വയനാട് കാപ്പിസെറ്റില്‍ അതിർത്തിയെ ചൊല്ലിയുള്ള തർക്കം; യുവാവിനെ വെടിവെച്ചുകൊന്ന ശേഷം വനത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
വയനാട് കാപ്പിസെറ്റില്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. കര്‍ണാടക വനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കനാരംപുഴ സ്വദേശി ചാര്‍ളിയെയാണ് വനത്തില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പുല്‍പ്പള്ളി പൊലീസ് പിടികൂടിയത്. കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രി മുതല്‍ ഇയാള്‍ കാട്ടിനുള്ളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് വസ്തുവിന്‍റെ അതിര്‍ത്തിയെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് ശേഷം അയല്‍വാസികളായ രണ്ട് പേരെ ചാര്‍ളി വെടിവെച്ചത്. ചാര്‍ളിയുടെ വെടിയേറ്റ പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. നിധിനൊപ്പം വെടിയേറ്റ പിതൃസഹോദരന്‍ കിഷോര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha