ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ

തട്ടിപ്പ് കേസില്‍ ആന്റോ അഗസ്റ്റിനെതിരെ വിവാദത്തില്‍ മറ്റ് മാധ്യമങ്ങള്‍ കൃത്യമായ വാര്‍ത്തകള്‍ നല്‍കി രംഗത്തെത്തിയപ്പോള്‍ മലയാളത്തില്‍ ഏറ്റവുമൊടുവിലായി ലോഞ്ച് ചെയത് ബിഗ് ടിവി സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. അതിന് കാരണം റിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍ ജീവനക്കാരിയായ സുജയ പാര്‍വതിയുടെ നിലപാടാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചാനലില്‍ സംപ്രേക്ഷണം ചെയത് ബിഗ് എഡിറ്റോറിയല്‍ പരിപാടിയില്‍ സുജയ നടത്തിയ പ്രതികരണം പ്രേക്ഷകരെ അമ്പരിപ്പിച്ചു.
ഇതുവരെ തണുപ്പന്‍ രീതിയിലായിരുന്നു മെസി തട്ടിപ്പിനോട് ബിഗ് ടിവി പ്രതികരിച്ചിരുന്നതെങ്കില്‍ ഇന്നലെ സുജയ പാര്‍വതി വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. പ്രത്യേകിച്ച് ആന്റോയുടെ ഭാഗത്തെ തെറ്റുകള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് സുജയ കത്തിക്കയറിയത്.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രതിപ്പട്ടികയില്‍ വന്നതിനാലാണ് പോലീസ് അവിടെ പരിശോധന നടത്തിയതെന്നായിരുന്നു സുജയ വ്യക്തമാക്കിയത്. ഇത്രയും ദിവസം പഴയ മുതലാളിയോടുള്ള നന്ദി കാണിക്കുകയായിരുന്നു സുജയ എന്നായിരുന്നു സൈബറിടത്തിലെ പരിഹാസം. എന്നാല്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് അങ്ങനെയല്ലായന്ന് സുജയ തെളിയിച്ചു. കള്ളനുള്ളിടത്ത് പൊലീസ് വരും എന്നതായിരുന്നു സുജയയുടെ നിലപാട്.
സുജയയുടെ വാക്കുകള്‍,
'റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡ് അത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആര്‍ബിസി) എന്ന ആ കമ്പനി ഈ പ്രതിപട്ടികയില്‍ വന്നതുകൊണ്ടാണ് അവിടെ പരിശോധന നടത്തിയത്. ഇന്നലെ തന്നെ നമ്മള്‍ ഈ കാര്യത്തില്‍ വിശദമായി ആ വിഷയം സംസാരിച്ചതാണ്. ഇനി ഇതില്‍ സിപിഐഎം എടുത്ത നിലപാട് നമ്മള്‍ ഇഴകീറി പരിശോധിക്കുമ്പോള്‍ സിപിഐഎമ്മിന് ഒപ്പം നിന്ന ഒരു സ്ഥാപനമാണ് റിപ്പോര്‍ട്ടര്‍ ടിവി എന്നുള്ളത് കൂടി നമ്മള്‍ ചേര്‍ത്തു വായിക്കണം. കാരണം സിപിഐഎമ്മിന് അനുകൂലമായ രീതിയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും അവരെടുത്ത സമീപനം.
പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ അതായത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്താണ് മെസ്സിയെ കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ടുള്ള തട്ടിപ്പ് നടത്തിയത്. അപ്പോള്‍ ഈ തട്ടിപ്പില്‍ അടുത്തതായി ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത് അല്ലെങ്കില്‍ അന്വേഷണം എത്താന്‍ പോകുന്നത് പിണറായി വിജയന്‍ സര്‍ക്കാരിലെ കായിക മന്ത്രിയായ വി. അബ്ദുറഹ്‌മാനിലേക്കാണ്. മെസ്സിയെ കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് അര്‍ജന്റീന ടീമിനെ കാണാന്‍ പോയത് അല്ലെങ്കില്‍ ഈ ഇടപാടുകളില്‍ നേരിട്ട് പങ്കാളിയായത് പിണറായി വിജയന്‍ സര്‍ക്കാരിലെ കായിക മന്ത്രിയാണ്. പിണറായി വിജയന്‍ അറിയാതെ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ഇതുപോലെ ഒരു പ്രധാനപ്പെട്ട ഇവന്റ് സംഘടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമോ? അപ്പോള്‍ അദ്ദേഹവും ധാര്‍മികമായി ഇതില്‍ ഉത്തരവാദിത്വം ഉള്ളവരാണ്.
https://www.facebook.com/Malayalivartha
























