രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം. 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി മൃതദേഹം വിജനമായ പറമ്പിൽ ഉപേക്ഷിച്ചു. മൃതദേഹ ഭാഗങ്ങൾ തെരുവുനായകൾ തിന്നതായും റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖദ്ദ കോളനി നിവാസിയായ ശിവം എന്ന സുദാമാ (ചുച്ചു-21), പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കൗമാരക്കാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. പിടിയിലായ മറ്റ് മൂന്ന് ആണ്‍കുട്ടികള്‍ക്കും 16-നും 17-നും ഇടയിലാണ് പ്രായം.
കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാഹനം എന്നിവ പോലീസ് കണ്ടെടുത്തു.സെപ്റ്റംബർ 13-നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിലുള്ള പറമ്പിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്. തെരുവുനായ്ക്കൾ മൃതദേഹഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ ഒരു കൈ ശരീരത്തിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ പെൺകുട്ടിയാണെന്ന് ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല.
തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടിയുടേതാണെന്ന് കണ്ടെത്തിയത്.കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും തമ്മിൽ മുൻപ് പരിചയമുണ്ടായിരുന്നു. സംഭവദിവസം ഇവർ ഒരു ടെമ്പോയിൽ ഒന്നിച്ച് യാത്രചെയ്യുകയും ടെമ്പോയ്ക്കുള്ളിൽവെച്ച് മദ്യം കഴിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹംഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് പെൺകുട്ടി അവസാനമായി വീട്ടിൽ നിന്നിറങ്ങിയത് .
മകൾ ഇടയ്ക്കിടെ വീട്ടിൽനിന്ന് പോകുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ വരികയുംചെയ്യുന്ന പതിവുള്ളതിനാൽ കുടുംബം കാണാതായ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ കാണാനെത്തിയത്. ടെംബോ വാനിലേക്ക് കയറ്റിയ ശേഷം 17കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതോടെ താന്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് പറയുകയും പെണ്‍കുട്ടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവ് മറ്റ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി.
ശേഷം മറ്റുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ബലാല്‍സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കുത്തിക്കൊന്നുവെന്നും മൃതദേഹം വയലിലേക്കെത്തിച്ച് ചെളിയില്‍ മറവ് ചെയ്ത ശേഷം ഇലകള്‍ കൊണ്ട് മറച്ചുവെന്നുംപ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാലും പ്രതികളേക്കുറിച്ച് വിവരങ്ങൾ ലഭിക്കാതിരുന്നതിനാലും പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























