക്ക് എന്ന് വളരെ ദേഷ്യതോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതിനെതിരെയാണ് സതീശന്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രി മര്‍ക്കടമുഷ്ഠി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പേടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളില്‍ പത്തുമുതല്‍ പതിനാലു വരെ സീറ്റുകളാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ആറു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും എട്ടു മണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലാണ് ഇടതുമുന്നണിക്ക് ഉറച്ച പ്രതീക്ഷയുള്ളത്. ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളില്‍ കടുത്ത മല്‍സരമായിരുന്നെങ്കിലും മുന്‍തൂക്കം നേടാനായി. ശക്തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരത്ത് സി.ദിവാകരനിൽ പാർട്ടി കൂടുതൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha