മലങ്കര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി .. മൂവാറ്റുപുഴ നഗരത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യത

മൂവാറ്റുപുഴ നഗരം കനത്ത വെള്ളപ്പൊക്ക ഭീഷണിയിൽ. മൂന്നു ആറുകളും കരകവിഞ്ഞു ഒഴുകുകയാണ് . തൊടുപുഴ,കാളിയാർ, കോതയാർ എന്നിവയാണ് വെള്ളപ്പൊക്ക ഭീഷണി ഉയർത്തി നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നത്. ഇന്ന് രാവിലെ മലങ്കര ഡാമിന്റെ ഷട്ടർ 30 സെന്റിമീറ്റർ കൂടി ഉയർത്തിയതിനെ തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാമെന്നാണ് അധികൃതരുടെ നിഗമനം.
കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. കഴിഞ്ഞ തവണ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വ്യാപാരികളോടും താമസക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് രാത്രി തന്നെ നിർദ്ദേശം നൽകിയതായി മൂവാറ്റുപുഴ ആർ ഡി ഒ അനിൽകുമാർ എം റ്റി അറിയിച്ചു.ജനപ്രതിനിധികൾ വഴിയും ഉദ്യോഗസ്ഥ തലത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണെന്നും ആർ ഡി ഒ വ്യക്തമാക്കി.
ഇന്നലെ രാത്രി മുതൽ മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്തും പുഴക്കര കാവിന്റെ ഭാഗത്തും വെള്ളം കയറി തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇന്ന് രാവിലെ പുഴക്കരകാവിന്റെ ഭാഗത്ത് ജല നിരപ്പ് ഉയരുന്നുണ്ടെന്നാണ് അറിയുന്നത്.മാർക്കറ്റിലും ജല നിരപ്പ് വർദ്ധിച്ചുവരുന്നു.മിക്ക വ്യാപാരകികളും സാധന -സാമഗ്രികൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.കോതമംഗലത്തും സ്ഥിതിഗതികൾ ആശങ്ക ജനകമാണ്.നഗരത്തിന്റെ പലഭാഗത്തും വെള്ളം കയറി.തങ്കളം ,ജോസ് കോളേജ് ജംഗ്ഷൻ ,കോഴിപ്പിള്ളിക്കവല എന്നിവിടങ്ങൾ പ്രധാന പാതകളിൽ വെള്ളം കയറി.വാഹനഗതാഗതം ഭാഗീകമായി നിലച്ചിട്ടുണ്ട്.വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്.ഭൂതത്താൻകെട്ട് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതാണ് നഗരത്തോടടുത്തുള്ള തോടുകളും മറ്റും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും പാതകളിലേയ്ക്കും വെള്ളം കയറാൻ കാരണം
കടുത്ത വേനലിൽ വൈദ്യുത ഉപഭോഗം വർദ്ധിച്ചതിനാൽ മൂലമറ്റം പവർ ഹൌസിൽ വൈദ്യുതോൽപ്പാദനം വർദ്ധിപ്പിച്ചിരുന്നു, ഇതാണ് ജലനിരപ്പ് ഉയരാൻ കാരണം. മലങ്കര ഡാമിൽ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്
കഴിഞ്ഞ രണ്ട് മാസക്കാലമായി മലങ്കര ഡാമിന്റെ രണ്ട് വശങ്ങളിലുമുള്ള കനാലിലൂടെ വെള്ളം കടത്തി വിടുന്നുമുണ്ട്. വെള്ളം കയറിയതിനെത്തുടർന്ന് നാല് കുടുംബങ്ങൾ കുടയത്തൂർ പഞ്ചായത്തിലേയ്ക്കും മൂന്ന് കുടുംബങ്ങൾ വെള്ളിയാമറ്റം പഞ്ചായത്ത്ിലേയ്ക്കും മാറിത്താമസിക്കുകയാണ്
ഇന്ന് രാവിലെ പുഴക്കരകാവിന്റെ ഭാഗത്ത് ജല നിരപ്പ് ഉയരുന്നുണ്ടെന്നാണ് അറിയുന്നത്.മാർക്കറ്റിലും ജല നിരപ്പ് വർദ്ധിച്ചുവരുന്നു.മിക്ക വ്യാപാരകികളും സാധന -സാമഗ്രികൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.കോതമംഗലത്തും സ്ഥിതിഗതികൾ ആശങ്ക ജനകമാണ്.നഗരത്തിന്റെ പലഭാഗത്തും വെള്ളം കയറി.തങ്കളം ,ജോസ് കോളേജ് ജംഗ്ഷൻ ,കോഴിപ്പിള്ളിക്കവല എന്നിവിടങ്ങൾ പ്രധാന പാതകളിൽ വെള്ളം കയറി.വാഹനഗതാഗതം ഭാഗീകമായി നിലച്ചിട്ടുണ്ട്.വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്.ഭൂതത്താൻകെട്ട് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതാണ് നഗരത്തോടടുത്തുള്ള തോടുകളും മറ്റും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും പാതകളിലേയ്ക്കും വെള്ളം കയറാൻ കാരണം
ഹൈറേഞ്ച് മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഡാമിലേയ്ക്കുള്ള നീരൊഴുക്ക് ഇനിയും വർദ്ധിക്കാനാണ് സാധ്യത.ഇന്നലത്തെ മഴയിൽ തങ്കളം ബൈപാസ് റോഡ്, തങ്കളം ജവഹർ കോളനി, തൃക്കാരിയൂർ, അടിവാട്, കോട്ടപ്പടി മൂന്നാം തോട് ഉൾപ്പടെയുള്ള താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി.
5 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇന്നലെ 48 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.വെള്ളകെട്ടിൽ കുട്ടമ്പുഴ ആദിവാസി മേഖല പൂർണ്ണമായുംഒറ്റപ്പെട്ടു.മണികണ്ടൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. കൂട്ടമ്പുഴ ബ്ലാവന കടവിൽ കുത്തൊഴുക്ക് ശക്തമായതിനെ തുടർന്ന് ജംഗാർ സർവീസ് നിർത്തി വച്ചു , ഇതുമൂലം വാരിയം , തേര, കുഞ്ചിപ്പാറ , ഉറിയം പെട്ടി ഉൾപ്പെടെ പത്തോളം ആദിവാസി കുടികളും ,മണികണ്ടംചാൽ, കല്ലേലിമേട് ഉൾപ്പെടെയുള്ള കുടിയേറ്റ മേഖലകളും ഒറ്റപ്പെട്ടു
https://www.facebook.com/Malayalivartha


























