സമ്പന്നരായ പുരുഷന്മാരെ തട്ടിപ്പിൽ പെടുത്തി പാറിപ്പറന്നു നടന്ന പൂമ്പാറ്റ സിനി പോലീസ് പിടിയിൽ; സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി പണക്കാരെ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികൾ; ഓരോ ജില്ലകളിലും ശാലിനി, ഗായത്രി, ഷമീന, മേഴ്സി എന്നിങ്ങനെ വ്യത്യസ്ത പേരുകൾ ..എട്ടാം ഭർത്താവിന്റെ കൂടെ ചേർന്ന് കോടികൾ തട്ടിയെടുത്ത കഥകളുമുണ്ട്... പൂമ്പാറ്റ സിനിയുടെ തട്ടിപ്പിന്റെ കഥ ഇങ്ങനെ

നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിലെ പ്രതി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ(40)യെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ ആറു പേരും അറസ്റ്റിലായി ...കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരിൽ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി അഞ്ചുലക്ഷം രൂപ തട്ടി എന്നതാണ് കേസ് .
3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തതാണ് സിനിയുടെ ആൾക്കാർ തന്നെ തട്ടിപ്പറിച്ചത്
സമ്പന്നന്മാരെ വാചകമടിച്ച് വീഴ്ത്തി സ്വർണവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയാണ് പ്രധാന തട്ടിപ്പ് .
സമ്പന്നരുടെ താമസ സ്ഥലത്തിനടുത്ത് വീട് വാടകയ്ക്കെടുത്ത് അവരുമായി പരിചയത്തിലായശേഷം വാചകമടിയിലൂടെ വിശ്വസ്ഥത പിടിച്ചുപറ്റുകയാണ് ആദ്യപടി. തുടർന്ന് ബിസിനസിൽ പങ്കാളിയാക്കാമെന്നും ഉടനെ തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കടംവാങ്ങും. ഇങ്ങനെ കോടികൾ കൈക്കലാക്കി മുങ്ങുകയാണ് പതിവ്. പണം തിരികെ ചോദിച്ചാൽ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. പൂമ്പാറ്റ സിനി, ശ്രീജ എന്നീ പേരുകൾക്കു പുറമേ ശാലിനി, ഗായത്രി, ഷമീന, മേഴ്സി എന്നീ പേരുകളിലും അറിയപ്പെടുന്നു.
പലതവണ പോലീസ് പിടിയിലായിട്ടും പേരുകൾ മാറ്റി വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തുന്ന രീതിയാണ്. എട്ടാം ഭർത്താവിന്റെ കൂടെ ചേർന്ന് കോടികൾ തട്ടിയെടുത്ത കഥകളുമുണ്ട്. ആലപ്പുഴയിലെ ഒരു റിസോർട്ട് ഉടമയെ പറ്റിച്ച് ഒരുകോടി രൂപയോളം തട്ടിയെടുത്തശേഷം പണം തിരികെ ചോദിച്ച റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി ഒതുക്കി.
കൂടാതെ പോലീസുകാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും തൃശൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ കേസുകളിൽ പ്രതിയാണ്. കേസന്വേഷണം നടത്തുന്ന ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ സിനിയുടെ സംഘത്തിലുളള മറ്റുള്ളവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും കേസുകളിൽ ഇവരുടെ പങ്കാളിത്തം ഉണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു
https://www.facebook.com/Malayalivartha


























