Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പാലക്കാട് നഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതിഷേധവുമായി എ.ഐ.വൈ.എഫ്

02 NOVEMBER 2019 04:48 PM IST
മലയാളി വാര്‍ത്ത

പാലക്കാട് നഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. സി.പി.ഐ നേതാക്കള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യുവജന നേതാക്കള്‍ തെരുവിലിറങ്ങിയത്. ഇതോടെ ഇടത് മുന്നണി വലിയ പ്രതിരോധത്തിലായി. 'അവര്‍ വിളിച്ചത് ഇന്‍ക്വിലാബല്ലേ?, അവര്‍ പിടിച്ചത് ചെങ്കൊടിയല്ലേ?, അവരെ സഖാവെന്നല്ലേ? വിളിച്ചത്, വഴിതെറ്റിയവരാണ് വര്‍ഗ്ഗ ശത്രുക്കളല്ല, പിന്നെ കൊന്നതെന്തിന്?' എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു എ.ഐ.വൈ.എഫിന്റെ പ്രതിഷേധം.

പേപിടിച്ച പോലെയാണ് പൊലീസ് നടപടിയെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. വിചാരണ കൂടാതെ വെടിവെച്ച് കൊല്ലുന്ന കാടത്തത്തിനെതിരെ പ്രതിഷേധമുയര്‍ത്തും. ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചാല്‍ അത് ശരിയല്ലെന്ന് പറയാന്‍ മടിയില്ല. വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെയും പൊലീസ് നയങ്ങള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഒരുക്കാനാണ് എ.ഐ.വൈ.എഫിന്റെ തീരുമാനം. മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആാരോപിച്ച് യു.എ.പി.എ ചുമത്തി കോഴിക്കോട് രണ്ടു പേരെ അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

ആശയപ്രചരണത്തെ വെടിയുണ്ട കൊണ്ടും യു.എ.പി.എ പോലെയുള്ള കരിനിയമങ്ങള്‍ കൊണ്ടും നേരിടുന്ന നടപടി എല്‍.ഡി.എഫ് സര്‍ക്കാരിന് ഭൂഷണമല്ല. യു.എ.പി.എ നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടു വന്നിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം.അതേ നിയമം ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ , ആശയപ്രചരണം നടത്തിയതിന്റെ പേരില്‍ പ്രയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പോലീസിനെ കയറൂരിവിട്ടാല്‍ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് കോട്ടം ഉണ്ടാകുന്നതെന്നും അതിനിടയാകാതിരിക്കുവാന്‍ പോലീസിനു മേല്‍ കര്‍ശന നിയന്ത്രണമുണ്ടാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെടേണ്ടവരല്ല, പോലീസ് വെടിവെപ്പ് ഇടതുപക്ഷ സര്‍ക്കാറിന് അപമാനമാണ്. തിരുത്തപ്പെടേണ്ടവര്‍ മാത്രമാണ് മാവോയിസ്റ്റുകളെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: പി.ഗവാസ് പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് വെടിവച്ച് കൊന്നതില്‍ ദുരൂഹതയുണ്ട്. അതിനാല്‍ സമഗ്ര അന്വേഷണം നടത്തണം. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റുമുട്ടലിലൂടെ പരിഹരിക്കാവുന്നവയല്ല. അതിന് രാഷ്ട്രീയമായ തീരുമാനങ്ങളാണ് വേണ്ടത്. മാവോയിസ്റ്റുകളുടെ ശൈലിയോട് ഒരു യോജിപ്പുമില്ല. അവരുയര്‍ത്തുന്ന ജനകീയ പ്രശ്‌നങ്ങള്‍ അവഗണിക്കാനാകില്ല. ഏറ്റുമുട്ടല്‍ സംബന്ധിച്ച ദുരുഹത നീക്കണം. വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

കീഴടങ്ങാനെത്തിയവരെയാണ് കൊലപ്പെടുത്തിയതെന്ന വാദവും ഉണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പൊലീസല്ല മറുപടി പറയണ്ടത്. ഇടതു പക്ഷത്തിന്റെ പൊതുനിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനെ അനുവദിക്കരുത്. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തില്‍ തിളങ്ങി നിന്ന പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പ്രധാന കഘകക്ഷിയായ സി.പി.ഐയും പ്രതിപക്ഷവും. ഏറ്റുമുട്ടല്‍ നടത്തി 40 കോടിയുടെ കേന്ദ്രഫണ്ട് തരപ്പെടുത്താനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കാരണം ആ ഫണ്ടിന് ഓഡിറ്റില്ല. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. അതിനാണ് പൊതുസമൂഹം കാത്തിരിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends