ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട് പിഞ്ചുപെൺകുട്ടികളുടെ സമ്മതം; സമ്മതം കൊടുക്കാൻ അവരെന്തറിഞ്ഞിട്ടാണ്?

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടതിനു പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഉയരുന്നത്. പെണ്‍കുട്ടികളുടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന ഡിവൈഎസ്പിയുടെ പരാമര്‍ശം വൻ പ്രതിഷേധത്തിനാണ് കാരണമാകുന്നത്. ഈ സാഹചര്യത്തിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന വാദത്തിനെതിരേ ഡോ ഷിംന അസീസ് എഴുതിയ കുറിപ്പ് ചർച്ചയാകുകയാണ്.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ഒമ്പതും 11ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍ എങ്ങനെയാണ് പ്രായോഗികമാകുന്നതെന്ന് ഷിംന അസീസ് ചോദിക്കുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട് പിഞ്ചുപെൺകുട്ടികളുടെ സമ്മതം... !! സമ്മതം കൊടുക്കാൻ അവരെന്തറിഞ്ഞിട്ടാണ്? പതിനെട്ട് വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി സമ്മതത്തോടെ ബന്ധപ്പെട്ടാലും കുറ്റകരമാണ്. എവിടെയാണ് ഈ 'ഉഭയകക്ഷിസമ്മതം' എന്ന വിചിത്രനയം വരുന്നത്?
എന്നിട്ട് ആത്മഹത്യയെന്ന് പേരിൽ പൊടിയും തട്ടി, തെളിവില്ലെന്ന് എഴുതിച്ചേർത്ത് ഈ കൊടുംക്രൂരത ചെയ്‌തവൻമാർക്ക് രക്ഷയും. നീതി കിട്ടിയില്ലെന്നല്ല, നീതിയുടെ നിഴൽ പോലും ആ കുഞ്ഞിമക്കളുടെ മേൽ വീണില്ലെന്ന് പറയണം. ആ കുഞ്ഞുങ്ങൾക്ക് നഷ്‌ടം, നൊന്തു പെറ്റവൾക്ക് വറ്റാത്ത കണ്ണീർ. അവരിൽ പ്രതീക്ഷ നിറച്ചവർക്ക് പാതിവഴിക്ക് നിലച്ച് പോയ കഥയായി ആ പെൺമക്കൾ. നശിച്ച ലോകം.
https://www.facebook.com/Malayalivartha
























